tag:blogger.com,1999:blog-78473659559745884632024-03-13T22:21:16.305+03:00ഭൂമിമലയാളംSabu PrayarSABU PRAYAR ~ സാബു പ്രയാര്‍http://www.blogger.com/profile/09405014339645004935noreply@blogger.comBlogger57125tag:blogger.com,1999:blog-7847365955974588463.post-15518117264026142122015-12-06T19:22:00.002+03:002015-12-06T19:25:14.029+03:00എന്റെ പുതിയ പുസ്തകങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: center;">
<span style="font-size: large;">എന്റെ പുതിയ പുസ്തകങ്ങള്‍ വില്‍പ്പനയില്‍</span></div>
<div style="text-align: center;">
<span style="font-size: large;">കേരളത്തിലെ പ്രമുഖ ബുക്ക് സ്റ്റാളുകളില്‍ പുസ്തകം ലഭ്യമാണ്</span>.</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqz9yNHNz5ksMTpFCTz2pa6PfZoOpPfUDgC4f7lFEryDB37s_FiziY4ObsqWbywA27-z9ZtC7BArpFisV3nzDQ5-p48eQqoG8tSh1Bt0RtsFEmKKft0GZ6lwujHFiBTYWf7OxdQArq_BE/s1600/unnamed.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="245" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqz9yNHNz5ksMTpFCTz2pa6PfZoOpPfUDgC4f7lFEryDB37s_FiziY4ObsqWbywA27-z9ZtC7BArpFisV3nzDQ5-p48eQqoG8tSh1Bt0RtsFEmKKft0GZ6lwujHFiBTYWf7OxdQArq_BE/s320/unnamed.jpg" width="320" /></a></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUiKcwj2ie9-p8SodH-egZ-ZF2mWn_bqu5M0dLZPXmGDz7u6eMabTxW5Kv1ut6C6zoGLA7RJJWMEOmHvyf6i77Aru6Obm5z_XlpQonJmfBzEO9Pz9ZGwi1CG9hJl4IBPeikyu9lGDX4nY/s1600/1620549_594095217348092_666110703_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="237" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUiKcwj2ie9-p8SodH-egZ-ZF2mWn_bqu5M0dLZPXmGDz7u6eMabTxW5Kv1ut6C6zoGLA7RJJWMEOmHvyf6i77Aru6Obm5z_XlpQonJmfBzEO9Pz9ZGwi1CG9hJl4IBPeikyu9lGDX4nY/s320/1620549_594095217348092_666110703_n.jpg" width="320" /></a></div>
</div>
SABU PRAYAR ~ സാബു പ്രയാര്‍http://www.blogger.com/profile/09405014339645004935noreply@blogger.com0tag:blogger.com,1999:blog-7847365955974588463.post-71332367554397382322015-06-02T11:20:00.002+03:002015-06-02T11:20:51.176+03:00ഞാന്‍ <div dir="ltr" style="text-align: left;" trbidi="on">
നീണ്ട ഇടവേളയ്ക്ക് ശേഷം ഞാന്‍ ബ്ലോഗിലേക്ക് തിരിച്ചെത്തുന്നു </div>
SABU PRAYAR ~ സാബു പ്രയാര്‍http://www.blogger.com/profile/09405014339645004935noreply@blogger.com0tag:blogger.com,1999:blog-7847365955974588463.post-22737804868639079132014-12-28T10:33:00.003+03:002014-12-28T10:33:23.169+03:00<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<span style="font-size: large;">പുതിയ പുസ്തകം വില്‍പ്പനയില്‍ </span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQAgcMmRA6tFwVhZLdv531L5s2JM4grEcPjvJtgeqUD6dsQfbZa_GA1aYQ-OO-0qGNA4iuqQSKbC1x3KPLLYqqtcMN5yngoVs68OtG_uSjt7VInSEvk2mdT_aNZcFJk6oaUBgJrp1FDPc/s1600/unnamed.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQAgcMmRA6tFwVhZLdv531L5s2JM4grEcPjvJtgeqUD6dsQfbZa_GA1aYQ-OO-0qGNA4iuqQSKbC1x3KPLLYqqtcMN5yngoVs68OtG_uSjt7VInSEvk2mdT_aNZcFJk6oaUBgJrp1FDPc/s1600/unnamed.jpg" height="245" width="320" /></a></div>
<div style="text-align: justify;">
<br /></div>
</div>
SABU PRAYAR ~ സാബു പ്രയാര്‍http://www.blogger.com/profile/09405014339645004935noreply@blogger.com0tag:blogger.com,1999:blog-7847365955974588463.post-7326644535936499442014-02-05T12:15:00.000+03:002014-02-05T12:15:25.149+03:00അത്താഴം മുടക്കികള്‍ <div dir="ltr" style="text-align: left;" trbidi="on">
വ്യദ്ധനായ അയാള്‍ പുഴക്കരയില്‍ എല്ലാ ദിവസവും തന്റെ ആടുകളെ മേയ്ക്കുവാന്
എത്താറുണ്ടായിരുന്നു. ആടുകളുടെ കരച്ചിലും, പുഴക്കരയിലെ മരത്തണലിലിരുന്ന്
അയാള്‍ പാടാറുള്ള പാട്ടുകളും മരച്ചുവട്ടിലെ മാളത്തില്‍ ശാന്തജീവിതം
നയിച്ചിരുന്ന നീര്‍ക്കോലിക്ക് ഒട്ടും ഇഷടപ്പെട്ടിരുന്നില്ല.<br /><br />“ദേ
കിഴവാ., ഈ സഥലം എന്റേതാണ്. മേലാല്‍ ഇവിടെ താനും തന്റെ ആടുകളും വന്നു
കൂടാ.. അതല്ല എന്നെ ധിക്കരിക്കാനാണ് ഭാവമെങ്കില്‍ എന്റെ ഉഗ്രവിഷമേറ്റ്
നീയും, നിന്റെ ആടുകളും , പിടഞ്ഞ്, പിടഞ്ഞ് മരിക്കേണ്ടി വരും” നീര്‍ക്കോലി
വ്യദ്ധനെ ഭീഷണിപ്പെടുത്തി.<br /><br />“ത്ഫൂ,, എന്നെ ഭീഷണിപ്പെടുത്താന്‍ മാത്രം
നീ വളര്‍ന്നോടാ അത്താഴം മുടക്കി കഴിവേറീടെ മോനേ..” വ്യദ്ധന്
നീര്‍ക്കോലിയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി. അപമാനവും, സങ്കടവും
സഹിക്കുവാനാവാതെ നീര്‍ക്കോലി വ്യദ്ധന്റെ നേര്‍ക്ക് കുതിച്ചു ചാടി.<br /><br /> “പന്ന കഴുവേറി..” കലി മൂത്ത വ്യദ്ധന് തന്റെ കെയ്യിലിരുന്ന വടിയെടുത്ത് നീര്‍ക്കോലിയെ തോണ്ടിയെടുത്ത് പുഴയിലേക്ക് വലിച്ചെറിഞ്ഞു.<br /><br />“കരുതിയിരുന്നോടാ
പേട്ടു കിഴവാ., നീ നോവിച്ചു വിട്ടത് ചില്ലറക്കാരനെയല്ല. നാളത്തെ
സൂര്യോദയം നിന്നെ ഞാന്‍ കാണിക്കില്ല്” അങ്ങകലെ പുഴയുടെ മധ്യത്തില്‍
തെറിച്ചു വീണ നീര്‍ക്കോലി കരയിലേക്ക് നീന്തുന്നതിനിടയില്‍ വ്യദ്ധനെ
ഭീഷണിപ്പെടുത്തി.<br /><br />“ഒന്നു പോയി വെടിക്കെട്ട് കാണെടാ കഴുവേറി. നിന്നെ
ഞാന്‍ തല്ലിക്കൊല്ലാതിരുന്നത് എന്റെ തെറ്റ്. അല്ലെങ്കില്‍ എന്നോടിതു
പറയുവാന്‍ നീ വായ തുറക്കില്ലായിരുന്നു.” വ്യദ്ധന് നീര്‍ക്കോലിയുടെ ഭീഷണിയെ
പുശ്ചിച്ചു തള്ളി.<br /><br />“പാമ്പുകളെ നോവിച്ചു വിട്ടാല്‍ ആ കളി
തീക്കളിയാടാ..” നീര്‍ക്കോലി അടങ്ങുവാന്‍ ഭാവമില്ലായിരുന്നു.<br />
<br />
“അത്
പാമ്പുകളെ.. നീ അതിന് പാമ്പല്ലല്ലോടാ. വെറും ചേമ്പല്ലേടാ അത്താഴം മുടക്കി
പുലയാടി മോനേ“ വ്യദ്ധന് വല്ലാതെ ക്ഷുഭിതനായി. “ ദേ നായിന്റെ മോനേ
ഇനിയുമെന്റെ കണ്‍വെട്ടത്തെങ്ങാനും നിന്ന് വാചകമടിച്ചാല്‍ നിന്നെ കൊത്തി
നുറുക്കി ഞാന്‍ പട്ടിക്കു കൊടുക്കും.<br /><br />“പേടിപ്പിക്കാതെടാ കിഴവാ.
ഏതൊരു ജനമത്തിനും ഒരു ലക്ഷ്യമുണ്ട്” അപമാനിതനായ നീര്‍ക്കോലി
അടങ്ങിയിരിക്കാന്‍ ഭാവമില്ലായിരുന്നു. “എന്റെ ലക്ഷ്യ്യം നിന്റെ
അന്ത്യമാണ്. അതു കാണാതെ ഞാന്‍ ഒരിക്കലും മരിക്കില്ല. എന്റെ കടിയേറ്റു
മരിക്കാതിരിക്കുവാന്‍ നീ മുപ്പതു മുക്കോടി ദൈവങ്ങളോട് മുട്ടിപ്പായി
പ്രാര്‍ത്ഥിച്ചാലും ഫലമുണ്ടാവില്ല. മരിക്കാന്‍ നീ തയ്യാറായിരുന്നോടാ പരട്ടു
കിഴ്വാ..” വെള്ളത്തിനടിയിലേക്ക് മുങ്ങാങ്കുഴിയിടുന്നതിന് മുമ്പ്
നീര്‍ക്കോലി വ്യദ്ധന് മുന്നറിയിപ്പു നല്കി.<br /><br />അന്ന് വെകുന്നേരം
പതിവുപോലെ വ്യദ്ധന് തന്റെ ആടുകളെയും കൊണ്ട് തിരിച്ച് വീട്ടിലേക്ക്
പോകുന്നതിനിടയില്‍ പുല്ലുകള്‍ക്കിടയില്‍ പതിങ്ങിയിരുന്ന് നീര്‍ക്കോലി
അയാളുടെ കണങ്കാലില്‍ കടിച്ച് ശേഷം മാളത്തില്‍ ഓടിയൊളിച്ചു. തന്റെ
ഉഗ്രവിഷമേറ്റ് വ്യദ്ധന് പിടഞ്ഞ്, പിടഞ്ഞ് മരിച്ചു പോകുമെന്ന് കരുതിയ
നീര്‍ക്കോലിക്ക് തെറ്റു പറ്റി.എന്നാല്‍ അടുത്ത ദിവസം കൂടുതല്‍ ഉത്മേഷവാനായി
തന്റെ ആടുകളെയും കൊണ്ട് പുഴക്കരയില്‍ വന്ന വ്യദ്ധനെ കണ്ട് നീര്‍ക്കോലി
ഞെട്ടി.<br /><br />“കണ്ടോടാ പന്ന പുലയാടി മോനേ ഞാന്‍ ജീവനോടെ
വന്നിരിക്കുന്നത്.? ഇപ്പം മനസ്സിലായോടാ നിന്റെ വിഷത്തിന് എന്നെ ഒന്നും
ചെയ്യുവാന്‍ കഴിയില്ലെന്ന്? “ വ്യദ്ധന്റെ വാക്കുകള്‍ക്ക് മറുപടി പറയാനാവാതെ
നീര്‍ക്കോലി തല താഴ്ത്തി.. തന്റെ വിഷമേറ്റിട്ടും മരിക്കാതിരുന്ന വ്യദ്ധന്
ഒരു മനുഷ്യനല്ലായിരിക്കുമെന്ന് നീര്‍ക്കോലിക്ക് തോന്നി.<br /><br />“കഴുവേറി
മോനെ, ഇന്നലെ എന്റെ അത്താഴം മുടക്കിയതിന് നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്.“
അയാളുടെ ഭീഷണിക്ക് മുന്നില്‍ ഭയന്നു പോയ നീര്‍ക്കോലി പിന്നിട് ഒരക്ഷരം
പോലും ഉരിയാടാനാവാതെ എങ്ങോട്ടോ ഓടിയൊളിച്ചു.<br /><br />എന്നാല്‍ അന്ന്
വ്യദ്ധന്റെ വിധി മാറ്റി മറിച്ച ഒരു സംഭവമുണ്ടായി. പുഴക്കടവില്‍ തന്റെ
ആടുകള്‍ക്ക് വെള്ളം കൊടുക്കുവാനെത്തിയ വ്യദ്ധന് നിര്‍ഭാഗ്യവശാല്‍ ഒരു
കരിമൂര്‍ഖനെ അറിയാതെ ചവിട്ടുകയും, കലി മൂത്ത മൂര്‍ഖന്‍ വ്യദ്ധനെ
കടിക്കുകയും മൂര്‍ഖന്റെ ഉഗ്രവിഷമേറ്റ് വ്യദ്ധന് മിനിറ്റുകള്‍ക്കുള്ളില്‍
പുഴക്കടവില്‍ പിടഞ്ഞു മരിക്കുകയും ചെയ്തു. വ്യദ്ധന്റെ പെട്ടന്നുള്ള മരണം
മാളത്തിനുള്ളില്‍ ഭയ്ന്നു കഴിഞ്ഞ നീര്‍ക്കോലിയെ വല്ലാതെ സന്തോഷിപ്പിച്ചു.<br /><br />“ങ്ഹും,
ഞങ്ങളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും, ഞാന്‍ വേണ്ടാ, വേണ്ടാന്ന് വച്ചിട്ടാ
അല്ലെങ്കില്‍ ഈ കിഴവനെ എന്നേ എനിക്ക് എനിക്ക് കൊല്ലാമായിരുന്നു.”
വ്യദ്ധന്റെ ശവശരീരം കൊത്തി തിന്നുവാനെത്തിയ കഴുകന്മാരോട് നീര്‍ക്കോലി
മാളത്തിലിരുന്ന് വലിയ ഗമയില്‍ പറഞ്ഞു.<br /><br />നീര്‍ക്കോലിയുടെ വാചകമടി
കേട്ട് മടുത്ത കഴുകന്മാര് വ്യദ്ധന്റെ ശവശരീരം ഉപേക്ഷിച്ച്
നീര്‍ക്കോലിയെയും കൊത്തിയെടുത്ത് ആകാശത്തിലേക്ക് പറന്നുയര്‍ന്നു.
</div>
SABU PRAYAR ~ സാബു പ്രയാര്‍http://www.blogger.com/profile/09405014339645004935noreply@blogger.com0tag:blogger.com,1999:blog-7847365955974588463.post-33902717469568652182013-11-11T19:54:00.000+03:002013-11-11T19:54:39.726+03:00ന്യൂ ജനറേഷന് <div dir="ltr" style="text-align: left;" trbidi="on">
അപ്പച്ചന്റെയും, അമ്മച്ചിയുടെയും അമ്പതാം വിവാഹ വാര്‍ഷികം നാട്ടുകാരെയും
വീട്ടുകാരെയുമൊക്കെ വിളിച്ച് അടിപൊളിയായി ആഘോഷിക്കണമെന്ന് വിദേശത്തുള്ള
നാലും മക്കളും കൂടി തീരുമാനിച്ചു. അപ്പച്ചന്റെയും, അമ്മച്ചിയുടെയും നാലു ആണ്മക്കളും തങ്ങളുടെ കുടുംബത്തോടൊപ്പം അമേരിക്കയിലും ജര്‍മ്മനിയിലുമൊക്കെയാണ്. മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച്
അപ്പച്ചന്റെയും, അമ്മച്ചിയുടെയും വിവാഹവാര്‍ഷിക ദിനത്തിന് ഒന്ന് രണ്ട്
ദിവസം മുമ്പെ എല്ലാവരും കുടുംബസമേതം നാട്ടിലുള്ള അവരുടെ
കുടുംബവീട്ടിലെത്തി.<br />
<br />
വര്‍ഷങ്ങള്‍ക്കു ശേഷം മക്കളെയും
കൊച്ചുമക്കളെയുമൊക്കെ കണ്ടപ്പോള്‍ അപ്പച്ചന്റെയും, അമ്മച്ചിയുടെയും സന്തോഷം
അതിരറ്റതായിരുന്നു.. ഉറങ്ങിക്കിടന്ന കൊട്ടാരം പോലുള്ള അവരുടെ വീട് മക്കളുടെയും
കൊച്ചുമക്കളുടെയും കളിചിരികളാല്‍ ഉണര്‍ന്നു…<br />
<br />
എന്നാല്‍ വിവാഹവാര്‍ഷിക
ദിനത്തിന്റെ തലേന്ന് വൈകുന്നേരം അപ്പച്ചനു കലശലായ ഒരു നെഞ്ചിനു വേദനയും,
തലചുറ്റലും അനുഭവപ്പെട്ടു. അപ്പച്ചന് എവിടെയെങ്കിലും ഒന്നു കിടന്നേ
മതിയാവൂ.. അപ്പച്ചന് നേരെ തന്റെ കിടക്കമുറിയിലെത്തിയപ്പോള്‍ അവിടെ
ഇളയമകന് റോയിയും, അവന്റെ കൂട്ടുകാരും ചേര്‍ന്ന് മദ്യപിക്കുകയും, തമാശകള്‍
പറഞ്ഞ് പൊട്ടിച്ചിരിക്കുകയുമാണ്.<br />
<br />
"മോനേ റോയിച്ചാ, എനിക്കെന്തോ പെട്ടന്നൊരു വല്ലായ്മ പോലെ. എനിക്കൊന്നു കിടക്കണമെടാ. നീയും നിന്റെ കൂട്ടുകാരും കഴിയുമെങ്കില്‍ ഇവിടെ നിന്നൊന്നു മാറി തരുമോടാ…’ അപ്പച്ചന് റോയിച്ചനോട് ആവശ്യപ്പെട്ടു…<br />
<br />
"എന്റെ
അപ്പച്ചാ ഇതെന്നാ വര്‍ത്താനമാ പറേന്നെ..? ഞാനും എന്റെ കൂട്ടുകാരും എങ്ങോട്ട് പോകാനാ.. ? വെറുതെ മനുഷ്യനെ മെനക്കെടുത്താതെ അപ്പച്ചന് അടുത്ത മുറിയിലെങ്ങാനും പോയി കിടക്കാന്‍
നോക്ക്…” റോയിച്ചന് എടുത്തടിച്ചതുപോലെ പറഞ്ഞു.<br />
<br />
നെഞ്ചിനുള്ളിലെ വേദന കടിച്ചമര്‍ത്തിക്കൊണ്ട് അപ്പച്ചന് വേച്ച് വേച്ച് അടുത്ത
മുറിയിലെത്തി. അവിടെ രണ്ടാമത്തെ മകനും അവന്റെ കൂട്ടുകാരുമാണ്.. മൂന്നാമത്തെ
മുറിയിലും, നാലാമത്തെ മുറിയിലും മക്കളായ സണ്ണിച്ചനും, ദാനിയേലും അവരുടെ
കൂട്ടുകാരുമാണ്.. ഹാളിലെ സോഫയിലൊന്നു കിടക്കണമെന്ന് വെച്ച് ചെന്നപ്പോള്‍
അവിടെ കൊച്ചുമക്കളെല്ലാവരും കൂടിയിരുന്നു കളിക്കുകയാണ്…<br />
<br />
കര്‍ത്താവേ എവിടൊന്നു തലചായ്ക്കും.?ശരീരമൊക്കെ
തളരുന്നതുപോലെ മുന്നോട്ട് അപ്പച്ചന് അടുക്കളയിലേക്ക് നടന്നു.
അവിടെയാണെങ്കില്‍ ഭാര്യ ഏലിക്കുട്ടിയും മരുമക്കളുമൊക്കെ ചേര്‍ന്ന് ആഹാരം പാചകം
ചെയ്യുന്നതിനിടയില്‍ നാട്ടുവിശേഷങ്ങളും, വീട്ടുവിശേഷങ്ങളുമൊക്കെ പറഞ്ഞ്
രസിക്കുകയാണ്. ഇത്രയും കാലം തന്റെ നിഴലായി നടന്ന എലിക്കുട്ടിയാണെങ്കില് പിള്ളാരെയൊക്കെ കണ്ടതോടു കൂടി തന്നെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാറില്ലെന്ന സത്യം അപ്പച്ചന്റെ മനസില്‍ ഒരു സ്വകാര്യ ദു:ഖമായി കിടക്കുകയാണ്.<br />
<br />
"നിങ്ങളെന്നാ മനുഷ്യനെ നിലാവത്ത് അഴിച്ചു വിട്ട കോഴിയെപ്പോലെ അടുക്കളെ കിടന്ന്
കറങ്ങുന്നെ….? അവിടെ അകത്തെ മുറിയിലെങ്ങാനും പോയിരിക്കല്ലോ…?” അപ്പച്ചനെ
കണ്ടതും അമ്മച്ചിക്ക് വല്ലാത്ത കലികയറി. <br />
<br />
<br />
ഏലിക്കുട്ടി പറഞ്ഞത് കേട്ടപ്പോള്‍ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ആ പരട്ട് കിളവിയുടെ വായില്‍ ശേഷിച്ചിരിക്കുന്ന നാലഞ്ച് പല്ലുകള്‍ കൂടി അടിച്ചു കൊഴിക്കുവാനുള്ള ദേഷ്യമാണ് അപ്പച്ചന് തോന്നിയത്. എന്നാല്‍ ഈ അവസരത്തില്‍ ഏലിക്കുട്ടിയോട് എന്തെങ്കിലും മറുവാക്ക് പറയാന്‍ പോയാല്‍ പൊതുവേ വിവരദോഷിയായ അവള് മരുമക്കളുടെ മുന്നില്‍ വച്ച് തന്നെ അപമാനിക്കുമെന്ന് അപ്പച്ചന് ഭയന്നു.<br />
<br />
എന്റെ കര്‍ത്താവേ...മക്കളെയും മരുമക്കളെയും, കൊച്ചുമക്കളെയുമൊക്കെ
കണ്ടപ്പോള്‍ അമ്പതുവര്‍ഷം തന്നോടൊപ്പം ജീവിച്ച ഏലിക്കുട്ടിക്ക് പോലും തന്നെ
മനസ്സിലാക്കാന്‍ കഴിയാതെ പോയല്ലോ? അപ്പച്ചന്റെ കണ്ണുകള്‍ നിറഞ്ഞു.<br />
<br />
ഇനിയും എവിടെയൊന്നു
തലചായ്ക്കും…?<br />
<br />
അപ്പച്ചന് തപ്പി തടഞ്ഞ്
മുറ്റത്തേക്കിറങ്ങി. കഴിഞ്ഞ തവണ റോയിച്ചന് നാട്ടിലെത്തിയപ്പോള്‍
അമ്പതിനായിരം രൂപ ചിലവാക്കി പണിത വിശാലമായ പട്ടിക്കൂട്ടില്‍ കിടന്ന് ‘ടോമി‘ സുഖമായി
ഉറങ്ങുന്നത് അപ്പച്ചന് കണ്ടു. പട്ടിക്കൂടെങ്കില്‍. പട്ടിക്കൂട്…തീരെ അവശനായ അപ്പച്ചന് പട്ടിക്കൂട് തുറന്ന് ഉള്ളില്‍ കടന്നു. ടോമിയാണെങ്കില്‍ അപ്പച്ചന് തന്നോടൊപ്പം പട്ടിക്കൂട്ടില്‍ കയറി കിടന്നതിന്റെ മുറുമുറുപ്പ് ഒന്ന് രണ്ടു കുരയില്‍ അവസാനിപ്പിച്ചു <br />
<br />
അടുത്ത
ദിവസം അപ്പച്ചന്റെയും-അമ്മച്ചിയുടെയും അമ്പതാം വിവാഹവാര്‍ഷികം
ആഘോഷിക്കുവാന്‍ ‘കൊച്ചുപുരയ്ക്കല്‍ വീട്ടില്‍‘ ക്ഷണിതാക്കളൊക്കെ
എത്തിതുടങ്ങി… മക്കളും, മരുമക്കളുമൊക്കെ ചേര്‍ന്ന് അവരെ സ്വീകരിക്കുന്ന
തിരക്കിലായിരുന്നു..<br />
<br />
“എവിടെ അപ്പച്ചന്…?” കൊച്ചുമക്കളിലാരോ
ചോദിച്ചപ്പോഴാണ്.. അപ്പച്ചന്റെ കാര്യം എല്ലാവരും ഓര്‍ത്തത്…അമ്മച്ചിയും,
മക്കളും, മരുമക്കളും, കൊച്ചുമക്കളുമൊക്കെ ചേര്‍ന്ന് മുറിയിലെല്ലാം
അപ്പച്ചനെ തിരഞ്ഞെങ്കിലും കണ്ടില്ല..<br />
<br />
“ഈ മനുഷ്യനെവിടെപ്പോയി കിടക്കുവാ…” അമ്മച്ചിക്ക് ദേഷ്യം വന്നു. “അയ്യോ അമ്മച്ചി.. അപ്പച്ചന് ദാ പട്ടിക്കൂട്ടില്‍ കിടക്കുന്നു…” കൊച്ചുമക്കളിലാരോ വിളിച്ചു പറഞ്ഞു…<br />
<br />
“അയ്യേ..
ഇതെന്നാ അച്ചായനിങ്ങനെ…? വെറുതെ നാണം കെടുത്താന്‍ ഓരോന്ന്…” സണ്ണിച്ചന്
അരിശം വന്നു<br />
<br />
“കര്‍ത്താവേ.. ചതിച്ചല്ലോ…” അമ്മച്ചിയുടെ നിലവിളി കേട്ട്
എല്ലാവരും പട്ടിക്കൂട്ടിനരികിലേക്ക് ഓടി. പട്ടിക്കൂട്ടില്‍ മരിച്ചു
മരവിച്ചു കിടക്കുന്ന അപ്പച്ചനെ കണ്ട് അവര്‍ ഞെട്ടിപ്പോയി. ടോമിയാണെങ്കില്‍ അപ്പോഴും കൂര്‍ക്കം വലിച്ചു സുഖമായി ഉറങ്ങുകയായിരുന്നു.</div>
SABU PRAYAR ~ സാബു പ്രയാര്‍http://www.blogger.com/profile/09405014339645004935noreply@blogger.com0tag:blogger.com,1999:blog-7847365955974588463.post-86167746842884025192013-09-22T09:35:00.001+03:002013-11-07T12:06:16.447+03:00നിതാഖാത്ത് <div dir="ltr" style="text-align: left;" trbidi="on">
റിയാദിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ലേബറായിട്ടാണ് മൊയ്തീന് സൗദി അറേബ്യയിലെത്തിയത്. നാലഞ്ചു മാസം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാഞ്ഞതിനാല്‍ മൊയ്തീന് ആ കമ്പനിയില്‍ നിന്ന് രക്ഷപെട്ട് ജിദ്ദയിലുള്ള സഹോദരിയുടെ ഭര്‍ത്താവ് റഫീക്ക് പുയ്യാപ്പളയുടെ അടുക്കലെത്തി. റഫീക്ക് ജിദ്ദയിലെ ബൂഫിയ ജോലിക്കാരനാണ്. ജിദ്ദയിലെ ഒരു സൂപ്പര്‍ മാര്ക്കകറ്റില് ജോലി ചെയ്യുന്ന തന്റെ മലയാളി സുഹ്യത്തുക്കളെ റഫീക്കാണ് മൊയ്തീന് പരിചയപ്പെടുത്തി കൊടുത്തത്. <br />
<br />
പത്തു പേരടങ്ങുന്ന അവര്‍ക്ക് ദിവസവും ഉച്ചയ്ക്കും, രാത്രിയിലും ആഹാരം പാകം ചെയ്തു കൊടുക്കണം. ഇതായിരുന്നു മൊയ്തീന്റെ ജോലി. മൊയ്തീന്റെ ആഹാരവും, താമസവും അവര്‍ക്കൊപ്പവും. മാത്രമല്ല ഒരാളില്‍ നിന്ന് മൊയ്തീന് 150 റിയാല്‍ മാസശമ്പളം കിട്ടും. അതുമാത്രമല്ല റഫീക്ക് പുയ്യാപ്പള ജോലി ചെയ്യുന്ന ബൂഫിയയില്‍ പാര്‍ട്ട് ടൈം സപ്ലയറായി ജോലിയും കിട്ടി. സത്യം പറയണമല്ലോ. മറ്റ് ചിലവുകളൊന്നും ഇല്ലാത്തതിനാല്‍ എങ്ങനെയൊക്കെയായാലും മൊയ്തീന് മാസം പത്ത് മൂവായിരം റിയാലൊപ്പിക്കും. <br />
<br />
അങ്ങനെ മൊയ്തീന് മാസങ്ങള്‍ തള്ളി നീക്കി. ഇക്കാമയുടെ കാലാവധി കഴിഞ്ഞതിനാല്‍ പുറത്തൊന്നും കറങ്ങി നടക്കാന്‍ സാധിക്കില്ലെന്നൊഴിച്ചാല് മൊയ്തീന്റെ ജീവിതം പരമസുഖമെന്നു പറയാം. നാട്ടിലെ അല്ലറ ചില്ലറ കടമൊക്കെ വീടി മൊയ്തീന് മൂന്നാല് വര്‍ഷം അങ്ങനെയൊക്കെ ജീവിച്ചു. മാത്രമല്ല കുറച്ച് ബാങ്ക് ബാലന്‍സുമൊക്കെയായപ്പോള്‍ ഈ ഒളിച്ചുകളി നിര്‍ത്തി പോലീസിന് പിടികൊടുത്ത് നാട്ടില്‍ പോയാലോന്ന് മൊയ്തീന് തോന്നുകയും ചെയ്തു. <br />
<br />
“പടച്ചോന്റെ കാരുണ്യം കൊണ്ടു പൊലീസ് പിടിക്കാതെ ങ്ങള് മൂന്നാല് വര്‍ഷം ഇവിടെ കഴിഞ്ഞു. ഇനിയിപ്പം ഉള്ള കാശുകൊണ്ടു നാട്ടില്‍ പോയി എന്തെങ്കിലും കച്ചോടം ചെയ്ത് ജീവിക്കാന്‍ നോക്കീന്” പുയ്യാപ്പളയുടെ ഉപദേശവും പിന്തുണയും ഇക്കാര്യത്തില്‍ മൊയ്തീന് ലഭിക്കുകയും ചെയ്തു. പോലീസിന് പിടി കൊടുത്ത് നാട്ടില്‍ കയറി പോവുക. ഇതായിരുന്നു മൊയ്തീന്റെ ലക്ഷ്യം. സമാനമായ സംഭവങ്ങള്‍ മൊയ്തീന് കേട്ടറിവുള്ളതാണ്.<br />
<br />
പോലീസിന് പിടി കൊടുക്കുവാന്‍ വേണ്ടി പോലീസ് ചെക്കിങ്ങുള്ള ഭാഗത്ത് കൂടി മൊയ്തീന് എന്നും രാവിലെ കുളിച്ചൊരുങ്ങി തേരാപാരാ നടക്കുവാന്‍ തുടങ്ങി. എന്നാല്‍ ദിവസങ്ങള്‍ പലതും കഴിഞ്ഞിട്ടും മൊയ്തീനെ പോലീസ് പിടിച്ചില്ല. എന്നാല്‍ ഒടുവില്‍ മതിയായ രേഖകളൊന്നുമില്ലാതെ ജിദ്ദയില്‍ താമസിച്ച നാലഞ്ച് ബംഗ്ലാദേശികള്‍ക്കൊപ്പം മൊയ്തീനെയും അന്ന് പോലീസ് പിടികൂടി. <br />
<br />
‘ഇനിയിപ്പോള്‍ നാലഞ്ചു ദിവസത്തിനു ശേഷം പോലീസുകാര്‍ നാട്ടില്‍ കയറ്റി വിട്ടോളും…’. പോലീസു വാഹനത്തില്‍ ഇരിക്കുമ്പോള്‍ മൊയ്തീന് വളരെ സന്തോഷം തോന്നി<br />
<br />
എന്നാല്‍ വഴിയില്‍ വച്ച് സിഗരട്ട് വാങ്ങാന്‍ പോലീസുകാരന് വാഹനം നിര്‍ത്തി അടുത്ത കടയില്‍ കയറിയ തക്കം നോക്കി ബംഗ്ലാദേശികളെല്ലാം ഓടി രക്ഷപെട്ടു. പോലീസുകാരന് സിഗരട്ടും വാങ്ങി തിരിച്ചെത്തിയപ്പോള്‍ കാറില്‍ മൊയ്തീന് മാത്രം<br />
<br />
“എന്നാ നീയും പൊയ്ക്കോ…” ആ പോലീസുകാരന്റെ വാക്കുകള്‍ വെള്ളിടി വെട്ടുന്നതു പോലെയാണ് മൊയ്തീന് തോന്നിയത്. ‘പടച്ചോനെ ഇതെന്തു പരീക്ഷണം.?.” നിരാശയോടെ മൊയ്തീന് മുറിയിലെത്തിയപ്പോള്‍ നാട്ടില്‍ നിന്ന് ഭാര്യ സുഹറയുടെ ഒരു ഫോണ്‍..<br />
<br />
“ഇക്കാ പ്പം ധ്യതി ബെച്ച് ഇങ്ങട്ട് ബരാന് നോക്കേണ്ടാ. കഴിയുമെങ്കില്‍ ഒരാറു മാസം കൂടി പോലീശിന്റെ കൈയ്യിപ്പെടാതെ അബിടെ നിക്കാന്‍ നോക്കിന്. മ്മടെ ഫാത്തിമാക്ക് ഒരാലോചന ബന്നിരിക്കുന്നു. സിറ്റീല് പലചരക്ക് കട നടത്തണ മ്മടെ ഖാദറിക്കാന്റെ മോനില്ലേ..?. ദുബായിലൊള്ള ബഷീറ്. അവന്റുമ്മാന് മ്മടെ ഫാത്തിമാനെ പൊരെ ബന്ന് കണ്ടിരിക്കുന്നു. ആയുമ്മാന് ഫാത്തിമാനെ പെരുത്തിട്ടായിര്ക്കെണ്. ബഷീറ് ദുബായ്ന്ന് ചെറിയ പെരുന്നാള്‍ കയിഞ്ഞ് വരുമ്പോ നിക്കാഹ് നടത്തണമെന്ന് അവര്‍ പറേന്ന്. പത്തമ്പതു പവന് പൊന്നിന്റെ ഉരുപ്പടിയെങ്കിലും കൊടുക്കേണ്ടി വരുമെന്നാ ന്ക്ക് തോന്നുന്നെ… അതോണ്ട് ഒരാറു മാസം കൂടി ഇക്ക അബിടെ പിടിച്ച് നിന്നാല്‍ ഒരൊന്ന് ന്നര ലക്ഷം രുപയുണ്ടാക്കാല്ലോ….." <br />
<br />
മൊയ്തീന് രണ്ട് മക്കളാണ് നാട്ടില്‍. മൂത്തവള്‍ ഫാത്തിമ, ഇളയവള്‍ റഷീദ. ഫാത്തിമ ഡിഗ്രിക്ക് പഠിക്കുവാണ്.ചെറിയ പെരുന്നാളിന് ഇനിയും നാലഞ്ച് മാസങ്ങള്‍ കൂടിയുണ്ട്. ഏതായാലും മൂന്ന് നാല് കൊല്ലം പോലീസുകാരുടെ കൈയ്യിലൊന്നും പെടാതെ ജീവിച്ചു. ഇനിയും പെരുന്നാള്‍ വരെ ജിദ്ദയില്‍ കഴിയാന്‍ വലിയ പാടൊന്നുമില്ലെന്ന് മൊയ്തീന് കരുതി.<br />
<br />
ദിവസങ്ങള്‍ പലതും കഴിഞ്ഞു. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി പുതിയ നിയമങ്ങള്‍ സൌദിയില്‍ പ്രാബല്യത്തില്‍ വരുവാന്‍ പോകുന്നെന്ന് പലരും പറഞ്ഞ് മൊയ്തീനും അറിഞ്ഞു. <br />
<br />
നിതാഖാത്തെന്നോ, ഹുറൂബെന്നോ പലരും പറയുന്നത് കേട്ടു. എന്നാല്‍ എന്താണി കുന്ദ്രാണ്ടമെന്ന് മാത്രം മൊയ്തീന് മനസ്സിലായില്ല. മതിയായ രേഖകളില്ലാതെ സൌദിയില്‍ തങ്ങുന്ന വിദേശികളെ പിടികൂടി നാടുകടത്തുകയാണെന്ന് റഫീക്ക് പുയ്യാപ്പള പറഞ്ഞത് ഞെട്ടലോടെയാണ് മൊയ്തീന് കേട്ടത്. ഇത്തരക്കാര്‍ക്ക് ജോലിയും, അഭയവും കൊടുക്കുന്നവരെയും പൊലീസ് പിടികൂടി ശിക്ഷിക്കുമത്രേ. അതോടു കൂടി ഉള്ള ജോലിയും മൊയ്തീന് നഷ്ടമായി. <br />
<br />
‘പടച്ചോനെ ഇതെന്തൊരു പരീക്ഷണം?” മൊയ്തീന് നെഞ്ചത്ത് കൈവച്ചു പോയി പത്രങ്ങളിലും, ടെലിവിഷനിലും നിതാഖാത്തും, ഹുറൂബുമായി ബന്ധപ്പെട്ട പേടിപ്പിക്കുന്ന ചര്‍ച്ചകളും വാര്‍ത്തകളും നിറഞ്ഞു. മാധ്യമങ്ങള്‍ക്കാണെങ്കില്‍ അപ്രതീക്ഷിതമായി കിട്ടിയ ഒരു ചാകര തന്നെയായിരുന്നു സൌദിയിലെ വിഷയങ്ങള്‍.പ്രവാസികളുടെ കുടുംബങ്ങളെ മുള്‍മുനയിലാക്കി അവരത് നന്നായി ആഘോഷിച്ചു.<br />
<br />
“എന്താണിക്കാ ഈ കേക്കുന്നത്.? സൌദീന്ന് എല്ലാവരേം ഇങ്ങോട്ട് കേറ്റി വിടുവാണോ?. പടച്ചോനെ ങ്ങളെ അവരെ ന്തേലും ചെയ്യുമോ? ദേ ടീവി തുറന്നാല്‍ സൗദി, സൗദിന്നാല്ലാതെ ഒന്നുമില്ല” സുഹറയുടെ ഫോണിലൂടെ ചോദ്യം കേട്ടപ്പോള്‍ മൊബൈല്‍ എറിഞ്ഞു പൊട്ടിക്കുവാനാണ് മൊയ്തീന് തോന്നിയത്. <br />
<br />
“എടീ പോത്തേ, നീയവിടെ കിടന്ന് ബേജാറാകാത്... ഇബിടെ മതിയായ രേഖകളില്ലാതെ നിയമ വിരുദ്ധമായി താമസിക്കുന്നോരെ പിടി കൂടി അവരുടെ രാജ്യത്ത് അയക്കുകയല്ലാതെ ഇബിടെ ആരെയും തൂക്കി കൊല്ലുവാന്‍ പോണില്ല. ഇനി ടിവിക്കാര് പറയുന്ന പോഴത്തരങ്ങള്‍ കേട്ട് ങ്ങ്ട്ടെങ്ങാനും വിളിച്ചാല്‍ അന്നേം കൊല്ലും, അന്റെ പണ്ടാരമടങ്ങാന്‍ അന്റെ ടീവിയും മ്മള് തല്ലിപ്പൊട്ടിക്കും.” മൊയ്തീന് ദേഷ്യമടക്കുവാന് കഴിഞ്ഞില്ല.<br />
<br />
“അപ്പം ഇക്കാനെയും അവര്‍ പിടി കൂടില്ലേ..” സുഹയുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ മൊയ്തു ഫോണ്‍ കട്ടാക്കി. <br />
<br />
ദിവസങ്ങള്‍ പലതും കഴിഞ്ഞു. അന്ന് ജിദ്ദയില്‍ നിയമവിരുദ്ധമായി താമസിക്കുന്നവര്‍ക്കു വേണ്ടിയുള്ള പോലീസിന്റെ തെരച്ചിലില്‍ നമ്മുടെ മൊയ്തീനും പിടിക്കപ്പെട്ടു, അങ്ങനെ പാവം മൊയ്തീന് ദിവസങ്ങള്‍ക്കുള്ളില്‍ നാടു കടത്തപ്പെട്ടു.<br />
<br />
“ന്റെ് പടച്ചോനെ, നാട്ടില്‍ പോവാന്‍ വേണ്ടി അന്ന് നമ്മള് പോലീസിന് പിടി കൊടുത്തിട്ടും ആ പഹയന്മാര്ക്ക് നമ്മളെ വേണ്ടാരുന്നു.. പക്ഷേ ഇന്നിപ്പോള്‍…? അഞ്ചാറുമാസം നിന്ന് ഫാത്തിമാന്റെ നിക്കാഹിന് ഇത്തിരി കാശൊപ്പിക്കാമെന്ന് കരുതിയപ്പോ ദേ മ്മളെ പിടിച്ചു കയറ്റി വിട്ടിരിക്കുന്നു" നാട്ടിലേക്ക് യാത്രയാകുമ്പോള്‍ മൊയ്തീന്റെ ദു:ഖം അതു മാത്രമായിരുന്നു</div>
SABU PRAYAR ~ സാബു പ്രയാര്‍http://www.blogger.com/profile/09405014339645004935noreply@blogger.com5tag:blogger.com,1999:blog-7847365955974588463.post-91611143934762290122013-06-11T10:09:00.001+03:002013-11-09T10:50:01.118+03:00ഹനുമാന്‍ജി സീതയെവിടെ?<div dir="ltr" style="text-align: left;" trbidi="on">
നാട്ടിലെ കലാസ്നേഹികളായ ചെറുപ്പക്കാരെല്ലാവരും ഒരു നാടകസമിതി രൂപികരിച്ചു. അവരുടെ ആദ്യനാടകമായ ‘ലങ്കാദഹന’ത്തിന്റെ അരങ്ങേറ്റം ഗ്രാമക്ഷേത്രത്തില്‍ വച്ച് നടത്താനും അവര്‍ തീരുമാനിച്ചു.
‘നാടകം അടിപൊളിയാക്കണം‘ നാടകത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ ലക്ഷ്യം അതൊന്നു മാത്രമായിരുന്നു. ഊണും, ഉറക്കവുമില്ലാതെയുള്ള നടീനടന്മാരുടെ ചിട്ടയോടു കൂടിയുള്ള പ്രാക്ടീസിന്റെ അവസാനം അരങ്ങേറ്റ ദിവസവും ആഗതമായി.<br />
<br />
അങ്ങനെ ഗ്രാമീണരെ മുഴുവന്‍ സാക്ഷി നിര്‍ത്തി അന്ന് രാത്രിയില്‍ ‘ഗ്രാമക്ഷേത്രത്തിലെ സേറ്റ്ജില് വച്ച് നാടകത്തിന് തിരശീല ഉയര്‍ന്നു…
നാടകം തുടങ്ങി. നാട്ടുകാരായ കാണികളുടെ മുന്നില്‍ നടീ നടന്മാര് മത്സരിച്ച് അഭിനയിക്കുകയാണ്. ഒടുവില്‍ സീതയെ രാവണന് തട്ടിക്കൊണ്ടു പോകുന്ന രംഗവും കഴിഞ്ഞു.
അടുത്തത് സീതയെ അന്വേഷിച്ച് ഹനുമാന് സ്റ്റേജിലെത്തുന്ന രംഗമാണ് അവതിപ്പിക്കേണ്ടത്..<br />
<br />
എന്റെ സുഹ്യത്ത് മുരളിയാണ് ഹനുമാനായി വേഷമിടുന്നത്. മുഖത്തിന്റെ ഭൂമിശാസ്ത്രം കൊണ്ട് മേക്കപ്പിടാതെ തന്നെ ഹനുമാനായി വേഷമിടാന്‍ മുരളി എന്തു കൊണ്ടും യോഗ്യന്‍ തന്നെയായിരുന്നു…
ഹനുമാന് വായുവിലൂടെയാണ് സ്റ്റേജിലേക്കിറങ്ങേണ്ടത്…. ആ രംഗത്തിന്റെ ഒറിജിനാലിറ്റിക്കുവേണ്ടി സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം സ്റ്റേജിനകത്ത് മുകളില്‍ കുറുകെ കാണികള്‍ക്ക് കാണാത്ത വിധത്തില്‍ ഒരു കമ്പി കെട്ടിയിട്ടുണ്ടായിരുന്നു. കമ്പിയിയില്‍ ഒരു കപ്പിയുമുണ്ടായിരുന്നു. കപ്പിയിലെ കയറിന്റെ ഒരഗ്രം ഹനുമാനായി അഭിനയിക്കുന്ന മുരളിയുടെ അരയില്‍ കെട്ടിയിട്ടുണ്ട്… കയറിന്റെ മറ്റെ അഗ്രം കര്‍ട്ടന്റെ വലതുവശത്തു നില്ക്കുന്ന പാക്കരന് ചേട്ടന്റെ കൈയ്യിലാണ്.
കര്ട്ടന് ഉയര്‍ത്തുന്നതിന് മുമ്പ് പാക്കരന് ചേട്ടന് ഹനുമാനെ കപ്പിയിലൂടെ വലിച്ചുയര്‍ത്തി വായുവില്‍ നിര്‍ത്തി.<br />
<br />
കര്ട്ടന് ഉയര്‍ന്നപ്പോള്‍ ‘സീതാ ദേവി…’ എന്നു വിളിച്ചു കൊണ്ടു ഹനുമാന് വായുവില്‍ നില്‍ക്കുന്നത് കണ്ട് (ABT യുടെ ലോഗോയിലെ ഹനുമാനേപ്പൊലെ) കാണികള്‍ കൈയ്യടിച്ചു. കാണികളുടെ പ്രതികരണം കണ്ട് ഹനുമാനായി അഭിനയിക്കുന്ന മുരളിക്ക് ഹരം കയറി..
പെട്ടന്നാണ് ഹനുമാന്റെ ഭാരം താങ്ങാനാവാതെ പാക്കരന് ചേട്ടന്റെ കൈയ്യില്‍ നിന്ന് കയറ് വിട്ടു പോയത്. അഭിനയത്തിന്റെ ഉന്നതിയിലായിരുന്ന ഹനുമാന് നിമിഷങ്ങള്‍ക്കുള്ളില്‍ മുകളില്‍ അമ്മച്ചീന്ന് വിളിച്ച് കൊണ്ട് പൊത്തൊന്ന് മൂക്കും കുത്തി സ്റ്റേജിലേക്ക് വീണു. എന്തു ചെയ്യണമെന്നറിയാതെ പാക്കരന് ചേട്ടന് ഒരു നിമിഷം പകച്ചു നിന്നുപോയി. ഒടുവില്‍ സംഗതി പിശകാണെന്ന് മനസ്സിലായ പാക്കരന് ഒരു നിമിഷം പോലും പാഴാക്കാതെ ജീവനും കൊണ്ട് പമ്പകടക്കുകയും ചെയ്തു.<br />
<br />
ആളുകള്‍ കൂവി വിളിക്കാന്‍ തുടങ്ങി. മുരളിയാണെങ്കില്‍ വേദനകൊണ്ട് സ്റ്റേജില്‍ കിടന്ന് ഞരങ്ങുകയും, പുളയുകയാണ്. ആദ്യനാടകമാണ് എന്തൊക്കെ വന്നാലും നാടകം കലങ്ങാന്‍ പാടില്ല. സംവിധായകന് നടീ നടന്മാര്ക്ക് നിര്‍ദ്ദേശം നല്കി.
സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം രാമനും ലക്ഷ്മണനും സ്റ്റേജിലേക്ക് കടന്നു വന്നു..<br />
<br />
"പ്രിയ ഹനുമാന് അങ്ങ് സീതദേവിയെ കണ്ടുവോ…” "മുരളി വേദനകൊണ്ട് പുളയുന്നതൊന്നും വകവയ്ക്കാതെ ലക്ഷ്മണന് ഹനുമാനോട് തന്റെ ഡയലോഗങ്ങ് കാച്ചി. വേദനകൊണ്ട് ഞെരിപിരികൊള്ളുന്ന മുരളിക്ക് ലക്ഷമണന്റെ ആ ഡയലോഗും കൂടി കേട്ടപ്പോള്‍ കലികയറി.പക്ഷേ സ്റ്റേജാണെന്ന് കരുതി തികട്ടി വന്ന ദേഷ്യം മുരളി കടിച്ചമര്‍ത്തി.<br />
<br />
“ഹനുമാന് അങ്ങ് സീതാദേവിയെ കണ്ടുവോ…” അടുത്തത് ശ്രീരാമാന്റെ വക ചോദ്യം കൂടിയായപ്പോള്‍ മുരളിയുടെ കണ്ട്രോളു പോയി.<br />
<br />
“എടാ പുല്ലെ ഞാന്‍ സീതേ കണ്ടില്ല ഒരെന്തിരവളേം കണ്ടില്ല….. ആ കപ്പി വലിച്ച നായീന്റെ മോനെയൊന്ന് കണ്ടിരുന്നെങ്കില്‍ ആ പന്നീടെ കണ്ണ് ഞാന്‍ അടിച്ചു പൊട്ടിച്ചെനേം…” മു<br />
<br />
രളി പരിസരം പോലും മറന്ന് അലറി…
അതും കൂടിയായപ്പോള്‍ കാണികള്‍ ആര്‍ത്തട്ടഹസിക്കാന്‍ തുടങ്ങി. നാടകത്തിന്റെ അരങ്ങേറ്റം ഏതു രീതിയില്‍ പര്യവസാനിച്ചെന്ന് പറയേണ്ട ആവശ്യമില്ലല്ലോ…?
</div>
SABU PRAYAR ~ സാബു പ്രയാര്‍http://www.blogger.com/profile/09405014339645004935noreply@blogger.com0tag:blogger.com,1999:blog-7847365955974588463.post-14188671384106800142011-12-15T20:08:00.007+03:002011-12-15T20:24:25.625+03:00ആത്മീയ ചിന്തകള്‍ -2<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhutIctkeo_Z2nm6VCwGVmP60fvcBz0LmijdTcqdx2RtO_eZsEcdSzbWpqiSh0rVOg7DmV2cbn_qUOHp62nBJKrNg9t69pyYUR6GT3h-BmF3hTetYux8B5Eu-jTnRQyf6euXk9StNb9EFs/s1600/340px-Gutenberg_Bible.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 340px; height: 230px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhutIctkeo_Z2nm6VCwGVmP60fvcBz0LmijdTcqdx2RtO_eZsEcdSzbWpqiSh0rVOg7DmV2cbn_qUOHp62nBJKrNg9t69pyYUR6GT3h-BmF3hTetYux8B5Eu-jTnRQyf6euXk9StNb9EFs/s400/340px-Gutenberg_Bible.jpg" border="0" alt=""id="BLOGGER_PHOTO_ID_5686406893955004818" /></a> എന്നാല്‍ യഹോവ യോസഫിനോടു കൂടെ ഇരുന്നു, കാരാഗ്രഹപ്രമാണിക്ക് അവനോടു ദയ തോന്നത്തക്കവണ്ണം അവനു ക്യപ നല്കി (ഉലപ്പത്തി പുസ്തകം 39 ആം അധ്യായം. 21)<br /><br />നമുക്ക് എല്ലാവര്ക്കും വളരെ സുപരിചിതമായ ഒരു വാക്യവും അനുബന്ധ സംഭവങ്ങളുമാണ് 39ആം അധ്യായത്തിലും അതിന് മുന്നും, പിന്നുമുള്ള അധ്യായങ്ങളിലും നാം വായിക്കുന്നത്. യാക്കോബിന്റെയും മക്കളുടെടെയും ജീവിത കഥയിലുപരി ദൈവം നടത്തുന്ന വിധങ്ങളെപ്പറ്റിയാണ് പ്രത്യേകിച്ച് യോസഫിന്റെ ജീവിതത്തിലൂടെ ഈ അധ്യായങ്ങളില്‍ വേദപുസ്തകം നമുക്ക് കാട്ടിത്തരുന്നത്. <br /><br />യോസഫിന്റെ കഥ നമുക്കെല്ലാവര്‍ക്കുമറിയാം. അതിക്രൂരമായ വിധത്തില്‍ സ്വന്തം സഹോദരന്മാര് അടിമയായി വിറ്റിട്ടും യൊസഫ് മന്ത്രിയായി ഉയര്‍ത്തപ്പെട്ടു എന്നതിനാലാണ് യഹോവ യോസ്ഫിനോടു കൂടെ ഇരുന്നു എന്നതിന്റെ അര്‍ത്ഥം നാം കാണുന്നത്. എന്നാല്‍ എത്ര വേദന നിറഞ്ഞ അനുഭവങ്ങളിലൂടെയാണ് ജോസഫ് കടന്നു പോയതെന്ന് നാം മനസ്സിലാക്കണം. സ്വന്തം സഹോദരന്മാര് അതിക്രൂരമായി അവനോട് പെരുമാറി.. അവര്‍ അവനെ പൊട്ടക്കിണറ്റിലേക്ക് തള്ളിയിട്ടു. മാത്രമല്ല അവനെ അവര്‍ യിശ്മായേല്യ കച്ചവടക്കാര്‍ക്ക് വിറ്റു. <br /><br />തന്നെ അവര്‍ക്ക് വില്‍ക്കരുതേ.. എന്നവന് പ്രാണവേദനയോടെ കെഞ്ചി അപേക്ഷിച്ചു. പക്ഷേ അവന്റെ നിലവിളി അവര്‍ കേട്ടില്ല. കച്ചവടക്കാര്‍ അനേക ദിവസം മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന മണലിലൂടെ അവനെ നടത്തി. നാം ഓര്‍ക്കണം..കച്ചവടക്കാര്‍ ഒട്ടകപ്പുറത്താണ് യാത്ര. എന്നാല്‍ അടിമയായ ജോസഫ് ഓടിപ്പോകാതിരിക്കുന്നതിനുവേണ്ടി. അവന്റെ അരയ്ക്ക് ഒരു കയര്‍ കെട്ടി ഒട്ടകത്തോട് അവര്‍ ബന്ധിച്ചിരുന്നു. അവര്‍ അവനെ അനേകദിവസം കല്ലും മുള്ളുമുള്ള മരുഭൂമിയിലൂടെ വലിച്ചിഴച്ചു. വിശപ്പും, കൊടിയദാഹവും അവന് സഹിച്ചു. കണ്ണിരൊഴുക്കി അവന് നടന്നു. ആ നരകയാത്ര ഈജിപ്തിലെ അടിമച്ചന്തയോളം നീണ്ടു.<br />നിര്‍ദ്ദോഷിയായ അവന് പൊത്തിഫിറന്റെ കോപത്തിന് ഇരയായി, ഒടുവില്‍ മര്‍ദ്ദിതനും, അപമാനിതനുമായ അവനെ അയാള്‍ കല്‍ത്തുറങ്കില്‍ അടച്ചു. യോസഫിനെ സഹായിക്കമെന്ന് സമ്മതിച്ചിരുന്ന പാനപാത്രവാഹകന്‍, തടവില്‍ നിന്ന് വിടുതല്‍ ലഭിച്ചപ്പോള്‍ ജോസഫിനെ മറന്നുപോയി. <br /><br />ഒടുവില്‍ തടവില്‍ കിടന്നവന് മന്ത്രിയായി ഉയര്‍ത്തപ്പെട്ടു. സ്വര്‍ണ്ണ അങ്കി ധരിച്ച് ജോസഫ് ഫറവോന്റെ രാജരഥത്തില് രാജവീഥിയിലൂടെ എഴുന്നെള്ളുന്ന സംഭവത്തിലാണ് നാം ഓരൊരുത്തരും ‘യഹൊവ യോസഫിനോടു കൂടെ ഇരുന്നു എന്നത് കാണുന്നത്. എന്നാല്‍ ജോസഫിന്റെ ജീവിതത്തിന്റെ ഏതൊക്കെ സന്ദര്‍ഭങ്ങളിലാണ് യഹൊവ ജോസഫിനോട് കൂടെ ഇരുന്നതെന്ന് നമുക്കൊന്ന് പരിശോധിക്കാം.<br /><br />എവിടെയൊക്കെയാണ് യഹോവ അവന് വിജയം നല്‍കിയത്? ഒന്നാമതായി ബാല്യകാലത്ത് അവനുണ്ടായിരുന്ന അഹങ്കാരത്തിന്മേലാണ് ദൈവം അവന് വിജയം നല്‍കിയത്. അതായത് ജോസഫ് ബാല്യം മുതല്‍ നിഗളമുള്ളവനായിരുന്നു, അല്ലെങ്കില്‍ അഹങ്കാരിയായിരുന്നു. ബാല്യത്തിലെ എന്തെന്നില്ലാത്ത അഹങ്കാരം അവന്റെ മനസ്സിലും, പ്രവ്യത്തിയിലുമുണ്ടായിരുന്നതായി നമുക്ക് കാണാം. ജോസഫിന്റെ നിഗളത്തിന്റെ ഒന്നാമത്തെ കാരണമായിരുന്നു.. അവന്റെ അപ്പന് വാത്സല്യ ത്തിന്റെ പ്രതീകമായി അവന് നല്കിയ നീലകുപ്പായം.<br /><br />രണ്ടാമത് അവന്റെ ഉപബോധമനസ്സിലെ അതിരുകടന്ന അഹംഭാവമാണ് അവന്റെ സ്വപ്നങ്ങളിലൂടെ വിളങ്ങിയിരുന്നത്.ഉല്പത്ത്തി പുസ്തകം 37. ആം അധ്യായം 7ആം വാക്യത്തില്‍ ജോസഫ് കണ്ട ഒന്നാമത്തെ സ്വപ്നത്തെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു ““ <br /><br />‘നാം വയലിൽ കറ്റകെട്ടിക്കൊണ്ടിരുന്നു; അപ്പോൾ എന്റെ കറ്റ എഴുന്നേറ്റു നിവിർന്നുനിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റും നിന്നു എന്റെ കറ്റയെ നമസ്കരിച്ചു“ ജോസഫ് കണ്ട രണ്ടാമത്തെ സ്വപനം ഇതാണ്. 37ന്റെ 9അം വാക്യത്തില്‍ ഇങ്ങനെ എഴുതിയിരുക്കുന്നു. “<br /><br />അവൻ മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോടു അറിയിച്ചു: ഞാൻ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു. ഇവിടെ ഒരു കാര്യം നാം ശ്രദ്ധിക്കേണ്ടതുണ്ട്.. താന്‍ കണ്ട സ്വപ്നങ്ങളെല്ലാം യാതൊരു കൂസല്‍ കൂടാതെയാണ് ജോസഫ് അപ്പനോടും, സഹോദന്മാരോടും അറിയിച്ചിരുന്നത്. <br /><br />ഇക്കാരണത്താല്‍ സഹോദരനമാര്‍ അവനെ വല്ലാതെ വെറുത്തു. എന്നാല്‍ മകന്റെ അഹങ്കാരം അതിരുകടക്കുന്നത് കണ്ട യാക്കോബ് അവനെ ശാസിക്കുന്നതായി വേദപുസ്തകത്തില്‍ നാം കാണുന്നു. 10ആം വാക്യത്തില്‍ ഇങങ്നെ എഴുതിയിരിക്കുന്നു ““അവന് അതു അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോൾ അപ്പൻ അവനെ ശാസിച്ചു അവനോടു: നീ ഈ കണ്ട സ്വപ്നം എന്തു? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാൻ വരുമോ എന്നു പറഞ്ഞു.“ <br /><br />ഒരു മനുഷ്യനിലെ അഹങ്കാരം അവനിലെ പൈശാചികനെയാണ് കാണിക്കുന്നത്. അഹങ്കാരം മാത്രമല്ല ഭൌതികത പ്രതിനിധാനം ചെയ്യുന്ന ആര്‍ത്തി, അധാര്‍മികം, ചൂഷണം, അസൂയ, അതിക്രമം, അഹങ്കാരം, മുതലാളിത്തം, സാമ്രാജ്യത്വം, ലിബറലിസം, ഫാഷിസം എന്നീ പൈശാചിക സ്വാഭാവങ്ങളെ ഉള്‍ക്കരുത്തുകൊണ്ട് പൊരുതുമ്പോള്‍ മാത്രമേ ഒരാള്‍ യഥാര്‍ത്ഥ ദൈവപൈതലായി രൂപാന്തരപ്പെടുകയുള്ളു. <br /><br />വേദപുസ്തക പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ എല്ലാവരുടെയും തലവനാകാനുള്ള ആഗ്രഹമാണ് യോസഫ് ഉപബോധമനസ്സിലൂടെ കണ്ട സ്വപനങ്ങളില്‍ പ്രതിഫലിക്കുന്നത്. എന്നാല്‍ സര്‍വ്വശക്തനായ ദൈവം ജോസഫിന്റെ ഉള്ളിലെ സകല അഹങ്കാരവും അവനില്‍ നിന്ന് ചോര്‍ന്നു പോകുന്ന അനുഭവങ്ങളിലൂടെ അവനെ നടത്തി. <br /><br />ഒന്നാമതായി അവന്റെ അഹങ്കാരത്തിന്റെ കാരണമായ നിലയങ്കി അവന്റെ സഹോദരന്മാര് അവനില്‍ നിന്ന് തട്ടിയെടുത്തു. ഒടുവില്‍ മ്യഗങ്ങളെപ്പോലെ അടിമയായി അടിമച്ചന്തയില്‍ അവന് വിലപേശപ്പെട്ടു. പോത്തിഫറിന്റെ ഭവനത്തിലുണ്ടായ കപട ആരോപണങ്ങളിലൂടെ അവന് കാരാഗ്രഹത്തില്‍ അടയ്ക്കപ്പെട്ടു. എന്നാല്‍ നിന്ദിതരയുടെയും, കള്ളന്മാരുടെയും കൂടെയുള്ള കാരാഗ്രഹവാസം യോസഫിനെ രൂപാന്തരപ്പെടുത്തുകയാണുണ്ടായത്. ദീര്‍ഘനാളത്തെ ജയില്‍ വാസം അവനിലുണ്ടായിരുന്ന നിഗളഭാവം ത്യജിച്ച് തന്നെ തന്നെ ശുദ്ധീകരിക്കാന്‍ ജോസഫിന് കഴിഞ്ഞു. <br /><br />ജയിലിലായിരിക്കുമ്പോള്‍ സഹതടവുകാര്‍ അവനില്‍ ദൈവത്തിന്റെ പ്രതിനിധിയെ കണ്ടു. “ഞാന്‍ ദൈവത്തോട് പാപം ചെയ്യുന്നത് എങ്ങനെ” എന്ന ജോസഫിന്റെ വാക്കുകള്‍ അവനെ ഏറെ അപമാനം വരുത്തിയ, അവനെ ജയിലടയിക്കുവാന് കാരണഭൂതയായ പൊത്തിഫറിന്റെ ഭാര്യയെപ്പോലും ഒരു പക്ഷേ മരണം വരെ പിന്തുടര്‍ന്നിരിക്കാം.<br /><br />ഭാര്യയുടെ വാക്കുകള്‍ വിശ്വസിച്ച് ജോസഫിനെ തടവിലാക്കിയപ്പോള്‍ പോത്തിഫര്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല ഇവന് ഈജിപ്തിലെ മേലധികാരിയാകുമെന്ന്. എന്നാല്‍ കാലം പോത്തിഫറിന് ആ കാഴ്ച കാട്ടികൊടുത്തു. ഫറവോന് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ അധികാരിയായി ജോസഫ് ഉയര്‍ന്നത് പോത്തിഫര്‍ സ്വന്തം കണ്ണുകൊണ്ട് കണ്ടു. ഫറവോന്റെ രണ്ടാം രഥത്തില്‍, രാജകീയ വസ്ത്രം ധരിച്ച് യോസഫ് ഈജിപ്ത്യന്‍ തെരുവുവീഥിയിലൂടെ കടന്നുപോയപ്പോള്‍… മുട്ടുകുത്തുവിന്‍ എന്ന് പടയാളികള്‍ ആജ്ഞാപിച്ചപ്പോള്‍ കേവലം ജയിലധികാരിയായ പോത്തിഫറെന്നല്ല ... അവനേക്കാള്‍ വലിയ ഉദ്ദ്യേഗസ്ഥര്പ്പോലും ഭയഭക്തിയോടെ ജോസഫിന്റെ മുന്നില്‍ മുട്ടുകുത്തി അവനെ വണങ്ങി.<br /><br />1 കോരിന്ത്യര് 2ആം അധ്യായം 9ആം വാക്യത്തില്‍ പറയുന്നു. “ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്ക് ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല. <br /><br />ഇരുപത്തിയേഴ് വര്‍ഷം മുമ്പ് അതായത് 1984ല്‍ ഡിസംബര്‍ മൂന്ന് എന്ന കറുത്തദിനം.അമേരിക്കന്‍ സ്ഥാപനമായ യൂണിയൻ കാർബൈഡ് കമ്പനിയുടെ ഇന്ത്യയിലെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിർമ്മാണശാലയില്‍ നിന്ന് 42 ടൺ മീതൈൽ ഐസോസയനേറ്റ് എന്ന വിഷവാതകം ചോർന്നത് അന്നായിരുന്നു നാം ഭോപ്പാല്‍ ദുരന്തമെന്ന് വിളിക്കുന്ന ലോകമനസാക്ഷിയെ ഞെട്ടിച്ച അല്ലെങ്കില്‍ ലോകം കണ്ട ഏറ്റവും വലിയ വ്യവസായിക ദുരന്തം. ഔദ്യോഗിക കണക്കുപ്രകാരം വാതകം ചോര്‍ന്ന് നിമിഷങ്ങള്‍ക്കകം 3787 പേരും, മൂന്ന് ദിവസങ്ങള്‍ക്കുള്ളീല്‍ 10000 ലധികം പേരും മരിച്ചു. അഞ്ചു ലക്ഷത്തിലധികം പേരെ ഈ ദുരന്തം പ്രത്യക്ഷമായോ, പരോക്ഷമായോ ബാധിച്ചു. മരണം താണ്ഡവമാടിയ ആ ദുരന്തഭൂമിയില്‍ നിന്ന് അത്ഭുതകരമായി ദൈവം രക്ഷിച്ച ഒരു സുവിശേഷകനെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. ആദ്യമായി ഭോപ്പാലില്‍ കാലുകുത്തിയ ആ സുവിശേഷകനെ വരവേറ്റത് വിഷവാതക ദുരന്തമായിരുന്നു. വിഷവാതകം ശ്വസിച്ച് മനുഷ്യര്‍ ഈയാം പാറ്റകളെപ്പോലെ മരിച്ചു വീഴുമ്പോള്‍ ഭാഷയും, ദേശവും അറിയാതെ ആ സഹോദരന് എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയായിരുന്നു. <br /><br />എന്നാല്‍, ആയിരങ്ങള്‍ മരിച്ചു വീണ ആ ഭൂമിയില്‍ തന്റെ ദാസന് ഒരു പോറലുപോലുമേല്‍പ്പിക്കാതെ ദൈവം അവനെ സുരക്ഷിതമായ ഒരു സ്ഥലത്തെത്തിച്ചു. താന്‍ എങ്ങനെ രക്ഷപെട്ടന്ന് ആ സഹോദരനു പോലുമറിയില്ല.<br />തൊണ്ണൂറ്റി ഒന്നാം സങ്കീര്ത്തചനത്തില് പറയുന്നു “നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.<br /><br />ഞാന്‍ വിഷയത്തിലേക്ക കടക്കട്ടെ. ജോസഫ് നിഗളമുള്ളവനായിരുന്നു. എന്നാല്‍ ജോസഫ് കഷ്ടതയിലൂടെ കടന്നു പോയപ്പോള്‍. നിഗളത്തില്‍ മേല്‍ വിജയം നേടുവാന്‍ അവന് കഴിഞ്ഞു. അതവന് അനുഗ്രഹത്തിന് പാത്രമായി തീര്‍ന്നു<br />പത്രോസിന്റെ ലേഖനം അഞ്ചാം അധ്യായം 5ആം വാക്യത്തില്‍ ഇപ്രകാരം പറയുന്നു “എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു;<br /><br />ജോസഫ് നിഗളത്തിന്മേല് സ്വയം വിജയം നേടിയപ്പോള്‍ യഹോവ അവനോട് കൂടെയിരിന്നു എന്നെ കേള്‍ക്കുന്നവരെ, നമ്മുടെ ജീവിതത്തിലെ അനുഗ്രഹത്തിന് വിഘാതമായി നില്‍ക്കുന്നത് ഒരു പക്ഷേ നമ്മളിലെ അഹങ്കാരമായിരിക്കാം. അതുകൊണ്ട് നമ്മള് ശോധന ചെയ്ത് ദൈവസന്നിധിയില്‍ താഴ്മയുള്ളവരായിക്കുക.<br /><br />രണ്ടാമതായി ജോസഫ് വിജയം നേടിയത്. മോഹത്തിന്മേലായിരുന്നു. എങ്ങനെ ജോസഫ് മോഹത്തിന്മേല്‍ വിജയം നേടിയതെന്ന് നമുക്ക് നോക്കാം.? നമുക്കറിയാം. അകമ്പടി നായകനായ പോത്തിഫര്‍ അടിമച്ചന്തയില്‍ നിന്നു യോസഫിനെ വിലയ്ക്ക് വാങ്ങി തന്റെ ഭവനത്തില്‍ ദാസ്യവേലയ്ക്ക് നിയോഗിക്കുകയായിരുന്നു. ജോസഫിന് അപ്പോള്‍ 25 വയസ്സാണ് പ്രായം. നല്ല ചുറുചുറുക്കും, സൌന്ദര്യ്വും, ആരേയും ആകര്‍ഷിക്കുന്ന ആകാരഭംഗിയുമുണ്ടായിരുന്നു ജോസഫിന്. പോത്തിഫറിന്റെ ഭാര്യയുടെ ഇംഗിതത്തിന് അവന് വഴങ്ങില്ലെന്ന് വന്നപ്പോള്‍ അവര്‍ അവനെ കടന്നു പിടിച്ചു. <br /><br />“ഞാന്‍ ഈ മഹാദോഷം പ്രവര്‍ത്തിച്ചു ദൈവത്തോട് പാപം ചെയ്യുന്നതെങ്ങനെ‘ എന്നു പറഞ്ഞുകൊണ്ട് യോസഫ് അവിടെ നിന്ന് ഓടിപ്പോവുകയാണുണ്ടായത്. പ്രിയമുള്ളവരേ, ഇവിടെ ഇവിടെ യഹോവ യോസഫിനോടു കൂടി ഇരുന്നതിനാല്‍ തന്നിലെ ജഡാഭിലാഷത്തിന്മേല് അല്ലെങ്കില്‍ മാനുഷിക സ്വഭാവമായ മോഹത്തിന്മേല്‍ വിജയം നേടുവാന്‍ അവന് കഴിഞ്ഞു..<br /><br />ഒന്ന് കോരിന്ത്യര് 3അം അധ്യായം 16, 17 ആം വാക്യത്തില്‍ ഇങ്ങനെ പറയുന്നു “നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?, ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.<br /><br />ബൈബിളില്‍ മാത്രമല്ല ഇതര മതഗ്രന്ഥങ്ങളിലും, മനുഷ്യശരീരം ദൈവത്തിന്റെ ആലയമാണെന്ന് അടിവരയിട്ട് പറയുന്നുണ്ട്.ഭൌതിക ജീവിതത്തില്‍ വിശ്വാസിക്ക് എതിരിടാനുള്ള ഏറ്റവും കഠിന ശത്രു സ്വന്തം ശരീരം തന്നെയാണ്. മുഹമ്മദ് നബി ബദ്ര് യുദ്ധം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ തന്റെ അനുയായികളോട് പറയുന്നുതായി ഖുറാനില്‍ രേഖപ്പെടുത്തിയിരിക്കുന്നു,<br /><br />“ഭഗവത്ഗീതയില്‍ കൃഷ്ണന് അര്‍ജ്ജുനനോട് പറയുന്നു."യസ്ത്വ വിജ്ഞാനവാന്‍ ഭവത്യ യുക്തേന മനസാ സദാ<br />(നിയന്ത്രണമില്ലാത്ത കടീഞ്ഞാണായി മനസ്സിനെ അഴിച്ചു വിടൂന്ന അറിവില്ലാത്തവന്) തസ്യേന്ദ്രിയാണ്യ വശ്യാനി ദുഷ്ടാശ്വാ ഇവ സാരഥേഃ തോന്ന്യവാസം സഞ്ചരിക്കുന്ന കുതിരകള്‍ വലിക്കുന്ന രഥത്തേപ്പോലെയുള്ള ശരീരയാത്ര ചെയ്യുന്നു. അതുകൊണ്ട് അര്‍ജ്ജുനാ, നിന്റെ ശരീരം ക്ഷേത്രമാണെന്ന് നീ അറിയുക..<br /><br />യഹോവ യോസഫിനോട് കൂടെ ഇരുന്നതിനാല്‍ അവന് ജഡാഭിലാഷത്തിന്മേല് സമ്പൂര്‍ണ്ണ വിജയമുള്ളവനായി തീര്ന്നു്.<br /><br />മൂന്നാമത് അവന് വിജയം നേടിയത് വൈരാഗ്യത്തിന്മേലായിരുന്നു.വൈരാഗ്യത്തിന്മേല് എങ്ങനെയാണ് ജോസഫ് വിജയം നേടിയതെന്ന് നമുക്ക് പരിശോധിക്കാം. നമുക്കറിയാം. അതിനീചവും, ക്രൂരവുമായി സഹോദരന്മാര് ജോസഫിനോട് പെരുമാറിയിരുന്നു. അടിമയായി വില്ക്കുമ്പോള് അരുതെന്ന് അവന് കേണപേക്ഷിച്ചിരുന്നു. <br /><br />കാലങ്ങള്‍ കഴിഞ്ഞു. ജോസഫ് ഈജിപ്തിലെ മന്ത്രിയായി. ധാന്യം വാങ്ങാനായി സഹൊദരന്മാര്‍ ഈജിപ്തില്‍ വന്നപ്പോള്‍ തന്നോട് തന്റെ സഹോദരന്മാര് ചെയ്ത് കൊടും ക്രൂരതയ്ക്ക്, ജൊസഫിന് പ്രതികാരം ചെയ്യാമായിരുന്നു. അവര്‍ക്ക് എത്ര വലിയ ശിക്ഷയും നല്കുവാന് പൂര്‍ണ്ണ അധികാരമുള്ള സ്ഥാനത്ത് ജോസഫ് എത്തിയിരുന്നു. എന്നാല്‍ കൊടും ക്രൂരത കാട്ടിയ സഹൊദരന്മാര്‍ നിസ്സഹായരായി തന്റെ മുന്നില്‍ നില്ക്കുമ്പോള് വാശിയും വിരൊധവുമല്ല, സ്നേഹവും സഹതാപവുമാണ് യൊസഫ് കാട്ടിയത്. അവരെ അവന് സ്വഭവനത്തില്‍ സല്ക്കരിച്ചു. <br /><br />ഉല്പത്തി പുസ്തകം 46ആം അധ്യായം നാലും, അഞ്ചും വാക്യത്തില്‍ ജോസഫ് പറയുന്നു. നിങ്ങള്‍ മിസയേയിലേക്ക് വിറ്റുകളഞ്ഞ നിങ്ങളുടെ സഹൊദരന് ജോസഫ് ആകുന്നു ഞാന്‍. എന്നെ ഇവിടെ വിറ്റതുകൊണ്ട് നിങ്ങള്‍ വ്യസനിക്കേണ്ട. വിഷാദിക്കുകയും വേണ്ട. ജീവരക്ഷയ്ക്കായി ദൈവം എന്നെ നിങ്ങള്‍ക്കു മുമ്പെ അയച്ചതാകുന്നു.<br /><br />പ്രിയമുള്ളവരെ, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്” എന്ന യഹൂദപ്രമാണമല്ല. മറിച്ച് “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍, നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിപ്പിന്‍” എന്ന് യേശുക്രിസ്തു നല്കിയ ഉപദേശമായിരുന്നു ശതാബ്ദങ്ങള്‍ക്കു മുമ്പു തന്നെ യോസഫ് ചെയ്തതെന്ന് നാം ഓര്‍ക്കണം.<br /><br />ഒന്ന് യോഹന്നാന് 4ന്റെ 20ല്‍ പറയുന്നു ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുകയും തന്റെ സഹോദരനെ പകക്കുകയും ചെയ്യുന്നവന് കള്ളന് ആകുന്നു .സത്യം അവനില്‍ ഇല്ല.താന്‍ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന് കണ്ടിട്ടില്ലാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കും“<br /><br />ഒരമ്മയുടെ ഗര്ഭ്പാത്രത്തില് പിറക്കുന്നതുകൊണ്ടോ, അയല്പുക്കത്ത് താമസിച്ചതുകൊണ്ടോ ഒരാള്‍ നമുക്ക് സഹോദരനാകുന്നില്ല. മുറിവേല്ക്കു ന്നവരെ ശുശ്രൂഷിക്കുകയും, അശരണരെ കരുതുകയും അവരുടെ ആവശ്യങ്ങള്ക്ക്ത മുമ്പില്‍ അത്താണിയായി മാറുകയും ചെയ്യുമ്പോഴാണ് നാം മറ്റൊരാള്‍ക്ക് സഹോദരന് ആകുന്നതെന്നോര്ക്കണം.<br /><br />ജോസഫിനെപ്പോലെ തന്റെ സഹോദരനോട് ക്ഷമിക്കുവാനും, സ്നേഹിക്കുവാനും ഒപ്പം അവനെ കരുതുവാനും എനിക്കും നിങ്ങള്‍ക്കും കഴിയുന്നുണ്ടോ? അതോ കയീനെപ്പോലെ ‘ഞാനെന്റെ സഹോദരന്റെ കാവല്ക്കാരനോ എന്ന ചോദ്യമാണോ നാം സ്വയം ചോദിക്കുന്നത്?<br /><br />രണ്ടാം ലോക മഹായുദ്ധകാലത്തു സിംഗപ്പൂരിലെ ബിഷപ്പായിരുന്നു. ജോണ്‍ ലിയനാര്‍ഡ് വിത്സന്. ജപ്പാന് കാരുടെ തടവറയില്‍ കിടന്ന് അതിക്രൂരമായ പീഡനങ്ങള്‍ക്ക് അദ്ദേഹം വിധേയനായി.മഹായുദ്ധം കഴിഞ്ഞ് സ്വത്രനായപ്പോള് അദ്ദേഹത്തെ പീഡിപ്പിച്ച ജപ്പാന് പടയാളികള്‍ ബിഷപ്പിന്റെ ക്രിസ്തീയ സാക്ഷ്യത്തില്‍ അത്ഭുതപ്പെട്ടു..<br /><br />ഒരിക്കല്‍ അവരിലൊരാള്‍ ബിഷപ്പിനോട് ഇങ്ങനെ ചോദിച്ചു “ദൈവം ബിഷപ്പിനെ യാതന നിറഞ്ഞ തടവറയില്‍ നിന്ന് വിടുവിക്കാഞ്ഞത് എന്തുകൊണ്ടായിരുന്നു“ ആ സൈനികനോട് ബിഷപ്പ് ശാന്തനായി പറഞ്ഞത് ഇങ്ങനെയായിരുന്നു “വേദനകളില്‍ നിന്നും കഷ്ടതകളില്‍ നിന്നും വിടുതല്‍ നല്‍കിയല്ല എന്റെ ദൈവം എന്നെ രക്ഷിക്കുന്നത്. പിന്നെയോ അവ സഹിക്കുവാനുള്ള ശക്തിയെ നല്‍കിയാണ്..”<br /><br />പ്രിയപ്പെട്ടവരേ വേദനകളില്‍ നിന്ന് വിടുതല്‍ നല്‍കിയല്ല അവ സഹിക്കാനുള്ള ശക്തി നല്‍കിയാണ് ദൈവം വിശ്വാസികളെ പലപ്പൊഴും രക്ഷപെടുത്തുന്നതെന്ന് നാം ഓര്‍ക്കണം.ജീവിതത്തില്‍ കഷ്ടതയും, പരീക്ഷണങ്ങളും, രോഗങ്ങളും നമ്മള് നേരിടുമ്പോള്‍ തളര്‍ന്നു പോകാതെ, വിശ്വാസം ചോര്‍ന്നു പോകാതെ, ക്രിസ്തുവില്‍ അടിയുറച്ചു ജീവിക്കുവാന്‍ നമുക്ക് കഴിയണം.<br /><br />ഒരിക്കല്‍ ഒരു ചിത്രകാരന് മനോഹരമായ ഒരു ചിത്രം വരച്ചത് ഞാന്‍ ഓര്‍ക്കുന്നു. സുനാമിത്തിരമാലകള്‍ ആര്‍ത്തിരമ്പുന്ന വളരെ പ്രക്ഷുബ്ദമായ ഒരു കടല്‍. ആ കടലിനു നടുവില്‍ ഉയര്‍ന്നു നില്ക്കുന്ന വലിയയോരു പാറ. ആകാശത്തോളം തിരമാലകള്‍ ഉയര്ന്നുപൊങ്ങുമ്പോള് അതൊന്നും ശ്രദ്ധിക്കാതെ ആ പാറയുടെ ഒരു പൊത്തിലിരുന്ന് അതിമനോഹരമായി പാട്ട് പാടിക്കൊണ്ടിരിക്കുന്ന ഒരു പക്ഷി. ഭയാനകമായ ആ അന്തരീക്ഷത്തില്‍ നടുവില്‍ ഭയം ഒട്ടുമില്ലാതെ ആ പക്ഷിക്കെങ്ങനെ പാട്ടു പാടുവാന്‍ കഴിയുമെന്ന് നാം ചിന്തിക്കാം.<br /><br />എന്നാല്‍ പ്രിയപ്പെട്ടവരെ, കൊടുങ്കാറ്റു വന്നാലും തിരമാലകള്‍ ആഞ്ഞടിച്ചാലും താനിരിക്കുന്ന പാറയെ തകര്‍ത്തു കളയുവാന്‍ അവയ്ക്ക് കഴിയില്ലെന്ന് ആ പക്ഷിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസമാണ് പ്രതികൂല സാഹചര്യങ്ങളിലും പാടുവാന്‍ ആ പക്ഷിക്ക് കഴിഞ്ഞത്.<br /><br />ആ പക്ഷിയെപ്പോലെ കഷ്ടങ്ങളില്‍ പാടുവാന്‍ നമുക്ക് കഴിയുന്നുണ്ടോ. ക്രിസ്തുവാകുന്ന ഉറച്ച പാറയില്‍ ഇരിക്കുന്ന ഒരു വിശ്വാസിക്കു മാത്രമേ , രോഗങ്ങള്‍ വന്നാലും, പ്രതിസന്ധികളില്‍ വന്നാലും തളര്‍ന്നുപോകാതെ ദൈവത്തെ സ്തുതിക്കുവാന്‍ കഴിയുകയുള്ളു.<br /><br />പ്രിയമുള്ളവരേ നമുക്ക് ഒരുപാട് ക്രൈസ്തവ പാരമ്പര്യം അവകാശപ്പെടാനുണ്ടാകും. നമ്മള് പാടുകയും, പ്രാര്‍ത്ഥിക്കുകയും, പ്രസംഗിക്കുകയും, സാക്ഷ്യം പറയുകയും, ഉപവസിക്കുന്നവരുമാകാം. എന്നാല്‍ മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായപ്പാന് നമുക്ക് കഴിയുന്നുണ്ടോ എന്ന കാര്യം സംശയമാണ്.<br /><br />ഒരിക്കല്‍ ഒരു കോഴി കച്ചവടക്കാരന്. നാട്ടുമ്പുറത്തുള്ള ഒരു അമ്മച്ചിയുടെ വീട്ടിലെത്തി. തന്റെ കുട്ടയില്‍ നിന്ന് ആരോഗ്യമുള്ള ഒരു പിടക്കോഴിയെ എടുത്ത അയാള്‍ അമ്മച്ചിയെക്കൊണ്ട് ആ കോഴിയെ വാങ്ങിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിനോക്കി. ഒടുവില്‍ അമ്മച്ചി തന്റെ വാചകമടിയില്‍ വീഴുന്നില്ലെന്ന് കണ്ടപ്പോള്‍ കച്ചവടക്കാരന് അമ്മച്ചിയോട് ഇങ്ങനെ പറഞ്ഞു. അമ്മച്ചി, ഈ കോഴിയൊരു സാധാരണ കോഴിയല്ല. പണ്ട് നോഹയുടെ കാലത്ത് പ്രളയം വന്നപ്പോള്‍ ഈ കോഴിയുടെ മുത്തശ്ശിമാരിലൊരാളെ നോഹ പെട്ടകത്തില്‍ കയറ്റിയിട്ടുണ്ട്. നോഹയുടെ പെട്ടകത്തില്‍ കയറിയ കോഴിയുടെ സന്തതി പരമ്പരയില്പ്പെ ട്ട കോഴിയാണിത്.<br /><br />കച്ചവടക്കാരന് പറഞ്ഞത് കേട്ടു വണ്ടറടിച്ചു നിന്ന അമ്മച്ചി അയാളോട് ഒരു ചോദ്യം ചോദിച്ചു. “നിങ്ങള്‍ ഈ കോഴിയെക്കുറിച്ച് പറഞ്ഞതെല്ലാം ഞാന്‍ സമ്മതിച്ചു. പക്ഷേ എനിക്കറിയേണ്ടത് ഒരു കാര്യം മാത്രമാണ്. ഈ കോഴിക്ക് മുട്ടയിടുവാന്‍ കഴിവുണ്ടൊ.? ഈ കോഴി മുട്ടയിടുമോ..?<br /><br />പ്രിയമുളളവരേ, അമ്മച്ചിക്ക് വേണ്ടത് ഒരുപാട് ഒരുപാട് പാരമ്പര്യമുള്ള ഒരു കോഴിയെ അല്ലായിരുന്നു. മറിച്ച് എന്നും മുട്ടയിടുന്ന ഒരു കോഴിയെയായിരുന്നു.പാരമ്പര്യമുള്ള ഈ കോഴി ഒരിക്കലും മുട്ടയിടുന്നതല്ലെന്ന് അമ്മച്ചിക്കു അറിയാമായിരുന്നു.<br /><br />ഞാനുള്പ്പെുടുന്ന ക്രൈസ്ത്രവസമൂഹം ഈ കോഴിയെപ്പോലെ ഒരു പാട് പാരമ്പര്യവും, അവകാശവാദങ്ങളും ഉള്ളവരായിരിക്കാം. എന്നാല്‍ നമ്മളില്‍ എത്രമാത്രം ഫലം കായ്ക്കുന്നെണ്ടെന്ന് എന്നെങ്കിലും ഒരു ആത്മപരിശോധന നാം നടത്തിയുട്ടുണ്ടൊ.ലൂക്കോസിന്റെ സുവിശേഷത്തില്‍ പറയുന്നു “ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു“.<br /><br />യൊസഫിനോട് കൂടെ യഹോവയുണ്ടായിരുന്നു. അവന് യാതനകള്‍ സഹിക്കുവാനുള്ള ശക്തിയും ഒപ്പം അവയില്‍ നിന്ന് വിടുതലും ദൈവം നല്കി. ഉല്പത്തി പുസ്ത്കം 41,38 ല്‍ ഫറവോന് പറയുന്നു “ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കിട്ടുമോ“. പുതിയനിയമകാലത്ത് യേശുവിന്റെ ശിഷ്യന്മാരെ അധികാരികള്‍ പീഡിപ്പിച്ചപ്പോള്‍ സഹിച്ചു നിന്ന് അവരെ നോക്കി ലോകര്‍ പറഞ്ഞു.“അവര്‍ യേശുവിനോടു കൂടെയുള്ളവര്‍, (ഇതാണ് ക്രിസ്തീയ സാക്ഷ്യം)<br /><br />നാം പറയുന്ന സാക്ഷ്യത്തേക്കാള്‍ ലോകം നമ്മെപ്പറ്റി പറയുന്ന സാക്ഷ്യത്തിനാണ് വിലയെന്ന് ഓര്‍ക്കണം.മഹാത്മാ ഗാന്ധി പറഞ്ഞു “എന്റെ ജീവിതമാണ് എന്റെ സന്ദേശം“. അതുപോലെ ഒരു ക്രിസ്ത്യാനിയുടെ ജീവിതമായിരിക്കണം സമൂഹത്തിന് അവന് നല്കേമണ്ട, സന്ദേശവും, സാക്ഷ്യ്വും.<br /> <br />അല്ലാതെ ഒരു താളത്തിൽ എഴുനേറ്റ് നിന്ന് ജീവിതത്തില്‍ അനുഭവിക്കുന്ന, അല്ലെങ്കില്‍ ജീവിതത്തില്‍ കിട്ടിയ ഭൗതീക നേട്ടങ്ങളുടെ പട്ടിക നികത്തലല്ല ക്രിസ്തീയ സാക്ഷ്യങ്ങൾ. അതുപോലെ സാക്ഷ്യവും, സാക്ഷ്യജീവിതവും സഭായോഗത്തിലെ ഒരു ചടങ്ങായി തീരരുത്.<br /><br />“അവര്‍ യേശുവിനോടു കൂടെയുള്ളവര്‍ അല്ലെങ്കില്‍ ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കിട്ടുമോ“ എന്ന് സാക്ഷ്യത്തിന് അര്ഹരാകുവാന് ദൈവം നമ്മളെ ഓരൊരുത്തരെയും അനുഗ്രഹിക്കട്ടെSABU PRAYAR ~ സാബു പ്രയാര്‍http://www.blogger.com/profile/09405014339645004935noreply@blogger.com0tag:blogger.com,1999:blog-7847365955974588463.post-17868840488962453282011-08-31T13:40:00.001+03:002011-08-31T13:44:58.243+03:00ആത്മീയ ചിന്തകള്‍-1വിശുദ്ധ വേദപുസ്തത്തില്‍ ലൂക്കോസിന്റെ സുവിശേഷത്തില്‍ യേശുവിന്റെ ബാല്യകാലത്തിലെ ഒരു സംഭവം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. യേശുവിന് പന്ത്രണ്ടു വയസ്സായപ്പോള്‍ യേശു മാതാപിതാക്കളോടൊപ്പം ജറുരുശലേം ദേവാലയത്തില്‍ പെരുന്നാളിന് പോകുന്നതാണ് സംഭവം.എന്നാല്‍ പെരുനാള് കഴിഞ്ഞ് യേശുവിന്റെ മാതാപിതാക്കള്‍ മടങ്ങിപ്പോന്നു. യേശുവോ ജറുസലെമില്‍ തങ്ങിയത് അവര്‍ അറിഞ്ഞില്ല. ഒരുപക്ഷേ അവന് യാത്രാസംഘത്തിന്റെ കൂടെ കാണും എന്നു വിചാരിച്ച് അവര്‍ ഒരു ദിവസത്തെ വഴി പിന്നിട്ടു.ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍ അന്വേഷിച്ചിട്ടു കാണായ്കയാല്‍, യേശുവിനെത്തിരക്കി അവര്‍ ജറുസലെമിലേക്കു തിരിച്ചുപോയി.
<br />
<br />മൂന്നു ദിവസങ്ങള്‍ക്കു ശേഷം അവര്‍ അവനെ ദേവാലയത്തില്‍ കണ്ടെത്തുന്നു. അവനപ്പോള്‍ പണ്ഡിതന്മാരുടെ ഇടയിലിരുന്ന്, അവര്‍ പറയുന്നതു കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു.മകന് നഷ്ട്ടപ്പെട്ട വേദനയില്‍ അന്വേഷിച്ചെത്തിയ അമ്മ വേദനയോടെ അവനോടു നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത് എന്ന ചോദിക്കുമ്പോള്‍ “നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? എന്റെ പിതാവിനുള്ളതില്‍ ഇരിക്കേണ്ടതല്ലിയോ“ എന്ന യേശുവിന്റെ മറുപടി മാനുഷികപരമായി നോക്കുമ്പോള്‍ മര്യാദയുടെ അതിര് വരമ്പുകള്‍ ലംഘിക്കുന്നതായിരുന്നില്ലേ എന്ന് നമുക്ക് ചിലപ്പോള്‍ തോന്നിയിട്ടുണ്ടാവാം. എന്നാല്‍ ആത്മീകമായി ചിന്തിക്കുമ്പോള്‍ ബാലനായിരിക്കുമ്പോള്‍ തന്നെ യേശുവില്‍ പ്രകടമായിരുന്ന ദൈവത്തോടുള്ള അളവറ്റ സ്നേഹവും തീക്ഷ്ണതയുമാണ് നമുക്ക് കാണുവാന്‍ കഴിയുന്നത്.
<br />
<br />ഈ അറിവും തീക്ഷ്ണതയും ആരാണ് ഈ ബാലന് നല്‍കിയത്?, എന്നു നമ്മള് ചിന്തിക്കേണ്ടതാണ്.തീര്‍ച്ചയായും അവന്റെ മാതാപിതാക്കളാണ്. നസ്രത്തിലെ ആ മാതാപിതാക്കള്‍, തങ്ങളുടെ മകനെ പ്രാര്ത്ഥ്നയിലും ഇസ്രായേലിന്റെറ ചട്ടങ്ങളിലും, ദൈവകല്പനകളിലും നന്നായി വളര്ത്തി്യിരിക്കണം. മനുഷ്യരെക്കാളുപരി ദൈവത്തെയും ദൈവഹിതത്തെയും അന്വേഷിക്കണമെന്ന പാഠവും യേശുവിന് ചെറുപ്പത്തിലേ പകര്‍ന്നു കൊടുത്തുത്തിരുന്നു.
<br />
<br />വേദപുസ്തകം പറയുന്നു ബാലന് നടക്കേണ്ട വഴിയില്‍ അവനെ അഭ്യസിപ്പിക്ക, വ്യദ്ധനായാലും അവനത് വിട്ടുമാറില്ല. അങ്ങിനെ പന്ത്രണ്ടു വയസ്സു മാത്രം പ്രായമുള്ള യേശു പെസഹാ തിരുനാളിനു പോയിട്ട് വീട്ടിലേയ്ക്കു മടങ്ങാതെ ദേവാലയത്തില്‍ തങ്ങുകയും പണ്ഡിതന്മാരുമായി ചര്‍ച്ചയില്‍ ചെലവഴിക്കുകയും ചെയ്ത സംഭവത്തിനു പിന്നില്‍, അവന്റെ മാതാപിതാക്കള്‍ നല്കിയ ശിക്ഷണംകൂടി ഉണ്ടെന്നുള്ളതില്‍ സംശയമില്ല.
<br />
<br />വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ അല്ലെങ്കില്‍ മാതാപിതാക്കളുടെ ദൈവവത്തോടു ചേര്‍ന്നുഉള്ള ഒരു നിരന്തരമായ സഹകരണത്തിന്റെ ഫലപ്രാപ്തിയാണ് ക്രിസ്തീയ രൂപീകരണം. കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ ദാനവും പദ്ധതിയുമാണെന്ന് ക്രൈസ്തവ കുടുംബങ്ങള്‍ എപ്പോഴും ഓര്‍ക്കണം. അവര്‍ തങ്ങളുടെ മാത്രമാണെന്ന് മാതാപിതാക്കള്‍ ചിന്തിക്കാതെ, അവരെ ദൈവസ്നേഹത്തിലും ദൈവഹിതത്തിനനുസൃതമായും വളര്‍ത്തേണ്ടതാണ്. ദൈവഹിതത്തോട് അനുസരണയും ആദരവുമുള്ള ഒരു വലിയ ആത്മീയ സ്വാതന്ത്ര്യത്തിന്റെ മനോഭാവത്തില്‍ ജീവിക്കാന്‍ അവരെ സഹായിക്കേണ്ടതും മാതാപിതാക്കളാണ്.
<br />
<br />ഒരുകാലത്ത് ദൈവ സന്നിധിയില്‍ കണ്ണുനീരോടേ പ്രാര്ത്ഥി്ക്കുന്ന ഒരു തലമുറ അല്ലെങ്കില്‍ ഒരു പറ്റം മാതാപിതാക്കള്‍ നമുക്കുണ്ടായിരുന്നു. ഉടുതുണിക്ക് മറുതുണിയില്ലാതെ, പട്ടിണിയും അരപ്പട്ടിണിയും സഹിച്ച് ദൈവസന്നിധിയില്‍ തങ്ങളുടെ മക്കളെയോര്‍ത്ത് കണ്ണുനീര് വാര്‍ത്ത് അവര്‍ കടന്നു പോയി. എന്നാല്‍ ക്രിസ്തുവിന്റെ കുരിശു ചുമന്ന കുറേനക്കാരനായ ശിമയോന്റെ തലമുറയെ അനുഗഹിച്ച ദൈവം നമ്മുടെ മാതാപിതാക്കളുടെ കണ്ണുനീരിനെ മാനിച്ചു. വിതക്കുവാന്‍ മാത്രമേ അവര്‍ക്ക് അവകാശമുണ്ടായിരുന്നുള്ളു. കൊയ്യുവാന്‍ അവര്‍ കാത്തു നിന്നില്ല. നാം ഇന്നനുഭവിക്കുന്ന ഭൌതിക നേട്ടങ്ങള്‍ നമ്മുടെ കഴിവുകൊണ്ടാണന്ന് ചിന്തിക്കരുത്. ദൈവസന്നിധിയില്‍ നമ്മളുടെ മാതാപിതാക്കള്‍ ഒഴുക്കിയ കണ്ണുനീരിന്റെ ഫലമാണത്. അവരുടെ പ്രാര്‍ത്ഥനയുടെ ഫലമാണ് നാം ഇന്നനുഭവിക്കുന്ന ഭൌതികസുഖങ്ങള്‍ എന്ന കാര്യം മറക്കരുത്.
<br />
<br />നമ്മുടെ മാതാപിതാക്കള്‍ നമ്മള്‍ക്കു വേണ്ടി ചെയ്തതു പോലെ ഇന്ന് നമ്മുടെ മക്കളുടെയോര്ത്ത് നമുക്ക് കരയുവാന്‍ കഴിയുന്നുണ്ടോ? ദൈവികമായി ജ്ഞാനം അവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ നാം മുതിരാറുണ്ടോ? ജീവിതത്തിന്റെ പരക്കം പാച്ചിലില്‍ നമുക്കും അവര്‍ക്കും അതിനു സമയമില്ല എന്നതല്ലേ സത്യം.
<br />
<br />ലൂക്കോസിന്റെ സുവിശേഷം 23 അധ്യായം 28 ആം വാക്യത്തില്‍ ഇങ്ങനെ പറയുന്നു. “യെരുശലേം പുത്രിമാരേ എന്നെച്ചൊല്ലി കരയേണ്ട, നിങ്ങളെയും, നിങ്ങളുടെ മക്കളെയും ഓര്‍ത്ത് കരയുവിന്‍“. പള്ളിക്കുവേണ്ടിയും, പള്ളിയിലെ സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയും തമ്മില്‍ തല്ലുന്നവര് യേശുവിന്റെ ഈ വാക്കുകള്‍ ഓര്‍ത്താല്‍ നന്നായിരിക്കും.
<br />
<br />അതെ. ദൈവത്തെയോര്‍ത്ത് ആരും കരയേണ്ട. ആദ്യം കരയേണ്ടത് നിന്നെയോര്‍ത്താണ്. എന്തിന് നിനക്ക് വേണ്ടി കരയണം? മറ്റുള്ളവനെ അംഗീകരിക്കാനാവാത്ത നിന്റെ മാനസിക സ്ഥിതിയോര്‍ത്ത്, മറ്റുള്ളവന്റെ സഹായിക്കാനാവാത്ത, പ്രാര്‍ത്ഥനയും, പ്രവര്‍ത്തിയും രണ്ടും, രണ്ടായ നിന്നെയോര്‍ത്ത് ആദ്യം നീ കരയേണ്ടത്. നിന്നെ തന്നെയാണ് ദൈവസന്നിധിയില്‍ ആദ്യം താഴ്ത്തേണ്ടത്. പിന്നെ നിന്റെ മക്കളെയോര്‍ത്ത് കരയുക. നശിച്ചു പോകുന്ന നിന്റെ തലമുറയോര്‍ത്ത് കരയുക. മയക്കു മരുന്നിനും, മദ്യത്തിനും അടിമായ നിന്റെ മകനെയോര്‍ത്ത് കരയുക. വഴി പിഴച്ച നിന്റെ മകളെയോര്‍ത്ത് കരയുക
<br />
<br />ഒരു കണക്കിന് നോക്കുമ്പോള്‍ എങ്ങനെ നമ്മുടെ തലമുറ മദ്യത്തിന് അടിമകളാകാതിരിക്കും. നമ്മുടെ അമ്മമാര്‍ക്ക് മക്കളെ മുലപ്പാല്‍ കൊടുത്തുവാന്‍ സമയമില്ല.. അല്ലെങ്കില്‍ മനസില്ല. കുപ്പിപ്പാല് കുടിച്ചും, കണണ്ടും അതിനെ സ്നേഹിച്ചുമാണ് അവന് വളര്‍ന്നത്.മുതിര്ന്നപ്പോളും അവന് കുപ്പിയുടെ പിന്നാലെയാണെന്നത് നഗനസത്യം.
<br />
<br />യേശുവിന്റെ മാതാപിതാക്കള്‍ അവനെ ദൈവീക ജ്ഞാനത്തില്‍ വളര്‍ത്തി. “യഹോവ ഭക്തി ജ്നാനത്തിന്റെ ആരംഭമാകുന്നു. ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു“ എന്ന് ശലോമോന് പറയുന്നു
<br />49ആം സങ്കീര്‍ത്തനം 20ആം വാക്യത്തില്‍ പറയുന്നു. “മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യനത്രേ.മനുഷ്യനിലെ ദൈവീകത നഷ്ടമാകുമ്പോള്‍....അവന് ദൈവ കല്പനയ്ക്ക് വീപരീതമായി ജീവിക്കുമ്പോള്‍ അവനൊരു മ്യഗമാവുകയാണ്. ദൈവ കല്പന അനുസരിക്കാത്തവനെ മ്യഗത്തിനോടൊപ്പമാണ് വേദപുസ്തകം രേഖപ്പെടുത്തുന്നത്. ഉല്പത്തി പുസ്ത്കം 7 ആം അധ്യായത്തില്‍ നോഹയുടെ കാലത്തെ മഹാപ്രളയത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. മഹാപ്രളയം വരുന്നെന്ന് നോഹ വിളിച്ചു പറഞ്ഞപ്പോളും, പെട്ടകം പണിതപ്പോളും, കേട്ടവരും കണ്ടവരും കെളവന് വട്ടാണെന്ന് പറഞ്ഞു. എന്നാല്‍ പെട്ടകത്തില്‍ കയറേണ്ടവര്‍ കയറി, ഭൂമിയിലെ ഏറ്റവും വലിയ പ്രളയമെന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന നാലപതു ദിവസം നീണ്ടു നിന്ന ആ മഹാപ്രളയത്തില്‍ സകലതും നശിച്ചു. ഉല്പത്തി പുസ്ത്കം 7 ആം അധ്യായം 21 ആം വാക്യത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു...
<br />
<br />“പറവകളും കന്നുകാലികളും കാട്ടുമൃഗങ്ങളും നിലത്തു ഇഴയുന്ന എല്ലാ ഇഴജാതിയുമായി ഭൂചരജഡമൊക്കെയും സകലമനുഷ്യരും ചത്തുപോയി“. പ്രിയപ്പെട്ടവരേ, നിങ്ങള്‍ പത്രം വായിക്കുമ്പോള്‍ ശ്രദ്ധിച്ചിട്ടുണ്ടാവാം.ഒരു രാജാവ് മരിച്ചാല്‍ ഇന്ന രാജാവ് നാടുനീങ്ങി എന്നായിരിക്കും പത്രത്തില്‍ കാണുക. അതൊരു ബിഷപ്പായാല്‍, ബിഷപ്പ് കാലം ചെയ്തു എന്നായിരിക്കും. ഒരു സന്യാസിയായാല്‍, സന്യാസി സമാധിയായി എന്നായിരിക്കും കാണുക. ഒരു സാധാരണ മനുഷ്യനായാല്‍ ഇന്നയാള് നിര്യാതനായി എന്നായിരിക്കും അച്ചടിച്ചു വരിക.എന്നാല്‍ മനുഷ്യരുടെ സ്ഥാനത്ത് ഒരു പട്ടിയോ മറ്റ് ഏതെങ്കിലും മ്യഗത്തെയോ നിങ്ങള്‍ സങ്കല്പിച്ചു നോക്കുക. പട്ടി നാടുനീങ്ങീയെന്ന് നമ്മള് പറയാറുണ്ടോ, പട്ടി കാലം ചെയ്തന്നോ, സമാധിയായെന്നോ, നിര്യാതനായെന്നൊ അല്ല നമ്മള് പറയുക. മറിച്ച് പട്ടി ചത്തുപോയെന്നാണ് പറയുക.കാരണം പട്ടി അല്ലെങ്കില്‍ മ്യഗം ഒരിക്കലും മനുഷ്യന് സമനല്ല. എന്നാല്‍ മനുഷ്യനിലെ ദൈവീക ജ്ഞാനം നഷടമാകുമ്പോള്‍, അവന് ദൈവ കല്പനയ്ക്ക് എതിരായി നിന്നപ്പോള്‍ ദൈവത്തെ അനുസരിക്കാത്തവരെ ചത്ത മ്യഗങ്ങളോടൊപ്പമാണ് വേദപുസ്തകം എണ്ണപ്പെട്ടിരിക്കുന്നത് എന്ന കാര്യം മറക്കരുത്.
<br />
<br />“മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യനത്രേ“. ദൈവീക കല്പനയുടെയും, ജ്ഞാനത്തിന്റെയും ഒരു ഉദാഹരണം കൂടി പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഉല്പത്തി പുസ്തകം 22 ആം അധ്യായത്തില്‍ അബ്രഹാം യിസഹാക്കിനെ യാഗം കഴിക്കാന്‍ പോകുന്ന സംഭവം രേഖപ്പെടുത്തിയിരിക്കുന്നു. കൊച്ചുകുട്ടികള്‍ക്കു പോലും അറിയുവാന്ന ഒരു സംഭവമാണത്. എന്നാല്‍ എന്നെ ആകര്‍ഷിച്ച അല്ലെങ്കില്‍ ചിന്തിപ്പിച്ച മൂന്ന് വാക്യങ്ങള്‍ ആ അധ്യായത്തിലുണ്ട്...
<br />
<br />3 ആം വാക്യത്തീല് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. “അബ്രാഹാം അതികാലത്തു എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു കെട്ടി ബാല്യക്കാരിൽ രണ്ടുപേരെയും തന്റെ മകൻ യിസ്ഹാക്കിനെയും കൂട്ടി ഹോമയാഗത്തിന്നു വിറകു കീറി എടുത്തുംകൊണ്ടു പുറപ്പെട്ടു, ദൈവം തന്നോടു കല്പിച്ച സ്ഥലത്തേക്കു പോയി.“ അതികാലത്ത് ദൈവത്തെ ആരാധിക്കുവാന്‍ പോകുന്ന ഒരു വിശ്വാസികളുടെ പിതാവായ അബ്രഹാമിനെയാണ് അവിടെ നാം കാണുന്നത്. അബ്രഹാമിന്റെ സ്ഥാനത്ത് നമ്മളായിരുന്നെങ്കിലോ? ഓഫീസില്‍ പഞ്ചിങ്ങുള്ളതു കൊണ്ട് സമയത്ത് എത്തുവാന്‍ നാം ശ്രമിക്കാറുണ്ട്. എന്നാല്‍ ആരാധനയ്ക്ക് സമയത്തെത്തുവാന്‍ എനിക്കും, നിങ്ങള്‍ക്കും കഴിയാതെ പോകുന്നു എന്നത് നഗനമായ സത്യം മറന്നു പോകരുത്.
<br />
<br />വ്യദ്ധനായ അബ്രഹാം അതിരാവിലെ ദൈവത്തെ ആരാധിക്കുവാന്‍ പുറപ്പെട്ടു. മക്കളോടൊപ്പം അതിരാവിലെ പ്രാര്‍ത്ഥിക്കുന്ന ഒരു കൂട്ടം പൂര്‍വ്വികര്‍ നമുക്കുണ്ടായിരുന്നു എന്ന സത്യം നാം ഇപ്പോള്‍ ഓര്‍ക്കേണ്ടതാണ്.
<br />യാത്രയുടെ മൂന്നാം ദിവസം മകനെ ബലി നല്കുവാന് ദൈവം അരുളി ചെയ്ത മോറിയ മല അബ്രഹാം ദൂരത്ത് നിന്ന് കണ്ടു. രണ്ടാമത് എന്നെ ആകര്‍ഷിച്ച വാക്യം 5ആം വാക്യത്തില്‍ ഇപ്രകാരം പറയുന്നു.
<br />
<br />അബ്രാഹാം ബാല്യക്കാരോടു: നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം എന്നു പറഞ്ഞു. നമുക്കറിയാം വിശ്വസ്തരായ വേലക്കാരില്‍ രണ്ടു പേരായിരുന്നു അബ്രഹാമിന്റെ കൂടെയുണ്ടായിരുന്നത്. എത്ര വിശ്വസ്തരായാലും യിസ്രഹാക്കിനെ നരബലി കഴിക്കുവാന്‍ താന്‍ പോകുന്നത് അവര്‍ കണ്ടാല്‍ തീര്‍ച്ചയായും അവര്‍ തന്നെ തടയുമെന്ന് അബ്രഹാമിന് ഉത്തമ വിശ്വാസമുണ്ടായിരുന്നു.ഈ വേലക്കാര്‍ ദൈവഹിതത്തിന് അല്ലെങ്കില്‍ ദൈവ ആരാധനയ്ക്ക് തടസ്സമായി തീരുമെന്ന് ഉറച്ച വിശ്വാസമുള്ളതു കൊണ്ടാണ് നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; എന്ന് അബ്രഹാം അവരോട് പറഞ്ഞത്.
<br />
<br />പ്രിയപ്പെട്ടവരേ ദൈവത്തെ ആരാധിക്കുവാന്‍ പോകുമ്പോള്‍ അതിന് തടസ്സമായി നില്ക്കുന്ന ഒട്ടനേകം പ്രശങ്ങള്‍ നിന്റെ ജീവിതത്തിലില്ലിയോ.? നിന്റെ ആരാധനയില്‍, നിന്റെ പ്രാര്ത്ഥ നയില്‍ ദൈവം പ്രസാദിക്കുന്നില്ലെങ്കില്‍ മാറ്റി വയ്ക്കേണ്ട പലതും നീ ദൈവ സന്നിധിയില്‍ എത്തുന്നതിന് മുമ്പ് മാറ്റി വച്ചിരിക്കണം. അല്ലെങ്കില്‍ നിന്റെ ആരാധന ഒരു പ്രഹസനം മാത്രമായി തീരും എന്ന് മറക്കരുത്.
<br />
<br />യെശയ്യാ പ്രവാചകന് പറയുന്നു... രക്ഷിക്കുവാന്‍ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല. നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നതു; നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാതവണ്ണം അവന്റെ മുഖത്തെ നിങ്ങൾക്കു മറെക്കുമാറാക്കിയത്
<br />
<br />നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം എന്നു പറഞ്ഞു.ഞാനും ബാലനും ആരാധന കഴിച്ച് മടങ്ങിവരാം എന്ന് അബ്രഹാമിന്റെ അവസാന വാചകം ദോഷമായിട്ടൊന്നും ദൈവം തന്നോട് ചെയ്കയില്ല എന്ന അബ്രാമിന്റെ ഉറച്ച വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്.
<br />
<br />അവസാനമായി 7ആം വാക്യത്തില്‍ ഇങ്ങനെ പറയുന്നു അപ്പോള്‍ യിസ്ഹക്ക് തന്റെ അപ്പനായ അബ്രാഹാമിനോടു: അപ്പാ, എന്നു പറഞ്ഞതിന്നു അവൻ: എന്താകുന്നു മകനേ എന്നു പറഞ്ഞു. തീയും വിറകുമുണ്ടു; എന്നാൽ ഹോമയാഗത്തിന്നു ആട്ടിൻ കുട്ടി എവിടെ എന്നു അവൻ ചോദിച്ചു.
<br />
<br />ദൈവത്തെ ആരാധിക്കേണ്ടതിന് ഒരു യാഗമ്യഗം ആവശ്യമാണെന്ന് യിസഹാക്കിന് അറിയാമായിരുന്നു. ദൈവത്തെ ആരാധിക്കേണ്ടത് എങ്ങനെയാണെന്ന് അപ്പനായ അബ്രഹാമില്‍ നിന്ന് യിസഹാക്ക് മനസ്സിലാക്കിയിരുന്നു. വേദപുസ്തകം പറയുന്നു ‘ബാലന് നടക്കേണ്ട വഴിയില്‍ അവന് അഭ്യസിപ്പിക്ക വ്യദ്ധനായാലും അവനത് വിട്ടുമാറില്ല‘. നമ്മള് നമ്മൂടെ മക്കള്‍ക്ക് എന്ത് ദൈവീക ജ്ഞാനമാണ് പകര്‍ന്നു കൊടുക്കുന്നത് എന്ന് പരിശോധിക്കേണ്ടത് ആവശ്യമാണ്.
<br />
<br />(തുടരും)
<br />
<br />
<br />
<br />SABU PRAYAR ~ സാബു പ്രയാര്‍http://www.blogger.com/profile/09405014339645004935noreply@blogger.com0tag:blogger.com,1999:blog-7847365955974588463.post-26961308061994065122011-04-25T17:48:00.003+03:002011-04-25T17:56:29.704+03:00ക്രിസ്തു<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjK0G_ZtyUMgLZljOAUilgKgfL6iXssg99hFlT6oQwZRmz7CkY-ILVlbC2-2pPGF-b_b9YDYjpCdcuSE38UoEqfnEC5KZhJ9vUBU8_Y-qkYTAzAvsRMokqBYkOzEmK-JIz6xD2qOSNexyw/s1600/passion-of-the-christ.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 262px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjK0G_ZtyUMgLZljOAUilgKgfL6iXssg99hFlT6oQwZRmz7CkY-ILVlbC2-2pPGF-b_b9YDYjpCdcuSE38UoEqfnEC5KZhJ9vUBU8_Y-qkYTAzAvsRMokqBYkOzEmK-JIz6xD2qOSNexyw/s400/passion-of-the-christ.jpg" border="0" alt=""id="BLOGGER_PHOTO_ID_5599534331149592018" /></a> <strong><strong><strong><strong><strong><strong>ഒരിക്കല്‍ മരം മനുഷ്യനോടു സങ്കടപ്പെട്ടു…എത്രയോ വര്‍ഷങ്ങളായി എത്രയോ ചില്ല വെട്ടി എത്രയോ കുരിശുകള്‍ നിങ്ങള്‍ ഞങ്ങളില്‍ നിന്നും രൂപപ്പെടുത്തി എന്നിട്ടും ഇനിയും നിങ്ങളില്‍ നിന്ന് ഒരു ക്രിസ്തു ഉണ്ടാവാത്തതെന്തേ…?“</strong></strong></strong></strong></strong></strong>SABU PRAYAR ~ സാബു പ്രയാര്‍http://www.blogger.com/profile/09405014339645004935noreply@blogger.com0tag:blogger.com,1999:blog-7847365955974588463.post-85787068328362050202011-01-26T19:40:00.001+03:002011-01-26T19:46:42.059+03:00വാഗ്ദത്ത നാട്ടിലേക്ക്-22<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifz7SMla3cMcit9aexVXvdOlvYL9-E5Z1FYu9D30Gr_b8hStWhyOaKl62p1RC9xs3k-WUWVw9GmgrH7vLJpjUQhQfV9U6tUwmKpWRH5FmX2QZ8tu9VnJSR89prHuKjMvp9m19tkmMV0F4/s1600/stdas0122.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 329px; height: 400px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifz7SMla3cMcit9aexVXvdOlvYL9-E5Z1FYu9D30Gr_b8hStWhyOaKl62p1RC9xs3k-WUWVw9GmgrH7vLJpjUQhQfV9U6tUwmKpWRH5FmX2QZ8tu9VnJSR89prHuKjMvp9m19tkmMV0F4/s400/stdas0122.jpg" border="0" alt=""id="BLOGGER_PHOTO_ID_5566536831254443666" /></a> നിങ്ങളെന്തിനാണ് സഹോദരങ്ങളെ വെറുതെ വഴക്കുണ്ടാക്കുന്നത്..?” തെറ്റുകാരനെന്ന് തോന്നിച്ച ഒന്നാമത്തെ ചെറുപ്പക്കാരനോട് മോസസ്സ് ചോദിച്ചു.<br /><br />“അത് ചോദിക്കുവാന്‍ നിങ്ങളാര്..” പെട്ടന്നയാള്‍ മോസസ്സിനോട് തട്ടിക്കയറി. “ഞാന്‍ നിങ്ങളിലൊരാള്‍ മാത്രമാണ്… നിങ്ങളുടെ പക്ഷത്ത് യാതൊരു ന്യായമില്ല.. നിങ്ങള്‍ അകാരണമായി ഇദ്ദേഹത്തെ മര്‍ദ്ദിക്കുന്നത് കണ്ട് ഞാന്‍ ചോദിച്ചു പോയതാണ്..” മോസസ്സ് ശാന്തനായി പറഞ്ഞു.<br /><br />"ഞങ്ങള്‍ക്കിടയില്‍ ന്യായം വിധിക്കുവാന്‍, നിങ്ങളാര് ന്യായധിപനോ..? അതോ ഇന്നലെ ആ ഈജിപ്തുകാരനെ കൊന്ന് കുഴിച്ചു മൂടിയതുപോലെ എന്നെയും കൊല്ലാനാനോ നിങ്ങളുടെ ശ്രമം..?” അയാളുടെ വാക്കുകള്‍ കേട്ട് മോസസ്സ് അമ്പരന്നു പോയി.<br /><br />താന്‍ രഹസ്യമായി ചെയ്ത കൊലപാതകം പരസ്യമായിരിക്കുന്നുവെന്ന് മനസ്സിലായ മോസസ്സ് വല്ലാതെ ഭയന്നുപോയി. ഫറവോന്റെ മകളുടെ വളര്ത്തുമകനായി രാജകൊട്ടാരത്തില്‍ എല്ലാവിധ സുഖസൌകര്യങ്ങളോടും കഴിയുന്ന താന്‍ ഒരു ഈജിപ്തുകാരനെ കൊന്നത് വലിയ ശിക്ഷാര്‍ഹമായ തെറ്റാണെന്ന് മോസസ്സിന് അറിയാമായിരുന്നു. മോസസ്സ് ഭയന്നത് തികച്ചും ശരിയായിരുന്നു. ഫറവോന് പോലും മോസസ്സിന്റെ ഈ കൊലപാതകം ഇതിനകം തന്നെ അറിഞ്ഞു കഴിഞ്ഞിരുന്നു. കുപിതനായ ഫറവോന് മോസസ്സിനെ കൊല്ലുവാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. തന്റെ ജീവന് അപകടത്തിലാണെന്ന് മനസ്സിലായ മോസസ്സ് അന്ന് തന്നെ ജീവരക്ഷാര്‍ത്ഥം ഈജിപ്തില്‍ നീന്ന് ഒളിച്ചോടി മിദ്യാന്‍ ദേശത്ത് അഭയം പ്രാപിച്ചു.<br /><br />മോസസ്സ് മിദ്യാനിലെത്തിയപ്പോള്‍ ഒരു സംഭവമുണ്ടായി. അതിങ്ങനെയായിരുന്നു. മിദ്യാനിലെ പുരോഹിതനായ യിത്രോവിന്‍ ഏഴ് പെണ് മക്കളുണ്ടായിരുന്നു. തന്റെ നൂറ് കണക്കിന് ആടുകളെ മേയ്ക്കുന്ന ജോലി യിത്രോവിന്റെ സുന്ദരികളും പെണ് മക്കള്‍ക്കായിരുന്നു.<br /><br />മിദ്യാന്‍ താഴ്വരയില് പതിവുപോലെ തങ്ങളുടെ ആടുകളെ മേയ്ക്കുവാനെത്തിയ യിത്രോവിന്റെ മക്കള്‍ താഴ്വരയിലെ കിണറ്റില്‍ നിന്ന് തങ്ങളുടെ ആടുകള്‍ക്ക് വെള്ളം കൊടുക്കുവാന്‍ വേണ്ടിയെത്തിയപ്പോള്‍ അവരുടെ പിന്നാലെയെത്തിയ ഒരു പറ്റം ആട്ടിടയന്മാര് ആ പാവം പെണ്‍കുട്ടികളെ ആട്ടിയോടിച്ചു. ആ ഇടയന്മാരുടെ ധിക്കാരം ദൂരെ നിന്ന് നോക്കി കണ്ട മോസസ്സിന് നിസഹായരായി നില്ക്കുന്ന ആ പെണ്‍കുട്ടികളോട് എന്തെന്നില്ലാത്ത സഹതാപം തോന്നി. ധിക്കാരികളായ ആ ഇടയന്മാരെ ഒരു പാഠം പഠിപ്പിക്കുവാന്‍ തീരുമാനിച്ച മോസസ്സ് അവര്‍ക്ക് നേരെ നടന്നടുത്തു..<br /><br />“നിങ്ങളീ പെണ്‍കുട്ടികളോട് ചെയ്തത് ഒട്ടും ശരിയായില്ല….” കിണറ്റിനരികിലെത്തിയ മോസസ്സ് ആ ഇടയന്മാരോട് ചോദിച്ചു. ആരോഗ്യവാനായ മോസസ്സിനെ കണ്ട് ‘സംഗതി’ പന്തികേടാണെന്ന് മനസ്സിലായ ഇടയന്മാര് ഒന്നു പരുങ്ങി. മോസസ്സിന്റെ ചോദ്യത്തിന് മറുപടി പറയാതെ അവര്‍ ഭയത്തോടെ മെല്ലെ പിന്നോട്ട് വലിഞ്ഞു.<br /><br />“നിങ്ങള്‍ നിങ്ങളുടെ ആടുകള്‍ക്ക് ഇഷ്ടം പോലെ വെള്ളം കോരി കൊടുത്തോളൂ.. അവര്‍ നിങ്ങളെ ഇനിയും ശല്യപ്പെടുത്തുവാന്‍ വരില്ല…“ മോസസ്സ് യിത്രോവിന്റെ പെണ്മക്കളോട് പറഞ്ഞു. തങ്ങളെ ദുഷ്ടരായ ആ ഇടയന്മാരില് നിന്ന് രക്ഷിച്ച മോസസ്സിനോട് ആ പെണ്‍കുട്ടികള്‍ക്ക് സ്നേഹവും, ബഹുമാനവും തോന്നി. അവര്‍ സന്തോഷത്തോടു കൂടി തങ്ങളുടെ ആടുകള്‍ക്ക് ആവശ്യം പോലെ വെള്ളം കോരി കൊടുത്തു. മോസസ്സും അവരെ തങ്ങളുടെ ജോലിയില്‍ സഹായിച്ചു.<br /><br />അന്ന് വൈകുന്നേരം ആടുകളെയും കൊണ്ട് തങ്ങളുടെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ യുവതികളായ ആ പെണ്‍കുട്ടികള്‍ തമ്മില്‍ സംസാരിച്ചത് മോസസ്സിനെക്കുറിച്ചായിരുന്നു. വീട്ടിലെത്തിയ അവര്‍ തങ്ങളുടെ അപ്പനായ യിത്രോവിനോട് മോസസ്സ് തങ്ങളെ സഹായിച്ച കഥ അറിയിക്കുകയും ചെയ്തു.<br /><br />“നാളെ ആ ചെറുപ്പക്കാരനെ നിങ്ങള്‍ വീണ്ടും കണ്ടാല്‍ അയാളെ നമ്മുടെ വീട്ടിലേക്ക് ക്ഷണിക്കുവാന്‍ മറക്കരുത്..” യിത്രോവ് തന്റെ മക്കള്‍ക്ക് മുന്നറിയിപ്പ് നല്കി. അടുത്ത ദിവസം അവര്‍ മോസസ്സിനെ തലേദിവസം കണ്ട അതേ കിണറ്റുകരയില്‍ വച്ച് വീണ്ടും കാണുകയും അദ്ദേഹത്തെ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു… മോസസ്സിന്റെ ജീവിതകഥകള്‍ മനസ്സിലാക്കിയ യിത്രോവിനും മക്കള്‍ക്കും മോസസ്സിനോടുള്ള സ്നേഹവും, ബഹുമാനവും വര്‍ദ്ധിച്ചു. മാത്രമല്ല മിദ്യാന്‍ ദേശത്ത് സ്വന്തക്കാരോ ബന്ധുക്കളോ ഇല്ലാത്ത മോസസ്സിനെ തങ്ങളോടൊപ്പം താമസിക്കുവാന്‍ യിത്രോവ് അനുവദിക്കുകയും ചെയ്തു.<br /><br />ദിവസങ്ങളും, മാസങ്ങളും പലതും കഴിഞ്ഞു കൊണ്ടിരുന്നു. യിത്രോവിന്റെ ആടുകളെ മേയ്ക്കുന്ന ജോലി സ്വയം ഏറ്റെടുത്ത മോസസ്സ് നല്ലൊരു ആടിടനെന്ന ഖ്യാതി പെട്ടന്ന് സമ്പാദിച്ചു. മോസസ്സിന്റെ നല്ല പെരുമാറ്റവും, ആത്മാര്‍ത്ഥതയും, അതിലുപരി തികഞ്ഞ അധ്വാനശേഷിയും ഇഷ്ടപ്പെട്ട യിത്രോവ് തന്റെ മകളിലൊരാളായ സിപ്പോറയെ മോസസ്സിന് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു.<br /><br />നാലപ്പത് വര്‍ഷം തന്റെ അമ്മായിയപ്പന്റെ ആടുകളെ മേയിച്ച് മോസസ്സ് മിദ്യാന്‍ ദേശത്ത് കഴിഞ്ഞു.. ഇതിനിടയില്‍ മോസസ്സിന് സിപ്പോറയില്‍ രണ്ട് മക്കള്‍ ജനിക്കുകയും ചെയ്തിരുന്നു…<br /><br />ഈജിപ്തില്‍ ഇസ്രായേല്‍ ജനങ്ങളുടെ കഷ്ടതകള്‍ വളരെയധികം വര്‍ദ്ധിച്ചു കഴിഞ്ഞിരുന്നു….<br />അവര്‍ ദൈവത്തോട് നിലവിളിച്ചു. അവരുടെ കണ്ണുനീരും, നിലവിളിയും കണ്ട ദൈവത്തിന് അവരോട് മനസ്സലിവ് തോന്നുകയും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവരുടെ പിതാക്കന്മാരോട് താന്‍ ചെയ്ത പ്രതിജ്ഞ ഓര്‍ക്കുകയും ചെയ്തു….<br /><br />ഇസ്രായേല്‍ ജനങ്ങളെ ഈജിപ്തിലെ അടിമത്വത്തില്‍ നിന്ന് രക്ഷിക്കുവാന്‍ തീരുമാനിച്ച ദൈവം അവരെ നയിക്കുവാന്‍ അവര്‍ക്കിടയില്‍ നിന്ന് ഒരു നായകനെ, ഒരു പ്രവാചകനെ ഉയര്‍ത്തേണ്ടത് ആവശ്യമാണെന്ന് തോന്നി. ഫറവോന്റെ കൊട്ടാരത്തില്‍ നാല്‍പ്പത് വര്‍ഷം ജീവിച്ച് സൈനിക പരിശീലനവും, ഒപ്പം രാജകീയ വിദ്യാഭ്യാസവും ലഭിച്ച് നല്ലൊരു യോദ്ധാവും, വിവേകിയുമായിത്തീരുകയും പിന്നിട് നാല്‍പ്പതു വര്‍ഷം മരുഭൂമിയില്‍ അമ്മായിയപ്പനായ യിത്രോവിന്റെ ആയിരക്കണക്കിന് ആടുകളെ മേയിച്ച് നല്ലൊരു ഇടയനാവുകയും ചെയ്ത മോസസ്സിനെയാണ് ഇസ്രായേല്‍ ജനങ്ങളുടെ നായകനായി ദൈവം മനസ്സില്‍ കണ്ടത്....<br /><br />(തുടരും)SABU PRAYAR ~ സാബു പ്രയാര്‍http://www.blogger.com/profile/09405014339645004935noreply@blogger.com0tag:blogger.com,1999:blog-7847365955974588463.post-88455325548475120072011-01-12T19:00:00.007+03:002011-01-12T19:14:34.141+03:00വാഗ്ദത്ത നാട്ടിലേക്ക്-21<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgsPVuAoeS1DkekYV4JpsmQ8x6Dfz8P8Rh-5iMNqyPDUHkw1YR-VBpWjB8-Y0MdxEN2ShNHQfqy5h_5dGKm-VFNVb0w38z0pQO9Lm9G7L11nSufr1KlMsFjhWTRlPDeZcxVsRzTcGIwawg/s1600/findmoses3.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgsPVuAoeS1DkekYV4JpsmQ8x6Dfz8P8Rh-5iMNqyPDUHkw1YR-VBpWjB8-Y0MdxEN2ShNHQfqy5h_5dGKm-VFNVb0w38z0pQO9Lm9G7L11nSufr1KlMsFjhWTRlPDeZcxVsRzTcGIwawg/s400/findmoses3.jpg" border="0" alt=""id="BLOGGER_PHOTO_ID_5561333082816966850" /></a> മിര്യാം അമ്മയോടൊപ്പം രാജകുമാരിയുടെ അടുക്കലെത്തി അവരെ താണു വണങ്ങി. തനിക്ക് നദിയില്‍ നിന്ന് കിട്ടിയ കുഞ്ഞിന് പാല് കൊടുത്തു വളര്‍ത്തുവാന്‍ വന്ന സ്ത്രീയെ രാജകുമാരിക്ക് നന്നെ ബോധിച്ചിരുന്നു.<br /><br />“നിങ്ങള്‍ ഈ കുഞ്ഞിനെ നിങ്ങളുടെ വീട്ടില്‍ കൊണ്ടു പോയി മുലപ്പാന്‍ കൊടുത്തു വളര്‍ത്തണം. അതിനുള്ള ശമ്പളം നിങ്ങള്‍ക്ക് ഞാന്‍ തരികയും ചെയ്യും. രാജകുമാരി യോഖെബെദിനോട് പറഞ്ഞു… “എന്നാല്‍ ഇവന്റെ മുലകുടി മാറുന്ന സമയമാകുമ്പോള്‍ നിങ്ങളിവനെ എനിക്ക് മടക്കി തരികയും വേണം…പിന്നീടവന് സകല സുഖസൌഖര്യങ്ങളോടും കൂടി എന്റെ മകനായി എന്നോടൊപ്പം കൊട്ടാരത്തില്‍ വളരും…”<br /><br />“അവിടുന്ന് പറയുന്നതുപോലെ എന്തും ഞാന്‍ ചെയ്യും….” യൊഖെബെദിന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. രാജകുമാരി കുഞ്ഞിനെ യൊഖെബെദിന്റെ കൈകളിലേല്പ്പിച്ചു. എന്നാല്‍ അത് കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മയാണെന്ന് രാജകുമാരിയോ, തോഴിമാരോ അറിഞ്ഞിരുന്നില്ല. യൊഖെബെദ് തന്റെ പൊന്നോമന പുത്രനെ വാരിപ്പുണര്‍ന്നു കൊണ്ട് മിര്യാമിനോടൊപ്പം തന്റെ വീട്ടിലേക്ക് പോയി.<br /><br />ഇനിയിവന്റെ ജീവനെ നശിപ്പിക്കുവാന്‍ ദൈവത്തിനല്ലാതെ ആര്‍ക്കും കഴിയില്ലല്ലോന്ന ആശ്വാസമായിരുന്നു യോഖെബെദിന്റെയും മിര്യാമിന്റെയും മനസ്സില്‍. വീട്ടിലെത്തുവോളം യോഖെബെദ് മകനെ ചുംബനങ്ങള്‍ കൊണ്ട് മൂടുകയായിരുന്നു. എങ്കിലും നൊന്തു പ്രസവിച്ച സ്വന്തം കുഞ്ഞിന് മുലപ്പാല്‍ കൊടുത്ത് കൊടുത്ത് വളര്‍ത്തുന്നതിന് കൂലി വാങ്ങേണ്ടി വരുന്ന ഒരു അമ്മയുടെ വേദനയും, നിസഹായതയും യോഖെബെദിന്റെ മനസ്സിനെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു. പക്ഷേ എല്ലാം ദൈവനിയോഗമായിരുന്നു.<br /><br />യൊഖെബെദ് കഥയൊന്നുമറിയാതെ തന്റെ മാറോട് പറ്റിച്ചേര്‍ന്നുറങ്ങുന്ന തന്റെ പൊന്നു മകന്റെ മുഖത്തേക്ക് നോക്കി…. ‘‘ഇവന്റെ മുലകുടി മാറുമ്പോള്‍ ഫറവോന്റെ മകള്‍ക്ക് ഇവനെ തിരിച്ചു കൊടുക്കേണ്ടതാണ്. അവരായിരിക്കും പിന്നീട് ഇവനെ വളര്‍ത്തുക… നൊന്തു പ്രസവിച്ച തനിക്ക് തന്റെ മകനില്‍ യാതൊരു അവകാശവുമുണ്ടാവുകയില്ല…..‘ തന്റെ മനസ്സ് നീറിപ്പുകയുന്നത് യോഖെബെദ് അറിഞ്ഞു.<br /><br />“നല്ലവളായ ആ രാജകുമാരി നമ്മുടെ മകനെ പൊന്നുപോലെ വളര്‍ത്തും….. അവന് ഒരു രാജകുമാരനായി സകല സുഖസൌകര്യങ്ങളോടും കൂടി അവരുടെ കൊട്ടാരത്തില്‍ വളരും… അവന് എവിടെ വളര്‍ന്നാലെന്താ.. നമ്മുടെ മകന് ജീവനോടു കൂടിയുണ്ടെന്ന് ആശ്വസിക്കാമല്ലോ…… തല്ക്കാലം അതുമതി നമുക്ക്… എന്നാല്‍… എന്നെങ്കിലുമൊരിക്കല്‍ എല്ലാ സത്യവും അറിയുമ്പോള്‍ അവന് നമ്മളെ തേടി വരാതിരിക്കില്ല…” അമ്രാം തന്റെ ഭാര്യയെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു.<br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvhnfVXZPaCtrW_JmAhsjRYZy3cWgXhhWu-8KODiRG8e9hYpbFD_cv_2awDG-w-yTcm5g8o1wyz-nDZ7q6OYX2GobYOSXqI0gt5F9VeZ-yygh69YUNWaE4Rw8hz5PFllMl24JEc8eYi3A/s1600/findmoses1.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 272px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvhnfVXZPaCtrW_JmAhsjRYZy3cWgXhhWu-8KODiRG8e9hYpbFD_cv_2awDG-w-yTcm5g8o1wyz-nDZ7q6OYX2GobYOSXqI0gt5F9VeZ-yygh69YUNWaE4Rw8hz5PFllMl24JEc8eYi3A/s400/findmoses1.jpg" border="0" lt=""id="BLOGGER_PHOTO_ID_5561332457876772130" /></a> തന്റെ കുഞ്ഞിനെ മൂന്ന് മാസം വരെ യോഖെബെദ് മുലപ്പാന്‍ നല്കി വളര്‍ത്തി. എല്ലാവരും കുഞ്ഞിനെ കണ്ണിലെ ക്യഷ്ണമണിപോലെയാണ്‍ ലാളിച്ചു വളര്‍ത്തിയത്. എന്നാല്‍ മൂന്ന് മാസം പിന്നിട്ടപ്പോള്‍ രാജകുമാരിയോട് കരാറ് ചെയ്ത പ്രകാരം മനസ്സില്ലാമനസ്സോടെ അവര്‍ കുഞ്ഞിനെ ഫറവോന്റെ കൊട്ടാരത്തിലെത്തിച്ചു. ആരോഗ്യവാനായിട്ടിരിക്കുന്ന കുഞ്ഞിനെ കണ്ടപ്പോള്‍ രാജകുമാരി അത്യധികം സന്തോഷിച്ചു. ഫറവോന്റെ പുത്രിയാണ് കുഞ്നിന് ‘മോസസ്സ്’ എന്നു പേരിട്ടത്. വളര്‍ത്തു മകനാണെങ്കിലും മോസസ്സിനെ അവര്‍ സ്വന്തം മകനെപ്പോലെ വളത്തി…. അവന് വേണ്ടുന്നതെല്ലാം രാജകൊട്ടാരത്തില്‍ നിന്നു ലഭിച്ചു.<br /><br />വര്‍ഷങ്ങള്‍ എത്ര പെട്ടന്നാണ് കടന്നുപോയത്… ഫറവോന്റെ മകളുടെ പുത്രനായി അവരുടെ സ്നേഹവാത്സല്യങ്ങള്‍ ആവോളം നുകര്‍ന്ന് സകല സുഖസൌകര്യങ്ങളോടും കൂടി മോസസ്സ് രാജകൊട്ടാരത്തില്‍ വളര്‍ന്നു. മോസസ്സിന് രാജകീയമായ ആയുധപരിശീലനവും, വിദ്യാഭ്യാസവും രാജകൊട്ടാരത്തില്‍ നിന്ന് ലഭിച്ചു. ഏതാണ്ട് യൌവ്വന പ്രായമെത്തുന്നതിന് മുമ്പ് മോസസ്സ് വിവേകിയും, അതിലുപരി തികഞ്ഞ ഒരു യോദ്ധാവുമായി തീര്‍ന്നു. സംസാരിക്കുമ്പോള്‍ ചെറിയൊരു വിക്കുള്ളതൊഴിച്ചാല്‍ മോസസ്സ് എന്തുകൊണ്ടും പൌരഷ്യത്തിന്റെ പ്രതീകമായിരുന്നു.<br /><br />നാല്‍പ്പത് വയസ്സുവരെ മോസസ്സ് രാജകൊട്ടാരത്തില്‍ ജീവിച്ചു. എന്നാല്‍ താന്‍ ഫറവോന്റെ മകളുടെ യഥാര്‍ത്ഥ മകനല്ലെന്നും. വളര്ത്തുമകന് മാത്രമാണെന്നും തന്റെ പെറ്റമ്മയും സഹോദരങ്ങളും ഈജിപ്തുകാരല്ലെന്നും ഇസ്രായേല്‍ വംശക്കാരാണെന്നുമുള്ള ആ നഗ്നസത്യം ഇതിനകം മോസസ്സ് മനസ്സിലാക്കി കഴിഞ്ഞിരുന്നു. താന്‍ ഫറവോന്റെ പുത്രനായി രാജകൊട്ടാരത്തില്‍ എത്തുവാനുള്ള കാരണവും ഈജിപ്തുകാരില്‍ നിന്ന് തന്റെ വംശക്കാരായ ഇസ്രായേല്‍ ജനം നേരിടുന്ന ക്രൂരതകളും മനസ്സിലാക്കിയ മോസസ്സിന് വല്ലാത്ത ദു:ഖം തോന്നി.<br /><br />ഒരിക്കല്‍ ഈജിപ്തുകാരില്‍ നിന്ന് തന്റെ വംശക്കാരായ ഇസ്രായേല്യര്‍ നേരിടുന്ന കഷ്ടപ്പാടുകള്‍ നേരിട്ടു മനസ്സിലാക്കുവാന്‍ പോയ മോസസ്സ് ഒരു ഈജിപ്തുകാരന് വ്യദ്ധനായ ഒരു പാവം ഇസ്രായേല്യനെ അതിക്രൂരമായി മര്‍ദ്ധിക്കുന്ന സംഭവം കാണുവാനിടയായി. വേദനകൊണ്ട് പുളയുയുന്ന ആ പാവം വ്യദ്ധന്റെ നിലവിളി അധികനേരം കണ്ടു നില്ക്കുവാന് മോസസ്സിന് അധികനേരം കഴിഞ്ഞില്ല. മോസസ്സിന്റെ രകതം തിളച്ചു. മോസസ്സ് ചുറ്റും തിരിഞ്ഞു നോക്കി. പരിസരത്തെങ്ങും ആരുമില്ലെന്ന് ഉറപ്പു വരുത്തിയശേഷം മോസസ്സ് ഓടിച്ചെന്നു ആ ഈജിപ്തുകാരനെ ഒറ്റയടിക്ക് കൊന്നു. പിന്നീട് ആ ആര്‍ക്കും സംശയം തോന്നാത്തവിധം അയാളുടെ മ്യതശരീരം മണലില്‍ മറവു ചെയ്തു.<br /><br />താന്‍ ചെയ്ത കൊലപാതകം ആരും കണ്ടില്ലെന്നായിരുന്നു മോസസ്സിന്റെ ധാരണ. എന്നാല്‍ അടുത്ത ദിവസം രണ്ട് ഇസ്രായേല്യ യുവാക്കള്‍ തമ്മില്‍ വഴക്കുണ്ടാക്കുന്നത് കണ്ട അവരെ സമാധാനിപ്പിക്കുവാന്‍ ഓടിയെത്തിയപ്പോഴാണ് തന്റെ ധാരണ തെറ്റായിരുന്നുവെന്ന് മോസസ്സിന് മനസ്സിലായത്.<br /><br />(തുടരും)SABU PRAYAR ~ സാബു പ്രയാര്‍http://www.blogger.com/profile/09405014339645004935noreply@blogger.com0tag:blogger.com,1999:blog-7847365955974588463.post-2321165567727879792011-01-05T18:29:00.001+03:002011-01-05T18:32:09.058+03:00വാഗ്ദത്ത നാട്ടിലേക്ക്-20<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhe6A2V3Z4PmByRMCALZmkUmDiBmPL1xGyQlk3sXr0d0FfVI6xmLb28Jmm9fA6QEpM0iUUbnuqJZEX-61GamxKGSdxK9GfBgUQiRtjGOm5YxjQxVW2CUBRxgi2XA9VmRfzfT5jf0zrQgas/s1600/Pharaohs-Daughter.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 321px; height: 400px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhe6A2V3Z4PmByRMCALZmkUmDiBmPL1xGyQlk3sXr0d0FfVI6xmLb28Jmm9fA6QEpM0iUUbnuqJZEX-61GamxKGSdxK9GfBgUQiRtjGOm5YxjQxVW2CUBRxgi2XA9VmRfzfT5jf0zrQgas/s400/Pharaohs-Daughter.jpg" border="0" alt=""id="BLOGGER_PHOTO_ID_5558724892191598658" /></a> നൈല്‍ നദിയില്‍ കുളിക്കുവാനെത്തിയ ഫറവോന്റെ പുത്രിയുടെ തോഴിമാരായിരുന്നു നദീതീരത്തൂടെ അപ്പോള്‍ നടന്ന് വന്നത്. ഞാങ്ങണച്ചെടിയുടെ ഇടയിലിരിക്കുന്ന പെട്ടകം കണ്ടപ്പോള്‍ അവര്‍ക്ക് അത്ഭുതവും, അമ്പരപ്പും തോന്നി. അവരിലൊരാള്‍ ഇക്കാര്യം ഓടിച്ചെന്ന് നദിയില്‍ നീന്തി രസിച്ചുകൊണ്ടിരുന്ന രാജകുമാരിയെ അറിയിച്ചു.<br /><br />“നിങ്ങള്‍ ആ പെട്ടകം എന്റെ അടുക്കല്‍ കൊണ്ടു വരൂ..” പെട്ടകത്തിനുള്ളില്‍ എന്താണുള്ളതെന്ന് അറിയുവാനുള്ള ആകാംക്ഷയില്‍ രാജകുമാരി തന്റെ ദാസിമാരോട് കല്പിച്ചു. ദാസിമാര്‍ പെട്ടകം രാജകുമാരിയുടെ അടുക്കലെത്തിച്ചു. തന്റെ സഹോദരന് എന്താണ് സംഭവിക്കുവാന്‍ പോകുന്നതെന്നറിയാതെ ദൂരെ ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന മിര്യാമിന്റെ നെഞ്ചിടിക്കുവാന്‍ തുടങ്ങി. അവര്‍ തന്റെ കുഞ്ഞനുജനെ കൊല്ലുമോ..? അതോ…? അതുവരെ മനസ്സില്‍ സംഭരിച്ചു വച്ചിരുന്ന ധൈര്യമെല്ലാം<br />ചോര്‍ന്നൊലിച്ചുപോകുന്നതുപോലെ അവള്‍ക്ക് തോന്നി. അവളുടെ കാതുകളില്‍ മരണത്തിന്റെ മണിയൊച്ച മുഴങ്ങി. കണ്ണുകളില്‍ അന്ധകാരം നിറഞ്ഞു…<br /><br />രാജകുമാരി പെട്ടകം മെല്ലെ തുറന്നു നോക്കി. അതിനുള്ളില്‍ ഒന്നുമറിയാതെ സുഖമായി കിടന്നുറങ്ങുന്ന അതീവ സുന്ദരനായ ശിശുവിനെ കണ്ട് രാജകുമാരിയും ദാസിമാരും അത്ഭുതപ്പെട്ടു. ആരാണി കുഞ്ഞിനെ ഇതിനുള്ളില്‍ ഉപേക്ഷിച്ചത്..? രാജകുമാരിയും,ദാസിമാരും ചിന്തിച്ചത് അതായിരുന്നു. ഈ സമയം ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന കുഞ്ഞ് അപരിചതരെ കണ്ടതും പെട്ടന്ന് പൊട്ടിക്കരയുവാന്‍ തുടങ്ങി. രാജകുമാരിക്ക് കുഞ്ഞിനോട് എന്തെന്നില്ലാത്ത സ്നേഹവും സഹതാപവും തോന്നി. അവര്‍ കുഞ്ഞിനെ വാരിയെടുത്ത് തന്റെ നെഞ്ചോടു ചേര്‍ത്തു. പെട്ടന്നവന് കരച്ചിലടക്കി പുഞ്ചിരി തൂകുവാന്‍ തുടങ്ങി.<br /><br />"ഇത് ഇസ്രായേല്യരുടെ കുട്ടിയാണല്ലോ…” കുഞ്ഞിന് മുത്തം കൊടുക്കുന്നതിനിടയില്‍ രാജകുമാരി തോഴിമാരോട് അഭിപ്രായപ്പെട്ടു. “ശരിയാണ്…” രാജകുമാരിയുടെ അഭിപ്രായത്തോട് തോഴിമാരും യോജിച്ചു.<br /><br />“ആരുടെ കുട്ടിയായാലെന്ത്.. എന്തൊക്കെ ഭവിഷ്യത്തുകള്‍ വന്നാലെന്ത്, എനിക്കീ സുന്ദരക്കുട്ടനെ ഒരുപാടിഷ്ടമായി. ഇവനെ കൊട്ടാരത്തിലേക്ക് ഞാന്‍ കൊണ്ടുപോവുകയാണ്. ഞാനിവനെ സ്വന്തം മകനെപ്പോലെ വളര്‍ത്തും… രാജകുമാരി മറ്റൊന്നും ചിന്തിക്കാതെ പറഞ്ഞു.<br /><br />“കുമാരി.., മുലകുടി മാറാത്ത ഇവനെ എങ്ങനെയാണ് അങ്ങ് വളര്‍ത്തുന്നത്…” തോഴിമാരുടെ ചോദ്യത്തിന് മുന്നില്‍ രാജകുമാരിക്ക് ഉത്തരം മുട്ടി. ഈ സമയം രാജകുമാരിയുടെയും, ദാസിമാരുടെയും ഓരൊ ചലനങ്ങളും, വാക്കുകയും നദീതീരത്തെ ഈന്തപ്പനയുടെ മറവില്‍ ഒളിച്ചിരുന്ന് ശ്രദ്ധിച്ചുകൊണ്ടിരുന്ന മിര്യാം പെട്ടന്ന് അവിടെയെത്തി.<br /><br />“എന്താണ് രാജകുമാരി, അങ്ങ് വല്ലാതെ ദു:ഖിതയായിരിക്കുന്നല്ലോ…? ഈ കുഞ്ഞ് ഏതാണ് രാജകുമാരി..?’ ഒന്നും സംഭവിക്കാത്തതുപോലെ മിര്യാം രാജകുമാരിയോട് ചോദിച്ചു. ദാസിമാരിലൊരാള്‍ രാജകുമാരിയുടെ ദു:ഖത്തിനു കാരണം മിര്യാമിനെ അറിയിച്ചു<br /><br />“രാജകുമാരി വിഷമിക്കേണ്ട.... അവിടേക്ക് സമ്മതമെങ്കില്‍ ഈ കുഞ്ഞിനെ മുലപ്പാല്‍ കൊടുത്ത് വളര്‍ത്തേണ്ടാതിന് ഒരു സ്ത്രീയെ ഞാന്‍ ഏര്‍പ്പാടാക്കാം….“ തന്റെ അമ്മയെ, അതായത് ആ കുഞ്ഞിനെ യഥാര്‍ത്ഥ അമ്മയെ മനസ്സില്‍ കണ്ടുകൊണ്ട് മിര്യാം വളരെ താഴ്മയോടു കൂടി രാജകുമാരിയെ അറിയിച്ചു.<br /><br />“കുമാരി, ഇവള് പറഞ്ഞത് തികച്ചും ശരിയാണ്.... ഈ കുഞ്ഞിന് മുലപ്പാല്‍ കൊടുത്ത് വളര്‍ത്തേണ്ടതിന് ഒരു സ്ത്രീയെ നമുക്ക് ആവശ്യമാണ്…” ദാസിമാര്‍ രാജകുമാരിയെ അറിയിച്ചു.<br /><br />“അല്ലയോ പെണ്‍കുട്ടി, നീ ആരാണെന്നോ, എവിടെ നിന്ന് വന്നെന്നോ ഞാന്‍ ചോദിക്കുന്നില്ല.... ഈ കുഞ്ഞിന് മുലപ്പാന്‍ കൊടുത്ത് വളര്‍ത്താന്‍ ഒരു സ്ത്രീയെ ഉടന്‍ ആവശ്യമാണ്… അതിന് പറ്റിയ ഒരാളെ നീ വേഗം എന്റെ അടുക്കല്‍ കൊണ്ടു വരണം…” രാജകുമാരി കല്പിച്ചു.<br /><br />മിര്യാം സന്തോഷത്തോടു കൂടി തന്റെ വീട്ടിലേക്ക് ഓടുകയായിരുന്നു. അവളുടെ ആവേശവും, സന്തോഷവും കണ്ട് രാജകുമാരിയും, ദാസിമാരും അത്ഭുതപ്പെട്ടു. എന്നാല്‍ കുമാരിയുടെ കൈകളില്‍ കിടന്ന് കൈകാലിട്ടടിച്ച് കളിക്കുന്ന കുഞ്ഞിന്റെ സഹോദരിയാണ് ആ പെണ്‍കുട്ടിയെന്ന് രാജകുമാരിയോ, തോഴിമാരോ അറിഞ്ഞിരുന്നില്ല.<br /><br />തന്റെ കുഞ്ഞനുജന് മരണത്തില്‍ നിന്ന് രക്ഷപെട്ടതിന്റെ സന്തോഷമായിരുന്നു മിര്യാമിന്റെയുള്ളില്‍. അതവള്‍ക്ക് മറ്റൊരാളോട് വിവരിക്കുവാന്‍ കഴിയാവുന്നതിലും അപ്പുറമായിരുന്നു. എത്രയും വേഗം തന്റെ അമ്മയെ രാജകുമാരിയുടെ അടുക്കലെത്തിക്കുക എന്നതായിരുന്നു മിര്യാമിന്റെ ലക്ഷ്യം. ഒരു കൊടുങ്കാറ്റിന്റെ വേഗത്തില്‍ തന്റെ വീട്ടില്‍ ഓടിയെത്തിയ മിര്യാം സംഭവിച്ചതെല്ലാം തന്റെ അമ്മയോടും, അപ്പനോടും സഹോദരനോടും ഒറ്റശ്വാസത്തില്‍ അറിയിച്ചു. മിര്യാമിന്റെ വാക്കുകള്‍ അവരെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്…<br /><br />“എന്റെ പ്രാര്‍ത്ഥനയും, നിലവിളിയും എന്റെ ദൈവം കേട്ടിരിക്കുന്നു… എനിക്കെന്റെ മകനെ തിരിച്ചു കിട്ടുവാന്‍ പോകുന്നു…” യോഖേബെദിന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു.<br /><br />“അമ്മേ കുഞ്ഞു നമ്മുടേതാണെന്ന് രാജകുമാരിക്ക് സംശയം തോന്നുവാന്‍ പോലും പാടില്ല. അങ്ങനെ സംഭവിച്ചാല്‍ നമ്മുടെ കുഞ്ഞിനു മാത്രമല്ല, എല്ലാവര്ക്കും ആപത്താണ്.....” രാജകുമാരിയുടെ അടുക്കലേക്ക് പോകുന്നതിനിടയില്‍ മിര്യാം അമ്മയ്ക്ക് മുന്നറിയിപ്പു നല്കി.<br /><br />“ഇല്ല ഒരിക്കലുമില്ല കുട്ടി…” യോഖേബെദ് മകള്‍ക്ക് ഉറപ്പു നല്കി…<br /><br />എന്നാല്‍ എന്താണവിടെ സംഭവിച്ചത്…?<br /><br />(തുടരും…)SABU PRAYAR ~ സാബു പ്രയാര്‍http://www.blogger.com/profile/09405014339645004935noreply@blogger.com0tag:blogger.com,1999:blog-7847365955974588463.post-71344870677230630612010-12-26T18:45:00.002+03:002010-12-26T18:52:10.866+03:00വാഗ്ദത്ത നാട്ടിലേക്ക്-19<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqP0gerBRu8JYt_AcTfJ4ycpDF4tpxaqktqdouJO-mHu3W2b7rXHt2JNrXnmopGBZ2FEV6eTYOlJx83zORBfWO-QVLuUxj8MJdP1ZNjWrNun8Up6k7SMqQSWntBTSMYcjzPSoSSGWkScs/s1600/200px-Miriam_WilliamGale.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 200px; height: 285px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqP0gerBRu8JYt_AcTfJ4ycpDF4tpxaqktqdouJO-mHu3W2b7rXHt2JNrXnmopGBZ2FEV6eTYOlJx83zORBfWO-QVLuUxj8MJdP1ZNjWrNun8Up6k7SMqQSWntBTSMYcjzPSoSSGWkScs/s400/200px-Miriam_WilliamGale.jpg" border="0" alt=""id="BLOGGER_PHOTO_ID_5555019234048554130" /></a> എന്തായിരുന്നു ഈജിപ്തില്‍ നടന്ന ആ സംഭവം…?<br />ഈജിപ്തിലെ ഇസ്രായേല്‍ ജനങ്ങളെ അവരുടെ സകല കഷ്ടതകളിലും നിന്നും മോചിപ്പിക്കുവാന്‍ ദൈവം നിയോഗിച്ച മോസസ്സിന്റെ ജനനമായിരുന്നു ആ വലിയ സംഭവം.<br /><br />യാക്കോബിന്റെ പന്ത്രണ്ട് ആണ് മക്കളുടെ സന്തതികളായിരുന്നല്ലോ ഇസ്രയേല്‍ ജനം. ഈ പന്ത്രണ്ട് മക്കളുടെ തലമുറകള്‍ പന്ത്രണ്ട് ഇസ്രായേല്‍ ഗോത്രങ്ങളെയാണ് പ്രതിനിധാനം ചെയ്തിരുന്നത്.. ഇതില്‍ യാക്കോബിന്റെ മൂന്നാമത്തെ മകനായ ലേവിയുടെ ഗോത്രത്തില്‍ പെട്ട അമ്രാമിന്റെ യോഖെബെദിന്റെയും മകനായിട്ടായിരുന്നു മോസസ്സിന്റെ ജനനം.<br /><br />പ്രസവിച്ചു വീണപ്പോള്‍ തന്നെ ആരു കണ്ടാലും കൊതിച്ചു പോകുന്ന അതീവ സുന്ദരനായിന്നു മോസസ്സ്. മോസസ്സിന് ദുഷ്ടരായ ഫറവോന്റെ സൈനികര്‍ക്ക് വലിച്ചെറിഞ്ഞു കൊടുക്കുവാന്‍ അവന്റെ മാതാപിതാക്കള്‍ക്കോ, സഹോദരിയായ മിര്യാമിനോ, സഹോദരനായ അഹരോനോ മനസ്സ് വന്നില്ല. അതുകൊണ്ട് അവര്‍ അവന്റെ ജനനം വളരെ രഹസ്യമായി സൂക്ഷിച്ചു. എന്നാല്‍ അധികകാലം ഈ ‘ഒളിച്ചുകളി’ നീണ്ടു നിന്നില്ല.<br /><br />മൂന്ന് മാസക്കാലം മോസസ്സിനെ അവന്റെ മാതാപിതാക്കളും സഹോദരങ്ങളും തങ്ങളുടെ വീട്ടിനുള്ളില്‍ വളരെ രഹസ്യമായി സൂക്ഷിച്ചു. കുഞ്ഞിന്റെ കരച്ചില് കേട്ട് ഏതു നിമിഷവും ഫറവോന്റെ സൈനികര്‍ പാഞ്ഞെത്തുമെന്ന ഭയം അവരെ ഊണിലും ഉറക്കത്തിലും വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു. അങ്ങനെ സംഭവിച്ചാല്‍ അവര്‍ തങ്ങളുടെ കണ്മുമ്പില് വച്ചു തന്നെ തങ്ങളുടെ കുഞ്ഞിനെ കഴുത്ത്<br />ഞെരിച്ചു കൊല്ലും…<br /><br />യാതൊരു തെറ്റും ചെയ്യാത്ത തങ്ങളുടെ കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുക്കുവാന്‍ അവരുടെ മനസ്സ് അനുവദിച്ചില്ല. കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷിച്ചേ മതിയാവൂ.. പക്ഷേ എങ്ങനെ..? ആ ചോദ്യം അവരെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. എത്രനാള്‍ ഫറവോന്റെ സൈനികരില്‍ നിന്ന് അവനെ തങ്ങള്‍ മറച്ചു വയ്ക്കും… ഏറിയാല്‍ കുറച്ചു നാളുകള്‍ മാത്രം.. അതു കഴിഞ്ഞാല്‍….? ഒരിക്കല്‍ തങ്ങള്‍ തീര്‍ച്ചയായും പിടിക്കപ്പെടും. അങ്ങനെ സംഭവിച്ചാല്‍ അവര്‍ തങ്ങളുടെ കുഞ്ഞിനെ…? അതോര്ക്കുവാന് പോലും മോസസ്സിന്റെ മാതാപിതാക്കള്‍ക്കോ, സഹോദരങ്ങള്‍ക്കോ കഴിഞ്ഞില്ല. തങ്ങളുടെ ഹ്യദയം പൊട്ടിപോകുന്നതുപോലെയാണ്‍ അവര്‍ക്ക് തോന്നിയത്.<br /><br />‘നമ്മുടെ കുഞ്ഞിനെ എങ്ങനെയെങ്കിലും നമുക്ക് മരണത്തില്‍ നിന്ന് രക്ഷിച്ചേ മതിയാവൂ...’ അവര്‍ തീരുമാനിച്ചുറച്ചു. ഒടുവില്‍ അവര്‍ ഒരു വഴി കണ്ടെത്തുകയും ചെയ്തു. ഒട്ടും താമസിച്ചില്ല. മോസസ്സിന്റെ പെങ്ങളായ മിര്യാം ചന്തയില്‍ പോയി ഞാങ്ങണയുടെ ചെടിയുടെ തണ്ടുകൊണ്ടുണ്ടാക്കിയ ഒരു ചെറിയ പെട്ടകം (പെട്ടി) വാങ്ങി വീട്ടില്‍ വന്നു. ആ പെട്ടിയില്‍ വെള്ളം കയറുവാതിരിക്കുവാന്‍ അവള് തന്നെയാണ് അതിന്റെ പുറത്ത് പശ തേച്ചത്. പശ ഉണങ്ങി കഴിഞ്ഞപ്പോള്‍ ആ കുഞ്ഞു പെട്ടിയില്‍ അവള് മ്യദുലമായ തുണി വിരിച്ചശേഷം തന്റെ കുഞ്ഞ് സഹോദരനായ മോസ്സ്സിനെ അതിനുള്ളില്‍ കിടത്തി. സംഭവിക്കുവാന്‍ പോകുന്നത് എന്തെന്നറിയാതെ പെട്ടകത്തിനുള്ളില്‍ കിടന്ന് കുഞ്ഞ് മോസസ്സ് കൈകാലുകളിളക്കി കളിച്ചുകൊണ്ടിരുന്നു. നിഷ്കളങ്കനായ ആ കുഞ്ഞിന്റെ മുഖം അവന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കണ്ണുകളെ ഈറനണിയിച്ചു….<br /><br />“എന്റെ പൊന്നുമോനേ….” യോഖെബെദ് തേങ്ങിക്കരഞ്ഞു. എന്നാല്‍ ഉള്ളിലുള്ള ദു:ഖം പുറത്തു കാണിക്കാതെ മിര്യാം തന്റെ കുഞ്ഞ് സഹോദരനെ കിടത്തിയ പെട്ടകം തലയില്‍ വച്ചുകൊണ്ട് വേഗം വീട് വിട്ട് നൈല്‍ നദിയുടെ തീരത്തേക്ക് നടന്നു. തന്റെ സഹോദരനെ ഫറവോന്റെ സൈനികരുടെ മരണഹസ്തങ്ങളില്‍ നിന്ന് തല്ക്കാലം രക്ഷിക്കുകയെന്നതായിരുന്നു അവളുടെ ലക്ഷ്യം.. ഭാഗ്യമെന്ന് പറയട്ടെ മിര്യാം നൈല്‍ നദിയുടെ തീരത്ത് എത്തുന്നതു വരെ ആരും അവളെ ശ്രദ്ധിച്ചില്ല. മാത്രമല്ല പെട്ടകത്തിനുള്ളില്‍ കിടന്ന് കുഞ്ഞു കരഞ്ഞതുമില്ല.<br /><br />നൈല്‍ നദീ തീരത്തെത്തിയ മിര്യാം ശാന്തമായി ഒഴുകുന്ന നൈല്‍ നദിയിലേക്ക് നോക്കി. ‘എത്രയെത്ര യിസ്രായേല്യരുടെ ആണ് കുഞ്ഞുങ്ങളുടെ മരണം കണ്ട് മടുത്ത നദിയാണിത്… ഇനിയും എത്രയെത്ര കുട്ടികളുടെ മരണത്തിന് സാക്ഷിയാവാന്‍ കാത്തിരിക്കുകയാണി ഈ നദി അവള് ചിന്തിച്ചു.<br /><br />തങ്ങളുടെ എല്ലാ കഷ്ടതകള്‍ക്കും എന്നാണ് ഒരറുതിയുണ്ടാവുക…? ആരാണ് തങ്ങളെ ഈ കഷ്ടതകളില്‍ നിന്നും രക്ഷിക്കുക...? അവള് ദു:ഖത്തോടു കൂടി ഓര്‍ത്തു. എന്നാല്‍ പെട്ടകത്തിലുള്ള തന്റെ കുഞ്ഞ് സഹോദരനെ, ദൈവം കഷ്ടതകളുടെ തീച്ചുളയില്‍ നിന്നും രാജകുമാരനെപ്പോലെ വളര്‍ത്തി വലുതാക്കി താനുള്‍പ്പെടുന്ന ഇസ്രായേല്‍ ജനതയുടെ മൊത്തം രക്ഷകനായി തീര്‍ക്കേണ്ടതാണെന്ന് സഹോദരിയായ മിര്യാമെന്നല്ല ആരും അറിഞ്ഞിരുന്നില്ല.<br /><br />ഈ സമയത്താണ് അങ്ങ് ദൂരെ നദീതീരത്തൂടെ ആരൊക്കെയോ നടന്നു വരുന്നത് മിര്യാം കണ്ടത്. തന്റെ കൈയ്യിലിരിക്കുന്ന പെട്ടകത്തില്‍ തന്റെ കുഞ്ഞ് സഹോദരന് ഒന്നുമറിയാതെ കിടന്നുറങ്ങുകയാണ്. ഒരു പക്ഷേ അവര്‍ തന്നെ പിടികൂടിയാല്‍ തന്റെ സഹോദരന്റെ സ്ഥിതി എന്താകും..? അവര്‍ തന്റെ സഹോദരനെ…? അതോര്ക്കുവാന് പോലും മിര്യാമിന് കരുത്തില്ലായിരുന്നു. മിര്യാം വേഗം പെട്ടകം നദീ തീരത്തുള്ള ഞാങ്ങണച്ചെടിയുടെ ഇടയില്‍ വച്ചശേഷം തന്റെ സഹോദരന് എന്താണ് സംഭവിക്കുവാന്‍ പോകുന്നതെന്നറിയുവാന്‍ ദൂരെ മാറി നിന്നു<br /><br />(തുടരും..)SABU PRAYAR ~ സാബു പ്രയാര്‍http://www.blogger.com/profile/09405014339645004935noreply@blogger.com0tag:blogger.com,1999:blog-7847365955974588463.post-79373619489383344722010-12-10T21:20:00.002+03:002010-12-10T21:26:34.120+03:00വാഗ്ദത്ത നാട്ടിലേക്ക് - 17"പ്രഭോ ഇസ്രയേല്‍ ജനത്തിന്റെ വംശവര്‍ദ്ധനവ് തടയുവാന്‍ നമ്മള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. നല്ല ആരോഗ്യവും, സൌന്ദര്യവുമുള്ള ആണ്‍കുട്ടികളെയാണ് ഇസ്രായേല്യ സ്ത്രീകള്‍ പ്രസവിക്കുന്നത്. ആ ആണ്‍കുട്ടികളാനെങ്കില്‍ എത്രപെട്ടന്നാണ് ആരോഗ്യത്തോടെ വളര്‍ന്ന് വലുതാകുന്നത്…? ഇങ്ങനെ വളരുന്ന ആ ആണ്‍കുട്ടികളാണെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നമ്മുടെ രാജ്യത്തിന് വലിയൊരു ഭീഷണിയായി തീരും എന്നതില്‍ യാതൊരു സംശയവുമില്ല….” ഈജിപ്തിലെ ചാരന്മാര് ഫറവോന് മുന്നറിയിപ്പു നല്കി.<br /><br />"ഇസ്രായേല്യര്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടികള്‍ ഒരിക്കലും വളര്‍ന്നു കൂടാ, പ്രസവ സമയത്തു തന്നെ നാം അവരെ ഇല്ലാതാക്കണം… അതിനെന്താണൊരു വഴി…” ഫറവോന് ചിന്താകുലനായി.<br /><br />“അസാധ്യമായത് ഈ ലോകത്തിന് എന്തുണ്ട് പ്രഭോ…” അങ്ങ് വിഷമിക്കേണ്ട.. എല്ലാത്തിനും ഒരു വഴിയുണ്ട്…” പണ്ഢിതന്മാര് ഫറവോനെ ആശ്വസിപ്പിച്ചു.“പറയൂ….എന്താണിതിനൊരു വഴി…“ ഫറവോന് ആകാംക്ഷഭരിതനായി…<br /><br />“പറയാം… അതായത് ഇസ്രായേല്യ സ്ത്രീകളുടെ പ്രസവമെടുക്കുന്നതും, അവര്‍ക്ക് പ്രസവചികിത്സകള്‍ നല്കുന്നതു സിപ്രായെന്നും, പൂവായെന്നും പേരായ അവരുടെ വംശക്കാരായ രണ്ട് സ്ത്രീകളാണ്… അവരെ എങ്ങനെയിങ്കിലും നമ്മള് വശത്താക്കണം…”<br /><br />“നല്ല ആശയം തന്നെ… ഇസ്രായെല്യ സ്ത്രീകള്‍ പ്രസവിക്കുന്നത് ആണ്‍കുട്ടികളാണെങ്കില്‍ പ്രസവ സമയത്തു തന്നെ അതിനെ കൊല്ലാന്‍ ആ വയറ്റാട്ടികള്‍ക്ക് നാം നിര്‍ദ്ദേശം നല്കുന്നു… ആരവിടെ വേഗം ആ സ്ത്രികളെ നമ്മുടെ മുന്നില്‍ ഹാജരാക്കൂ…“ സന്തോഷവാനായ ഫറവോന് കല്പിച്ചു. രാജകല്പന കേട്ട രാജകിങ്കരന്മാര് .സിപ്രായെയും, പൂവായെയും കണ്ടെത്തി ഫറവോന്റെ മുന്നിലെത്തിച്ചു.<br /><br />"ഇസ്രായെല്യ സ്ത്രീകള്‍ക്ക് ജനിക്കുന്നത് ആണ്‍കുട്ടികളെ നിങ്ങള്‍ വളരെ രഹസ്യമായി പ്രസവസമയത്തു തന്നെ ശ്വാസം മുട്ടിച്ചു കൊല്ലണം.. എന്നാല്‍ അവര്‍ക്ക് ജനിക്കുന്നത് പെണ്‍കുട്ടികളാണെങ്കില്‍ അവ ജീവനോടു കൂടിയിരിക്കട്ടെ…“ രാജകല്പന കേട്ട് സിപ്രായും, പൂവയും ഞെട്ടിപ്പോയി. പക്ഷേ രാജകല്പനയല്ലേ… മറുത്തൊരക്ഷരം പറയുവാന്‍ അവര്‍ക്ക് സാധിക്കുകയില്ലല്ലോ…<br /><br />“നിങ്ങള്‍ ഒന്നും കൊണ്ടും ഭയപ്പെടേണ്ട ആവശ്യമില്ല. എല്ലാം വളരെ രഹസ്യമായിരിക്കും. ആരും നിങ്ങളെ സംശയിക്കുകയുമില്ല.. മാത്രമല്ല നമ്മുടെ കല്പന അനുസരിച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വലിയ സൌഭാഗ്യങ്ങളായിരിക്കും.. ധനം, വസ്തു വകകള്‍, വീട്, ആഭരണങ്ങള്‍ എന്നു വേണ്ട നിങ്ങള്‍ എന്താവശ്യപ്പെടുന്നുവോ അതെല്ലാം നിങ്ങള്‍ക്ക് ഇഷ്ടം പോലെ നാം നല്‍കും, മറിച്ച് എന്നെ ധിക്കരിക്കുവാനാണ് ഭാവമെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് നിങ്ങളുടെ ജീവനായിരിക്കും" ഫറവോന് അവര്‍ക്ക് മുന്നറിയിപ്പ് നല്കി. ഫറവോന്റെ വാക്കിന് സമ്മതം മൂളിക്കൊണ്ട് സിപ്രായും, പൂവയും രാജസന്നിധി വിട്ടിറങ്ങി.<br /><br />എന്നാല്‍ സിപ്രായും, പൂവയും ദൈവഭയമുള്ള നല്ല സ്ത്രീകളായിരുന്നു. ഫറവോന്റെ മോഹനവാഗ്ദ്ധാനങ്ങളിലൊന്നും അവര്‍ വീണില്ലെന്നു മാത്രമല്ല ഫറവോന്റെ കല്പന ലംഘിച്ചുകൊണ്ട് ഇസ്രയേല്യ സ്ത്രീകള്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടികളെ കൊല്ലാതെ അവര്‍ ജീവനോടെ രക്ഷിച്ചു. പക്ഷേ അവരുടെ ഈ കള്ളക്കളി എങ്ങനെയോ ഫറവോന് അറിയുകയും കുപിതനായ അദ്ദേഹം സിപ്രായെയും, പൂവയെയും രാജകൊട്ടാരത്തില്‍ വിളിച്ചു വരുത്തി അവരെ ചോദ്യം ചെയ്യുകയും ചെയ്തു.<br /><br />“പ്രഭോ.. ഞങ്ങള്‍ നിരപരാധികളാണ്. ഇസ്രയേല്യ സ്ത്രീകള്‍ ഈജിപ്തിലെ സ്ത്രീകളെപ്പോലെയല്ല. അവര്‍ നല്ല ആരോഗ്യമുള്ളവരാണ്. വയറ്റാട്ടികളായ ഞങ്ങളുടെ ആവശ്യം പോലും പലര്ക്കു വേണ്ടി വരില്ല. മിക്ക വീടുകളിലും ഞങ്ങള്‍ എത്തുന്നതിന് മുമ്പ് സുഖപ്രസവം നടന്നിരിക്കും. അതുകൊണ്ട് അവര്‍ക്ക് ജനിക്കുന്ന കുട്ടികളെ കൊല്ലാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല. സിപ്രായും, പൂവയും ഫറവോനോട് പച്ചക്കള്ളം പറഞ്ഞു.<br /><br />സിപ്രയും പൂവയും പറഞ്ഞതപ്പാടെ വിശ്വസിച്ച ഫറവോന് അവരെ വെറുതെ വിടുകയും ഇസ്രയേല്‍ ജനത്തിന് ജനിക്കുന്ന ആണ്‍കുട്ടികളെ നശിപ്പിക്കുവാന്‍ പുതിയ തന്ത്രങ്ങള്‍ തന്റെ രാജ്യത്തെ ഭരണതന്ത്രജ്ഞരുമായി കൂടിയാലോചിക്കുകയും ചെയ്തു. എന്നാല്‍ ഫറവോന്റെ കല്പന ലംഘിച്ച് തങ്ങളുടെ ജീവന് പോലും പണയപ്പെടുത്തി ഇസ്രായേല്യര്‍ക്കു പിറക്കുന്ന ആണ്‍കുട്ടികളെ രക്ഷിച്ച സിപ്രയെയും, പൂവയെയും മാത്രമല്ല അവരുടെ കുടുംബത്തെയും കരുണാമയനായ ദൈവം അത്യധികമായി അനുഗ്രഹിച്ചു.<br /><br />“ഇസ്രയേല്‍ ജനങ്ങള്‍ക്ക് ജനിക്കുന്നത് ആണ്‍കുട്ടികളാണെങ്കില്‍ അവരെ നൈല്‍ നദിയില്‍ എറിഞ്ഞു കളയുക. പെണ്‍കുട്ടികളാണെങ്കില്‍ മാത്രം അവയെ വളര്‍ത്തുക….” ഇസ്രയേല്‍ ജനങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളെ രഹസ്യമായി നശിപ്പിക്കുവാന്‍ ശ്രമിച്ച് പരാജിതനായ ഫറവോന് തന്റെ രാജ്യത്തെങ്ങും പുതിയൊരു കല്പന പുറപ്പെടുവിച്ചു. ഫറവോന്റെ കല്പന കേട്ട് ഇസ്രയേല്‍ ജനം ഞെട്ടി വിറച്ചു. അന്നുമുതല്‍ ഇസ്രയേല്‍ ജനങ്ങള്‍ക്ക് ആണ്‍കുട്ടികള്‍ പിറന്നാലുടന്‍ രാജഭടന്മാര് വേട്ടനായ്ക്കളെപ്പോലെ അവിടെ പാഞ്ഞെത്തി മാതാപിതാക്കളുടെ കൈയ്യില്‍ നിന്ന് കുഞ്ഞുങ്ങളെ ബലമായി പിടിച്ചു വാങ്ങി നൈല്‍ നദിയില്‍ വലിച്ചെറിഞ്ഞു.<br /><br />എങ്ങും നിലവിളിയും, തേങ്ങലും മാത്രം… രാജകല്പനയെ ചോദ്യം ചെയ്യുവാനോ, ഫറവോനെ എതിര്‍ക്കുവാനോ ആര്‍ക്കും കഴിഞ്ഞില്ല. എതിര്‍ത്തവരാകട്ടെ ക്രൂരമായ പീഢനങ്ങള്‍ക്കിരയായി. തങ്ങള്‍ക്ക് ജനിക്കുവാന്‍ പോകുന്നത് ആണ്‍കുട്ടികളാകരുതെന്ന് പല മാതാപിതാക്കളും ആശിച്ചുപോയ ദിനങ്ങളായ അത്. ഇസ്രയേല്‍ ജനങ്ങളെ തോരാത്ത കണ്ണുനീരും, തീരാത്ത കഷ്ടതയും പിന്തുടരുന്ന കാലം.. ഒരു വശത്ത് അവരുടെ പുരുഷന്മാരും, യൌവ്വനക്കാരും എന്തിന് കുട്ടികള്‍പ്പോലും ഈജിപ്തിലെ വയലുകളിലും, ഇഷ്ടിക കളങ്ങളിലും അടിമകളെപ്പൊലെ പണി ചെയ്യുകയാണ്. സ്ത്രീകളാണെങ്കില്‍ തങ്ങള്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടികളുടെ വിധിയോര്‍ത്ത് തല തല്ലിക്കരയുകയും…<br /><br />ഫറവോന്റെ സൈനികര്‍ അവരുടെ ആണ്‍കുഞ്ഞുങ്ങളെ നിര്‍ദാക്ഷിണ്യം അവരില്‍ നിന്ന് ബലമായി പിടിച്ചു വാങ്ങി നൈല്‍ നദിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞു. കുട്ടികള്‍ നഷ്ടമായ മാതാപിതാക്കളുടെ വേദനയോ, യാതൊരു തെറ്റും ചെയ്യാതിരുന്നിട്ടും മരണത്തിലേക്ക് വലിച്ചെറിയപ്പെടുന്ന നിഷ്കളങ്കരായ പിഞ്ചു കുഞ്ഞുങ്ങളുടെ മുഖമോ സൈനികര്‍ ഗൌനിച്ചില്ല. അവര്‍ക്ക് എല്ലാം ഒരു വിനോദം പോലെയായിരുന്നു.<br /><br />ഫറവോന്റെ സൈനികര്‍ തന്റെ നെഞ്ചിലേക്ക് വലിച്ചെറിയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മരണവെപ്രാളവും, തേങ്ങലും കണ്ട് നൈല്‍ നദിപോലും നിശബ്ദരായി തേങ്ങിക്കരഞ്ഞുപോയി. ജീവന് നഷ്ടമായി നൈല്‍ നദിയില്‍ പൊങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളുടെ ശവശരീരം കൊത്തി തിന്നുവാന്‍ ആര്‍ത്തി പൂണ്ട കഴുകന്മാര് നൈല്‍ നദിയുടെ മുകളിലൂടെ വട്ടമിട്ടു പറന്നു.<br /><br />ഈജിപ്തിലെ തങ്ങളുടെ ജീവിതം ഭാവിയില്‍ എന്തായി തീരും എന്ന ഭീതി ഇസ്രയേല്‍ ജനങ്ങളെ അലട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ഈജിപ്തില്‍ ആ സംഭവം നടന്നത്. <br /><br />(തുടരും)SABU PRAYAR ~ സാബു പ്രയാര്‍http://www.blogger.com/profile/09405014339645004935noreply@blogger.com0tag:blogger.com,1999:blog-7847365955974588463.post-567753269392332782010-12-02T08:35:00.001+03:002010-12-02T08:35:00.850+03:00വാഗ്ദത്ത നാട്ടിലേക്ക്-16<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEissVM_G8NGQ78wY3WQ8J9xFz21FmIScUGB9x4zkzeT0Wxy7jjAlBcjnDe-kYA7zAV1VWTcSF8tmcoGziAr3mejA6TV8vKXyuh3Yq8g55JK8mxGBptrAe78sxWBkqP4CH2QGcDg46JIi74/s1600/slaves_in_egypt2.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 174px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEissVM_G8NGQ78wY3WQ8J9xFz21FmIScUGB9x4zkzeT0Wxy7jjAlBcjnDe-kYA7zAV1VWTcSF8tmcoGziAr3mejA6TV8vKXyuh3Yq8g55JK8mxGBptrAe78sxWBkqP4CH2QGcDg46JIi74/s400/slaves_in_egypt2.jpg" border="0" alt=""id="BLOGGER_PHOTO_ID_5545369239758086866" /></a> വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു കൊണ്ടിരുന്നു. ജോസഫും അതുപോലെ ഈജിപ്തിലെത്തിയ യാക്കോബും, അദ്ദേഹത്തിന്റെ മക്കളും കാലയവനികയ്ക്കുള്ളീല്‍ മറഞ്ഞു. അവരുടെ സന്തതികളെ ഇസ്രായേല്‍ മക്കള്‍ (ജനം) എന്നറിയപ്പെട്ടു. ഇസ്രായേല്‍ മക്കള്‍ ഈജിപ്തില്‍ പെറ്റുപെരുകിക്കൊണ്ടിരുന്നു.<br /><br />“ഞാന്‍ നിന്റെ സന്തതികളെ, കടല്‍ത്തീരത്തെ മണല്‍ത്തരിപോലെയും, ആകാശത്തിലെ നക്ഷത്രങ്ങള്‍പ്പോലെയും വര്‍ദ്ധിപ്പിക്കും..” ഇസ്രായേല്‍ ജനങ്ങളുടെ പൂര്വ്വപിതാക്കന്മാരും അതിലുപരി തന്റെ പ്രിയപ്പെട്ട ദാസന്മാരുമായ അബ്രഹാമിനോടും, ഇസഹാക്കിനോടും, യാക്കോബിനോടും ദൈവം ചെയ്ത വാഗദ്ധാനമായിരുന്നു അത്.<br /><br />ഈജിപ്തിലെ പ്രവാസികളായ ഇസ്രായേല്‍ മക്കളിലൂടെ ദൈവം തന്റെ ദാസന്മാരോട് അരുളി ചെയ്ത വാഗ്ദ്ധാനം നിറവേറ്റുകയായിരുന്നു. അതെ. കാലം സാക്ഷി നില്‍ക്കെ അവരിലൂടെ വലിയൊരു ജനതയെ ദൈവം സ്യഷ്ടിക്കുകയായിരുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞതോടു കൂടി ഈജിപ്തില്‍ ഇസ്രായേല്‍ ജനങ്ങളുടെ എണ്ണം ലക്ഷങ്ങള്‍ കവിഞ്ഞു. സമ്പത്തു കൊണ്ടും ആള് ബലം കൊണ്ടും അവര്‍ വലിയൊരു ശക്തിയായി ഈജിപ്തുകാരേക്കാള്‍ മുന്നിലെത്തുകയും ചെയ്തു.<br /><br />ഇക്കാലയളവില്‍ ഈജിപ്തിലെ ഭരണരംഗത്തും ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. ഒരു കാലത്ത് ഈജിപ്തിനെ സമ്പത്സമ്യദ്ധിയിലേക്ക് നയിച്ച ജോസഫിനെ അറിയാത്തൊരു ഫറവോനായിരുന്നു അക്കാലത്ത് ഈജിപ്ത് ഭരിച്ചിരുന്നത്. മാത്രമല്ല മുന്‍ കാലങ്ങളില്‍ ഈജിപ്തു ഭരിച്ച മറ്റ് ഫറവോന്മാരെ പ്പോലെയായിരുന്നില്ല അദ്ദേഹം. ദുഷ്ടനും, കഠിനഹ്യദയനുമയിരുന്നു അയാള്‍. ഇസ്രായേല്‍ മക്കളുടെ ക്രമാതീതമായ ജനസംഖ്യാ വര്‍ദ്ധനവ് ഫറവോനെ വല്ലാതെ അലട്ടിയിരുന്നു,<br /><br />സമ്പത്തു കൊണ്ടും. ആള്‍ബലം കൊണ്ടു ഈജിപ്തുകാരെക്കാള്‍ മുന്നില്‍ നില്ക്കുന്ന പ്രവാസികളായ ഇസ്രായേല്യര്‍ ഒരുപക്ഷേ ഈജിപ്തിന്റെ ശത്രുരാജ്യങ്ങള്‍ക്കൊപ്പം നിന്ന് തങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുമെന്ന് പോലും അദ്ദേഹം ഭയന്നു.<br /><br />അങ്ങനെ സംഭവിച്ചാല്‍…? മനസ്സിനുള്ളിലെ ആ ഭയം ഫറവോനെ വല്ലാതെ നിരാശനാക്കി. ആദ്ദേഹത്തിന് ഊണും, ഉറക്കവും നഷ്ടമായി. “ഇസ്രായെല്യരുടെ ജനസംഖ്യാ വര്‍ദ്ധനവ് എങ്ങനെയെങ്കിലും തടഞ്ഞേ മതിയാവൂ…” ഇസ്രായെല്യരുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ഫറവോന് തന്റെ രാജ്യത്തെ ഭരണതന്ത്രജ്ഞരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു.<br /><br />“അങ്ങ് പറഞ്ഞത് തികച്ചും ശരിയാണ്…” ഇസ്രായേല്‍ ജനം നമുക്കൊരു ഭീഷണി തന്നെയാണ് പ്രഭോ…” അവര്‍ ഫറവൊനെ പിന്താങ്ങി…<br /><br />“പക്ഷേ അതിന് നാം ഉടന്‍ തന്നെ ഒരു വഴി കണ്ടെത്തിയേണ്ടിയിരിക്കുന്നു.. ഈജിപ്തില്‍ ഇപ്പോള്‍ അവര്‍ ആസ്വദിക്കുന്ന സുഖസുന്ദരമായ അവരുടെ ജീവിതം നാം ദുരിതപൂരിതമാക്കണം…” ഫറവോന് കല്പിച്ചു.<br /><br />“അങ്ങ് പറഞ്ഞത് തികച്ചും ശരിയാണ്.. പക്ഷേ യിസ്രായെല്യരെ ഈ രാജ്യത്തു നിന്ന് ആട്ടിപ്പായിക്കുന്നതോ, അവര്‍ ഈ രാജ്യം വിട്ടു പോകുന്നതോ ഇപ്പോഴത്തെ സാഹചര്യത്തില്‍ നമ്മുടെ രാജ്യസുരക്ഷയ്ക്കും, രാജ്യപുരോഗതിക്കും കൂടുതല്‍ ഭീഷണിയാകും. അതുകൊണ്ട് അവര്‍ക്കെതിരെയുള്ള നമ്മുടെ ഒരോ പ്രവ്യത്തിയും എപ്പോഴും വളരെ കരുതലോടു കൂടിയായിരിക്കണം…“ ഭരണതന്ത്രജ്ഞര്‍ ഫറവോന് മുന്നറിയിപ്പ് നല്കി.<br /><br />“ഇല്ല.. ഒരിക്കലും അവര്‍ നമ്മുടെ രാജ്യം വിട്ടുപോകാന്‍ നാം അനുവദിച്ചു കൂടാ. പകരം അവരെ നമ്മുടെ അടിമകളാക്കി അവരുടെ ആരോഗ്യത്തെയും, കഴിവിനെയും പരമാവധി ചൂഷണം ചെയ്ത് ഈ രാജ്യത്തെ സകല് കഠിന ജോലികളും അവരെക്കൊണ്ട് നാം ചെയ്യിപ്പിക്കണം…” അവസാനം ഫറവോന് ഉത്തരവിട്ടു.<br /><br />ഇസ്രായേല്‍ ജനത്തിന്റെ ദുരിത പൂര്‍ണ്ണമായ ജീവിതം അവിടെ ആരംഭിക്കുകയായിരുന്നു. ഈജിപ്തിലെ സന്തോഷപൂര്‍ണ്ണമായ അവരുടെ ജീവിതത്തിന് കടിഞ്ഞാണിട്ടുകൊണ്ട് ഫറവോന്റെ കല്പനപ്രകാരം ഈജിപ്ത്തിലെ വയലുകളിലും, ഇഷ്ടിക കളങ്ങളിലും രാവെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ എല്ലുമുറിയെ പണിചെയ്യാന്‍ ആബാലവ്യദ്ധം ജനങ്ങളും വിധിക്കപ്പെട്ടു. രാജകല്പന ലംഘിക്കുവാനോ, ചോദ്യം ചെയ്യുവാനോ ആര്‍ക്കും കഴിയുമായിരുന്നില്ല. അതികഠിനമായി ജോലി ചെയ്തിട്ടും കൊടിയ<br />പീഡനങ്ങള്‍ക്ക് പലരും ഇരയായി. കന്നുകാലികളെപ്പോലെ രാവെന്നോ, മഴയെന്നോ വ്യത്യാസമില്ലാതെഎല്ലുമുറിയെ കഷ്ടപ്പെടുന്ന ഇസ്രയേല്‍ ജനതയുടെ കണ്ണുനീരും, തേങ്ങലും കാണുന്നതുപോലും ഈജിപിതുകാര്‍ക്ക് വിനോദമായിരുന്നു...<br /><br />എന്നാല്‍ ഭാരിച്ച ജോലികള്‍ നല്കി ഇസ്രായേല്‍ ജനങ്ങളെ കഷ്ടപ്പെടുത്തി അവരുടെ വംശത്തെ ക്രമേണ നശിപ്പിക്കാമെന്ന് കരുതിയ ഫറവോനും കൂട്ടര്‍ക്കുമാണ് തെറ്റു പറ്റിയത്. ഈജിപ്തുകാര്‍ ശാരീരികമായി എത്രമാത്രം കഷ്ടപ്പെടുത്തുന്നുവോ, അതിലിരട്ടിയായി ഇസ്രയേല്‍ ജനത മാനസികമായി ശക്തി പ്രാപിച്ചുകൊണ്ടിരുന്നു. മാത്രമല്ല ദൈവം അവരെ കൂടുതലായി അനുഗ്രഹിക്കുകയും, കണക്കില്ലാത്ത സന്താനവര്‍ദ്ധനവ് നല്‍കുകയും ചെയ്തു. ഇത് രാജാവായ ഫറവോനെയും കൂട്ടരെയും കൂടുതല്‍ ഭയപ്പെടുത്തുകയും, ആശങ്കാകുലരാക്കുകയും ചെയ്തു<br /><br />(തുടരും..)SABU PRAYAR ~ സാബു പ്രയാര്‍http://www.blogger.com/profile/09405014339645004935noreply@blogger.com0tag:blogger.com,1999:blog-7847365955974588463.post-31803846248062259282010-11-30T19:57:00.002+03:002010-11-30T20:00:08.272+03:00ദൈവവും, അമ്മച്ചിയും70 വയസ്സുള്ള അമ്മച്ചി മരിച്ചു.<br />അമ്മച്ചിയുടെ ആത്മാവ് ദൈവത്തിന്റെ അടുക്കലെത്തി. ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ ഒരു പാട് കഷ്ടതകള്‍ അനുഭവിച്ച അമ്മച്ചിയോട് ദൈവത്തിനൊരു സിമ്പതി. അമ്മച്ചിക്ക് ഒരു പതിനഞ്ച് വര്‍ഷം കൂടി ഭൂമിയില്‍ ജീവിക്കുവാന്‍ അനുമതി ദൈവം നല്കി.<br /><br />പുതുജീവന്‍ ലഭിച്ച അമ്മച്ചി ഭൂമിയില്‍ ഇനിയുള്ള പതിനഞ്ച് വര്‍ഷം അടിച്ചു പൊളിച്ചു ജീവിക്കുവാന്‍ തന്നെ തീരുമാനിച്ചു. നേരെ ബ്യൂട്ടി പാര്‍ലറിലേക്കു അമ്മച്ചി പോയ അടിമുടി മാറി. എന്നാല്‍ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് പുറത്തിറങ്ങിയ അമ്മച്ചി റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാറിടിച്ച് മരിച്ചു. <br /><br />അമ്മച്ചിയുടെ ആത്മാവ് വീണ്ടും ദൈവത്തിന്റെ മുന്നിലെത്തി “പതിനഞ്ച് വര്‍ഷം കൂടി ജീവിച്ചിരിക്കാനുള്ള വരം തന്നിട്ട്, എന്നെ കാറപകടത്തില്‍ നിന്ന് അങ്ങ് രക്ഷിച്ചില്ലല്ലോ..” അമ്മച്ചി ദൈവത്തോട് പരിഭവപ്പെട്ടു. <br /><br />“സോറി അമ്മച്ചി. സത്യത്തില്‍ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് പുറത്തിറങ്ങിയ നിങ്ങളെ എനിക്കു പോലും തിരിച്ചറിയാന്‍ സാധിച്ചില്ല” ദൈവം അമ്മച്ചിയോട് ക്ഷമ ചോദിച്ചു.SABU PRAYAR ~ സാബു പ്രയാര്‍http://www.blogger.com/profile/09405014339645004935noreply@blogger.com0tag:blogger.com,1999:blog-7847365955974588463.post-29882865206423171562010-11-28T08:33:00.003+03:002010-11-30T18:06:41.264+03:00വാഗ്ദത്ത നാട്ടിലേക്ക്-15<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2jydnc2wC2TtJhFEkILDkNxGNkrFhS7jSlKM9Y_hQ6sKfwSQmN7Kpt-YjmvzcPGbWCfJ_deYovmbpXfRW9x9U9Sxn4QORgaA_VfFBKGlhQPfJ1Yip54mQtTawwE_eRxYTQ1UuS9MCLj4/s1600/220px-JosephandhisBrothers.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 220px; height: 275px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2jydnc2wC2TtJhFEkILDkNxGNkrFhS7jSlKM9Y_hQ6sKfwSQmN7Kpt-YjmvzcPGbWCfJ_deYovmbpXfRW9x9U9Sxn4QORgaA_VfFBKGlhQPfJ1Yip54mQtTawwE_eRxYTQ1UuS9MCLj4/s400/220px-JosephandhisBrothers.jpg" border="0" alt=""id="BLOGGER_PHOTO_ID_5545359142394986930" /></a> തന്റെ മ്യതശരീരം ഈജിപ്തില്‍ അടക്കം ചെയ്യാതെ കനാന്‍ ദേശത്ത് അടക്കം ചെയ്യണമെന്നുള്ളത് യാക്കോബിന്റെ അന്ത്യാഭിലാഷമായിരുന്നു. ഈജിപ്തില്‍ നിന്ന് കനാന്‍ ദേശത്ത് പോയി തന്റെ അപ്പനായ യാക്കോബിന്റെ മ്യതശരീരം അടക്കം ചെയ്യുവാനുള്ള അനുവാദം ജോസഫ് ഫറവോനില് നിന്ന് വാങ്ങി.<br /><br />യാക്കോബിന്റെ മ്യതശരീരവും വഹിച്ച് ജോസഫും മക്കളും, യാക്കോബിന്റെ എല്ലാ മക്കളും വിലാപയാത്രയായി കനാന്‍ ദേശത്തേക്ക് പോയി. രാജാവായ ഫറവോന്റെ കൊട്ടാരത്തിലെ ജോലിക്കാരും, മന്ത്രിമാരും, രാജ്യത്തെ പ്രമാണിമാരും അവരെ അനുഗമിച്ചു. ഒടുവില്‍ അവര്‍ കനാന്‍ ദേശത്തുള്ള ആ ശ്മശാനഭൂമിയിലെത്തി. ഇവിടെയാണ് യാക്കോബിന്റെ അപ്പനായ യിസഹാക്കിനെയും, അമ്മയായ റിബെക്കെയെയും, ഭാര്യയായ ലെയയെയും മുത്തശ്ശനായ അബ്രഹാമിനെയും, മുത്തശ്ശിയായ സാറയെയും അടക്കം ചെയ്തത്.. അവര്‍ അന്ത്യവിശ്രമം കൊള്ളുന്ന ആ ഭൂമിയില്‍ യാക്കോബിന്റെ ശരീരവും സംസ്കരിച്ചു. യാക്കോബ് ഒരു ഓര്‍മ്മയായി…<br /><br />വര്‍ഷങ്ങള്‍ പലതും കഴിഞ്ഞുകൊണ്ടിരുന്നു..<br />ജോസഫ് വ്യദധനായി… മക്കളുടെ മക്കളെയും, അവരുടെ മക്കളെയും കാണുവാനുള്ള ഭാഗ്യം ജോസഫിനുണ്ടായി. ഒടുവില്‍ നൂറ്റിപ്പത്ത് വയസ്സായപ്പോള്‍ ജോസഫ് മരിച്ചു. ഈജിപ്തുകാര്‍ ഒന്നടങ്കം ജോസഫിന്റെ വേര്‍പാടില്‍ വിലപിച്ചു..<br /><br />“ദൈവം നിങ്ങളെ സന്ദര്‍ശിക്കുകയും, ഈ ദേശത്ത് നിന്ന് അബ്രഹാമിനോടും, യിസഹാക്കിനോടും, യാക്കോബിനോടും സത്യം ചെയ്ത ദേശത്തേക്ക് നിങ്ങളെ കൊണ്ടു പോകും. അന്നാളില്‍ നിങ്ങള്‍ എന്റെ അസ്ഥികളെ ഈജിപ്തില്‍ നിന്ന് വാഗ്ദത്ത നാട്ടിലേക്ക് കോണ്ടു പോകണം..” ജോസഫ് മരിക്കുന്നതിന് മുമ്പ് തന്റെ സഹോദരന്മാരോടും മക്കളോടും പറഞ്ഞ അവസാന വാക്കുകളായിരുന്നു അത്.<br /><br />ജോസഫിന്റെ ജീവിതം ഒരു ഇതിഹാസമായിരുന്നു… ജീവിതത്തില്‍ കഷ്ടതകളും, യാതനകളും നേരിട്ടപ്പോഴും തളര്‍ന്നു പോകാതെ ദൈവത്തില്‍ ആശ്രയിച്ച് ജീവിച്ച് ഉന്നതിയുടെ പടവുകള്‍ ചവിട്ടി കയറി ഈജിപ്തുകാര്‍ക്ക് മാത്രമല്ല മാനവരാശിക്ക് തന്നെ മറക്കാനാവാത്ത വ്യക്തിത്വം സമ്മാനിച്ച ഇതിഹാസ നായകനായിരുന്നു ജോസഫ്.<br /><br />ഈജിപ്തിലെ ജനങ്ങളെ മൊത്തം വലിയ ക്ഷാമത്തില്‍ നിന്ന് രക്ഷിച്ച ജോസഫിന് ഈജിപ്തുകാരുടെ മനസ്സുകളില്‍ വലിയ സ്ഥാനമായിരുന്നു ലഭിച്ചിരുന്നത്. സാധാരണക്കാരനെന്നോ, ഉന്നതനെന്നോ വ്യത്യാസമില്ലാതെ ജനങ്ങള്‍ ഒരുപോലെ സ്നേഹിച്ച ജോസഫിന്റെ ഖ്യാതി ഈജിപ്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല… <br /><br />വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു കൊണ്ടിരുന്നു.<br />ഈജിപ്തില്‍ യാക്കോബിന്റെ മക്കളുടെ സന്തതികള്‍ പെറ്റു പെരുകിക്കൊണ്ടിരുന്നു. അവരിലൂടെ ദൈവം വലിയൊരു ജനതയെ അവരുടെ പിതാക്കന്മാരോട് അരുളി ചെയ്തതുപോലെ സ്യഷ്ടിക്കുകയായിരുന്നു..<br /><br />ഞാന്‍ നിന്റെ സന്തതികളെ…<br />കടല്‍ത്തീരത്തെ മണല്‍ത്തരിപോലെയും…<br />ആകാശത്തിലെ നക്ഷത്രങ്ങള്‍പ്പോലെയും വര്‍ദ്ധിപ്പിക്കും<br /><br />(തുടരും)SABU PRAYAR ~ സാബു പ്രയാര്‍http://www.blogger.com/profile/09405014339645004935noreply@blogger.com0tag:blogger.com,1999:blog-7847365955974588463.post-80874870753275739572010-11-23T08:31:00.002+03:002010-11-23T08:31:00.453+03:00വാഗ്ദത്ത നാട്ടിലേക്ക്-14യാക്കോബും, മക്കളും അവരുടെ ഭാര്യമാരും കൊച്ചുമക്കളുമായി മൊത്തം അറുപത്തിയെട്ട് പേരടങ്ങിയതായിരുന്നു അവരുടെ കുടുംബം.<br /><br />‘യാക്കോബേ, ഞാന്‍ നിന്റെ ദൈവമാകുന്നു.. നീ ഈജിപ്തിലേക്ക് പോവുക. ഞാന്‍ നിന്നെ അവിടെ വലിയൊരു ജാതിയാക്കും…” ദൈവം അന്ന് സ്വപ്നത്തില്‍ യാക്കോബിനോട് അരുളി ചെയ്തു. അങ്ങനെ അറുപത്തിയെട്ട് പേരുള്ള യാക്കോബിന്റെ കുടുംബവും അവരുടെ സമ്പാദ്യവും, ആടുമാടുകളുമായി ഫറവോന് അയച്ച രഥങ്ങളില്‍ ഈജിപ്തിലേക്ക് യാത്രയായി.<br /><br />ജോസഫ് തന്റെ അപ്പനെയും, കുടുംബത്തെയും സ്വീകരിക്കുവാന്‍ ഈജിപ്തിന്റെ അതിര്‍ത്തി പ്രദേശമായ ഗോശാനില്‍ കാത്തു നില്ക്കുന്നുണ്ടായിരുന്നു. നീണ്ട യാത്രയ്ക്ക് ശേഷം യാക്കോബും കുടുംബവും ഗോശാനില്‍ എത്തി. മരിച്ചു പോയെന്നു കരുതിയ തന്റെ പ്രിയമകന് യോസഫിനെ വര്‍ഷങ്ങള്‍ക്ക് ശേഷം നേരില്‍ കണ്ടപ്പോള്‍ യാക്കോബ് അവനെ കെട്ടിപ്പുണര്‍ന്നു..<br /><br />‘ഇനിയും എനിക്ക് മരിച്ചാലും സാരമില്ല…” യാക്കോബിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഈജിപ്തിലെത്തുമ്പോള്‍ യാക്കോബിന് നൂറ്റി മുപ്പത് വയസ്സുണ്ടായിരുന്നു. ആ വ്യദ്ധ നയനങ്ങള്‍ ജോസഫിനെ കണ്ടപ്പോള്‍ സന്തോഷത്താല്‍ നിറഞ്ഞു കവിയുകയായിരുന്നു. അതുപോലെ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ അപ്പനെ കണ്ടപ്പോല്‍ ജോസഫിനുണ്ടായ സന്തോഷവും, ആശ്വാസവും വര്‍ണ്ണനാതീതമായിരുന്നു.<br /><br />“നമ്മള് രാജാവായ ഫറവോന്റെ അടുക്കലേക്കാണ് ഇപ്പോള്‍ പോകുന്നത്… ഫറവോന് നിങ്ങളുടെ തൊഴില്‍ എന്താണെന്ന് ചോദിച്ചാല്‍ പാരമ്പര്യമായി ആട്ടിടയന്മാരാണെന്ന് പറയണം. അങ്ങനെ പറഞ്ഞാല്‍ ഈ രാജ്യത്തെ സമ്പല്‍ സമ്യദ്ധമായ ഗോശേന്‍ ദേശത്ത് നിങ്ങള്‍ക്ക് താമസിക്കാം….” ജോസഫ് തന്റെ അപ്പനോടും, സഹോദരങ്ങളോടും പറഞ്ഞു.<br /><br />ജോസഫ് തന്റെ അപ്പനെയും, സഹോദരങ്ങളെയും ഫറവോന്റെ സന്നിധിയിലെത്തിച്ചു. ഫറവോന് അവര്‍ക്ക് രാജകീയമായ വരവേല്‍പ്പാണ് നല്‍കിയത്.<br /><br />“നിങ്ങളെന്തു ചെയ്യുന്നു…” ഫറവോന് ജോസഫിന്റെ സഹോദരന്മാരോട് ചോദിച്ചു. “ഞങ്ങള്‍ ആട്ടിടയ്ന്മാരാകുന്നു പ്രഭോ..” ജോസഫിന്റെ സഹോദരന്മാര് താഴ്മയോടു കൂടി ഫറവോനോട് പറഞ്ഞു…<br /><br />“നിങ്ങളുടെ അപ്പനെയും സഹോദരങ്ങളെയും ഈ രാജ്യത്തെ നല്ല പ്രദേശമായ ഗോശാനില്‍ പാര്‍പ്പിക്കുക…” ഫറവോന് ജോസഫിനോട് കല്പിച്ചു. അങ്ങനെ യാക്കോബും കുടുംബവും ഗോശാന്‍ ദേശത്ത് താമസം തുടങ്ങി<br /><br />വര്‍ഷങ്ങള്‍ പലതും കഴിഞ്ഞുകൊണ്ടിരുന്നു.<br />യാക്കോബിന് നൂറ്റി നാല്‍പ്പത്തിയേഴ് വയസ്സായി. നടക്കുവാന്‍ കഴിയാതെവണ്ണം യാക്കോബ് വ്യദ്ധനും, ക്ഷീണിതനുമായി കിടപ്പിലായി. കണ്ണുകളുടെ കാഴ്ച മങ്ങി തുടങ്ങി. ജോസഫ് തന്റെ മക്കളായ മനശെയും, എഫ്രയീമിനെയും കൊണ്ട് വേഗം യാക്കോബിന്റെ അടുക്കലെത്തി.<br /><br />“മോനേ… നിന്നെ ഒരിക്കലും കാണുമെന്ന് ഞാന്‍ വിചാരിച്ചതല്ല. പക്ഷേ നിന്നെ മാത്രമല്ല. നിന്റെ മക്കളെയും കാണാന്‍ ദൈവം എനിക്ക് ഭാഗ്യം തന്നു..” യാക്കോബ് വിറപൂണ്ട ശബ്ദത്തില്‍ ജോസഫിനോട് പറഞ്ഞു.<br /><br />“നിനക്കറിയാമല്ലോ.. ഞാന്‍ മരിക്കാറായിരിക്കുന്നു. ഞാന്‍ മരിച്ചാല്‍ എന്റെ ശരീരം ഈജിപ്തില്‍ അടക്കം ചെയ്യാതെ കനാന്‍ ദേശത്ത് എന്റെ പിതാക്കന്മാര് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് കൊണ്ടു പോയി അടക്കം ചെയ്യണം…” യാക്കോബ് ജോസഫിനോട് ആവശ്യപ്പെട്ടു. അപ്പന്റെ ആഗ്രഹം പോലെ ചെയ്യാമെന്ന് ജോസഫ് ഉറപ്പു നല്കി<br /><br />യാക്കോബ് ജോസഫിനെയും മക്കളെയും, തന്റെ മറ്റ് മക്കളെയും അനുഗ്രഹിച്ച ശേഷം ഇഹലോകവാസം വെടിഞ്ഞു. അപ്പന് മരിച്ച ദു:ഖം താങ്ങാനാവാതെ ജോസഫ് ഒരു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു…<br /><br />(തുടരും)SABU PRAYAR ~ സാബു പ്രയാര്‍http://www.blogger.com/profile/09405014339645004935noreply@blogger.com0tag:blogger.com,1999:blog-7847365955974588463.post-91576677067647501782010-11-18T08:30:00.000+03:002010-11-18T08:30:00.045+03:00വാഗ്ദത്ത നാട്ടിലേക്ക്-13“നിങ്ങള്‍ക്കെന്നെ ഇതുവരെയും മനസ്സിലായില്ലേ…” ജോസഫ് നിറകണ്ണുകളോടു കൂടി തന്റെ പതിനൊന്ന് സഹോദരന്മാരോടും ചോദിച്ചു. അവര്‍ സഹോദരങ്ങള്‍ ഒന്നും മനസ്സിലാകാതെ പരസ്പരം മുഖത്തോടു മുഖം നോക്കി.“ഞാന്‍ നിങ്ങളുടെ സഹോദരനായ ജോസഫാകുന്നു…” ജോസഫ് ദു:ഖം കടിച്ചമര്‍ത്താനാവാതെ ഒരു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു പോയി.<br /><br />ജോസഫ്!!!!<br />അവന്റെ സഹോദരന്മാര്ക്ക് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല…<br />വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ ഈജിപ്തിലേക്ക് പോയ കച്ചവടക്കാര്‍ക്ക് വിറ്റ ജോസഫ് എങ്ങനെ ഈ നിലയിലെത്തി…? അവര്‍ക്ക് അത്ഭുതത്തേക്കാളുപരി ഭയമാണ് തോന്നിയത്… കാരണം ഇത് പഴയ ജോസഫാണെങ്കില്‍ തങ്ങള്‍ അവനോട് ചെയ്ത തെറ്റിന് ഇപ്പോള്‍ അവന് പ്രതികാരം ചെയ്യാം.. തങ്ങളെ കൊല്ലാം… അതുമല്ലെങ്കില്‍ ജീവകാലം മുഴുവന്‍ തടവറയിലെ ഇരുട്ടില്‍ തള്ളാം…<br /><br />“നിങ്ങളെന്താണ് ഭയന്ന് നില്‍ക്കുന്നത്..? എന്റെ അടുക്കല്‍ വരുവിന്‍..” തന്റെ സഹോദരന്മാരുടെ മനസ്സ് വായിച്ചറിഞ്ഞതുപോലെ ജോസഫ് അവരോട് പറഞ്ഞു.<br /><br />“നിങ്ങള്‍ സംശയിക്കേണ്ട… അതെ നിങ്ങള്‍ പണ്ട് ഈജിപ്തിലേക്ക് പോയ കച്ചവടക്കാര്‍ക്ക് വിറ്റ നിങ്ങളുടെ സഹോദരനായ ജോസഫ് തന്നെയാണ് ഞാന്‍… കഴിഞ്ഞതൊന്നുമോര്‍ത്ത് നിങ്ങള്‍ ഭയക്കുകയോ, വിഷമിക്കുകയോ വേണ്ട… ഞാന്‍ നിങ്ങളോട് പ്രതികാരം ചെയ്യില്ല. എല്ലാം ദൈവഹിതമായിരുന്നു… ദൈവമാണ് എന്നെ ഇവിടേക്ക് കൊണ്ടു വന്നത്… അവനാണ് എന്നെ ഈ രാജ്യത്തിന്റെ അധിപതിയാക്കിയത്…” ജോസഫ് ഈജിപ്തില്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടുകളും, പീന്നിടുണ്ടായ ഉയര്‍ച്ചയും തന്റെ സഹോദരങ്ങളോട് വിവരിച്ചു.<br /><br />എന്നാല്‍ ജോസഫിനോട് എന്തു പറയണമെന്നറിയാതെ ബന്യാമിനൊഴികെയുള്ള അവന്റെ സഹോദരന്മാര് വിഷമിച്ചു നില്‍ക്കുകയായിരുന്നു. തങ്ങള്‍ പണ്ട് ജോസഫിനോട് ചെയ്ത അനീതികളോര്‍ത്ത് അവര്‍ക്ക് പശ്ചാത്താപമുണ്ടായി.<br /><br />“സഹോദരന്മാരേ… നിങ്ങള്‍ വേഗം കനാന്‍ ദേശത്തുള്ള നമ്മുടെ അപ്പന്റെ അടുക്കല്‍ ചെന്ന് മരിച്ചു പോയെന്ന് കരുതിയ ഞാന്‍ ജീവനോടു കൂടിയിരിക്കുന്നെന്നും, ഈജിപ്തിലെ സകലത്തിനും അധിപതിയാക്കിയിരിക്കുന്നുവെന്നും അറിയിക്കണം.. മാത്രമല്ല നമ്മുടെ അപ്പനെയും, വീട്ടിലുള്ള എല്ലാവരെയും ഈജിപ്തിലേക്ക് കൊണ്ടു വരിക. ഇവിടെ നിങ്ങള്‍ക്ക് സുഖമായി ജീവിക്കാം…” ജോസഫ് തന്റെ സഹോദരന്മാരോട് പറഞ്ഞു. ജോസഫിന്റെ വാക്കുകള്‍ അവരെ വളരെയധികം സന്തോഷിപ്പിച്ചു.<br /><br />കനാന്‍ ദേശത്ത് നിന്ന് ജോസഫിന്റെ സഹോദരന്മാര് വന്നിരിക്കുന്ന വാര്‍ത്ത രാജാവായ ഫറവോന്റെ ചെവിയിലുമെത്തി. സന്തോഷവാനായ ഫറവോന് അവരെ സ്വീകരിക്കുക മാത്രമല്ല കനാന്‍ ദേശത്തുള്ള തങ്ങളുടെ അപ്പനെയും, മറ്റ് കുടുംബാംഗങ്ങളെയും ഈജിപ്തിലേക്ക് കൊണ്ടുവരുവാന്‍ രഥങ്ങളയക്കുകയും ചെയ്തു.<br /><br />“അപ്പാ നമ്മുടെ ജോസഫ് ജീവിച്ചിരിക്കുന്നു…” ഈജിപ്തില്‍ നിന്ന് മടങ്ങിയെത്തിയ തന്റെ മക്കള്‍ പറഞ്ഞത് വിശ്വസിക്കുവാന്‍ യാക്കോബിന് കഴിഞ്ഞില്ല….<br /><br />“മരിച്ചു പോയെന്ന് കരുതിയ എന്റെ മകന് ജോസഫ് ജീവിച്ചിരിക്കുന്നെന്നോ…” ആ വ്യദ്ധന്റെ തൊണ്ടയിടറി. കണ്ണുകള്‍ നിറഞ്ഞു.<br /><br />“അപ്പാ.. ഞങ്ങള്‍ പറഞ്ഞത് സത്യമാണ്. അപ്പന്റെ മകന് ജോസഫ് ഈജിപ്തിലെ വലിയ അധികാരിയായി ജീവിച്ചിരിക്കുന്നു. ദാ, ജോസഫ് ഞങ്ങള്‍ക്ക് തന്ന വിലകൂടിയ വസ്ത്രങ്ങളാണിത്… മാത്രമല്ല അപ്പനെയും, നമ്മുടെ വീട്ടിലുള്ളവരെയും, നമുക്കുള്ളതെല്ലാം ഈജിപ്തിലേക്ക് കൊണ്ടുപോകാന്‍ അവിടുത്തെ രാജാവിന്റെ കല്പനപ്രകാരം ജോസഫ് രഥങ്ങളയച്ചിരിക്കുന്നു…” തന്റെ മക്കളുടെ വാക്കുകള്‍ കേട്ട് യാക്കോബ് അത്ഭുതപരവശനായി.<br /><br />തന്റെ മക്കള്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് മനസ്സിലായ യാക്കോബിന് പ്രായാധിക്യം മൂലമുള്ള തന്റെ ശരീരത്തിലെ അവശതയെല്ലാം പെട്ടന്നെവിടെയോ അലിഞ്ഞില്ലതായി ശരീരത്തിന് ഉണര്‍വ്വും, ഉന്മേഷവും ലഭിച്ചതു പോലെ തോന്നി.<br /><br />“എനിക്കെന്റെ മകനെ ഇപ്പോള്‍ കാണണം.. മരിക്കുന്നതിന് മുമ്പ് എനിക്കെന്റെ മകനെ കാണണം…” യാക്കോബ് തിടുക്കം കൂട്ടി..<br /><br />(തുടരും..)SABU PRAYAR ~ സാബു പ്രയാര്‍http://www.blogger.com/profile/09405014339645004935noreply@blogger.com0tag:blogger.com,1999:blog-7847365955974588463.post-52688731763841760962010-11-13T20:29:00.000+03:002010-11-13T20:30:12.579+03:00വാഗ്ദത്ത നാട്ടിലേക്ക്-12ബന്യാമിന്റെ ധാന്യചാക്കില്‍ ജോസഫിന്റെ കൊട്ടാരത്തിലെ വെള്ളിപ്പാത്രം കണ്ടെത്തിയിരിക്കുന്നു!!! ഇതില്‍ കൂടുതല്‍ അപമാനം എന്തിരിക്കുന്നു…? ഇതില്‍ കൂടുതല്‍ വലിയ തെറ്റെന്താണ്..? ദു:ഖവും, അപമാനവും സഹിക്കാനാവാതെ ബന്യാമിന്റെ പത്ത് സഹോദരങ്ങളും തങ്ങളുടെ വസ്ത്രം വലിച്ചു കീറി…<br /><br />സഹോദരങ്ങള്‍ ബന്യാമിനെ കുറ്റപ്പെടുത്തുവാനും, ശകാരിക്കുവാനും തുടങ്ങി, ജ്യേഷ്ഠന്മാരുടെ മുന്നില്‍ തന്റെ നിരപരാധിത്വം എങ്ങനെ തെളിയിക്കണമെന്നറിയാതെ ബന്യാമിന് വല്ലാതെ കുഴഞ്ഞു. എങ്ങനെയാണ് ഈ വെള്ളിപ്പാത്രം തന്റെ ചാക്കിലെത്തിയത്..? എത്ര തന്നെ ചിന്തിച്ചിട്ടും ബന്യാമിന് മനസ്സിലായില്ല… ഭയം കൊണ്ട് അവന്റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.<br /><br />“തൊണ്ടി മുതല്‍ കൈയ്യോടെ പിടി കൂടിയ സാഹചര്യത്തില്‍ നിങ്ങള്‍ കനാന്‍ ദേശത്തേക്കുള്ള യാത്ര മതിയാക്കി എന്നോടൊപ്പം വരണം..” ജോസഫിന്റെ കാര്യസ്ഥന് യാക്കോബിന്റെ മക്കള്‍ക്ക് മുന്നറിയിപ്പ് നല്കി.<br /><br />അങ്ങനെ കനാന്‍ ദേശത്തേക്കുള്ള യാത്ര മതിയാക്കി അപമാനഭാരത്തോടെ, അതിലുപരി ഭീതിയോടു കൂടി ആ പതിനൊന്ന് സഹോദരങ്ങളും കാര്യസ്ഥനോടൊപ്പം ജോസഫിന്റെ കൊട്ടാരത്തിലേക്ക് യാത്രയായി.<br /><br />“യജമാനനേ ഞങ്ങളെ രക്ഷിക്കണം…” ജോസഫിനെ കണ്ടതും അവര്‍ പതിനൊന്നു പേരും ജോസഫിന്റെ കാല്ക്കല് വീണു.<br /><br />“നിങ്ങള്‍ എന്ത് പ്രവര്‍ത്തിയാണ് ചെയ്തത്..? ഞാന്‍ നിങ്ങളെ സല്ക്കരിച്ചു. ആദരിച്ചു. പക്ഷേ നിങ്ങള്‍ എന്നോട് ചതി കാട്ടിയിരിക്കുന്നു….? “ ജോസഫ് വളരെ ഗൌരവത്തോടു കൂടി ചോദിച്ചു.<br /><br />“യജമാനനേ ഞങ്ങള്‍ നിരപരാധികളാണെന്ന് ആണയിട്ടു പറഞ്ഞാലും അങ്ങെന്നല്ല, ഈ ലോകത്തിലുള്ളവരാരും വിശ്വസിക്കുകയില്ല… കാരണം ഞങ്ങള്‍ പിടിക്കപ്പെട്ടിരിക്കുന്നു… ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം പോലും ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല.. ഇതാ ഞങ്ങളെയെല്ലാവരെയും അങ്ങ് അടിമകളാക്കി കൊള്ളുക. അങ്ങ് പറയുന്നതെന്തും അനുസരിക്കുവാന്‍ ഞങ്ങള്‍ ഒരുക്കമാണ്..” യഹൂദ പറഞ്ഞു<br /><br />“നിങ്ങള്‍ എല്ലാവരെയും അടിമകളാക്കുവാന്‍ എനിക്കുദ്ദേശ്യമില്ല.. എന്നാല്‍ ആരുടെ കൈയ്യില്‍ നിന്നാണോ എന്റെ വെള്ളിപ്പാത്രം കിട്ടിയത് അവന് എന്റെ അടിമയായിരിക്കും… ബാക്കിയുള്ളവര്‍ക്ക് സമാധാനത്തോടെ കനാന്‍ ദേശത്തേക്ക് മടങ്ങാം….”<br /><br />ജോസഫ് പറഞ്ഞത് കേട്ട് കൂടുതല്‍ വേദനിച്ചത് യഹൂദയുടെ മനസ്സായിരുന്നു. ബന്യാമിനെ തങ്ങളോടൊപ്പം ഈജിപ്തിലേക്ക് അയക്കില്ലെന്ന് അപ്പനായ യാക്കോബ് വാശിപിടിച്ചപ്പോള്‍ യഹൂദയായിരുന്നു ബന്യാമിന് യാതൊരു അപകടവും പറ്റാതെ അപ്പന്റെ അടുക്കല്‍ മടക്കിയെത്തിക്കാമെന്ന് വാക്ക് കൊടുത്തത്..<br /><br />പക്ഷേ എല്ലാം ഇവിടെ തകിടം മറിഞ്ഞിരിക്കുന്നു……<br />ബന്യാമിന് കുറ്റവാളിയായി പിടിക്കപ്പെട്ടിരിക്കുന്നു…ചെറിയ കുറ്റമല്ല അവന്റെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. ഒരു പക്ഷേ ജീവിതകാലം മുഴുവന്‍ തന്റെ കുഞ്ഞനുജന് ഈജിപ്തിലെ തടവറയില്‍ കഴിയേണ്ടി വരും…. അവനില്ലാതെ എങ്ങനെ അപ്പനെ താനും തന്റെ സഹോദരങ്ങളും അഭിമുഖീകരിക്കും…. ബന്യാമിന് നേരിട്ട ദു:ര്‍വിധിയെക്കുറിച്ചറിയുമ്പോള്‍ തന്റെ വ്യദ്ധനായ അപ്പന് ചങ്കുപൊട്ടി മരിച്ചു പോകും… ദൈവമേ ഇനിയിപ്പോള്‍ എന്താണ് ചെയ്യേണ്ടത്…? യഹൂദ ഒരു ഭ്രാന്തനെപ്പോലെ പിറു പിറുത്തു.<br /><br />“യജമാനനേ… എന്റെ അനുജനായ ബെന്യാമിനെക്കൊണ്ടല്ലാതെ ഞാന്‍ എന്റെ അപ്പന്റെ അടുക്കലേക്ക് പോവില്ല….” യഹൂദ നിറകണ്ണുകളോടു കൂടി ജോസഫിനോട് പറഞ്ഞു “അവനെ കണ്ടില്ലെങ്കില്‍ എന്റെ അപ്പന് മരിച്ചുപോകും. അവനെ അത്രമാത്രം അപ്പന് സ്നേഹിക്കുന്നുണ്ട്.. അങ്ങ് ഒരു കാര്യം ചെയ്യുക. എന്റെ അനുജന് പകരം അടിയനെ അടിമയാക്കി കൊള്ളുക.. എന്റെ സഹോദരങ്ങളെ അവരുടെ ദേശത്തേക്ക് പോകുവാന്‍ അനുവദിച്ചാലും<br /><br />യഹൂദ തന്റെ അപ്പനെക്കുറിച്ചും, അദ്ദേഹത്തിന് ബന്യാമിനോടുള്ള സ്നേഹത്തെക്കുറിച്ചും ജോസഫിനോട് പറഞ്ഞപ്പോള്‍ ജോസഫിന്റെ കണ്ണുകള്‍ നിറഞ്ഞു. തന്റെ പതിനൊന്ന് സഹോദരന്മാരുടെ മുഖത്തേക്കും ജോസഫ് നോക്കി. ആ മുഖങ്ങളില്‍ വല്ലാത്ത ഭയം നിഴലിച്ചു നില്‍ക്കുന്നത് ജോസഫ് കണ്ടു.<br /><br />തന്റെ സഹോദരങ്ങളെ പരീക്ഷിച്ചത് മതിയെന്ന് ജോസഫിന് തോന്നി, ഇനിയിപ്പോള്‍ ഒന്നും ഒളിച്ചു വയ്ക്കേണ്ട ആവശ്യമില്ല… ഈജിപ്തിലെ ഗവര്‍ണ്ണറായ താന്‍ പണ്ട് ഇവര്‍ കൊല്ലുവാന്‍ ശ്രമിക്കുകയും, ഒടുവില്‍ യിശ്മേല്യ കച്ചവടക്കാര്‍ക്ക് ഇരുപത് വെള്ളിക്കാശിന് വില്‍ക്കുകയും ചെയ്ത ജോസഫാണെന്ന് തന്റെ സഹോദരങ്ങളെ അറിയിക്കുക തന്നെ….<br /><br />(തുടരും..)SABU PRAYAR ~ സാബു പ്രയാര്‍http://www.blogger.com/profile/09405014339645004935noreply@blogger.com0tag:blogger.com,1999:blog-7847365955974588463.post-75703859391571441282010-11-08T08:39:00.000+03:002010-11-08T08:39:00.221+03:00വാഗ്ദത്ത നാട്ടിലേക്ക്-11ജോസഫിന്റെ പതിനൊന്ന് സഹോദരങ്ങളും വിഭവ സമ്യദ്ധമായ വിരുന്നിന് ശേഷം വിശ്രമിക്കുന്നതിനിടയില്‍ ജോസഫ് തന്റെ കാര്യസ്ഥനെ വിളിച്ച് ചില നിര്‍ദ്ദേശങ്ങള്‍ നല്കി.<br /><br />തന്റെ സഹോദരന്മാരുടെ ചാക്കുകളില്‍ ധാന്യം നിറയ്ക്കുന്നതിനിടയില്‍ ധാന്യത്തിന്റെ വിലയായി അവരോരുത്തരും നല്കുന്ന പണവും, ഒപ്പം തന്റെ വീട്ടിലെ വിലയേറിയ ഒരു വെള്ളിപ്പാത്രവും അവരറിയാതെ അവരുടെ ചാക്കുകളില്‍ വയ്ക്കുവാനും ജോസഫ് കാര്യസ്ഥനു നിര്‍ദ്ദേശം നല്കി. കാര്യസ്ഥന് ജോസഫിന്റെ വാക്കുകള്‍ അക്ഷരം പ്രതി അനുസരിച്ചു.<br /><br />എന്നാല്‍ കഥയൊന്നുമറിയാതെ ജോസഫിന്റെ സഹോദരങ്ങള്‍ ധാന്യച്ചാക്കുകള്‍ കഴുതപ്പുറത്ത് കയറ്റി ഈജിപ്തില്‍ നിന്ന് കനാന്‍ ദേശത്തേക്ക് യാത്രയായി.<br /><br />“ഇനിയുമാണ് കളി…. നിങ്ങള്‍ ആ സഹോദരങ്ങളെ വേഗം പിന്തുടര്ന്ന് എന്റെ വെള്ളിപ്പാത്രം മോഷ്ടിച്ചത് എന്തിനെന്ന് ചോദിക്കുക..” ജോസഫ് പെട്ടന്ന് തന്റെ കാര്യസ്ഥന് നിര്‍ദ്ദേശം നല്കി. അങ്ങനെ ജോസഫിന്റെ സഹോദരന്മാരെ പിന്തുടര്‍ന്ന കാര്യസ്ഥന് അവരെ കണ്ടെത്തി.<br /><br />“നിങ്ങളിലാരാണ് എന്റെ യജമാനന്റെ വെള്ളിപ്പാത്രം മോഷ്ടിച്ചത്…” കാര്യസ്ഥന് ജോസഫിന്റെ സഹോദരന്മാരോട് ചോദിച്ചു. “ഇല്ല… ഞങ്ങളാരും ഇങ്ങനൊരു പ്രവ്യത്തി ചെയ്യില്ല…” അവര്‍ ഒരേ സ്വരത്തില്‍ മറുപടി പറഞ്ഞു.<br /><br />“അല്ല നിങ്ങളിലൊരാള്‍ എന്റെ യജമാനന്റെ വെള്ളിപ്പാത്രം മോഷ്ടിച്ചിരിക്കുന്നു…” കാര്യസ്ഥന് പറഞ്ഞത് കേട്ട് ആ പതിനൊന്ന് സഹോദരന്മാരും മുഖത്തോട് മുഖം നോക്കി. ‘ആരാണീ നീചപ്രവ്യത്തി ചെയ്തത്..?‘ അവര്‍ സ്വയം ചോദിച്ചു.<br /><br />“ഞങ്ങള്‍ നിരപരാധികളാണ്.. ഒരു പക്ഷേ അങ്ങയ്ക്ക് ഞങ്ങളെ സംശയമുണ്ടെങ്കില്‍ ഞങ്ങളെ ഓരോരുത്തരെയും പരിശോധിക്കുക. ഒരുപക്ഷേ താങ്കളുടെ യജമാനന്റെ വെള്ളിപ്പാത്രം ഞങ്ങളില്‍ ആരുടെ കൈയ്യില്‍ നിന്ന് ലഭിക്കുന്നുവോ അവനെ അങ്ങ് കൊന്നു കളഞ്ഞോളൂ… ബാക്കിയുള്ളവര്‍ അങ്ങയുടെ അടിമകളാവുകയും ചെയ്തു കൊള്ളാം..” ജോസഫിന്റെ മൂത്ത സഹോദരനായ രൂബേന്‍ കാര്യസ്ഥനോട് പറഞ്ഞു. രൂബേന്റെ അഭിപ്രായത്തോട് മറ്റുള്ള സഹോദരങ്ങളും യോജിച്ചു.<br /><br />കാര്യസ്ഥന് യാക്കോബിന്റെ മൂത്തപുത്രനായ രൂബേന്റെ ധാന്യചാക്കാണ് ആദ്യം അഴിച്ച് പരിശോധിച്ചത്. അതിനുള്ളില്‍ താന്‍ ധാന്യം വാങ്ങിയപ്പോള്‍ കൊടുത്ത് പണമിരിക്കുന്നത് കണ്ടത് രൂബേന്‍ മാത്രമല്ല മറ്റ് സഹോദരങ്ങളും ഞെട്ടിപ്പോയി.<br /><br />കാര്യസ്ഥന് രൂബേന്റെ അനുജനായ ശിമയോന്റെ ചാക്ക് അഴിച്ചപ്പോള്‍ അതിലും പണമിരിക്കുന്നു. പിന്നീട് ലേവി, യഹൂദ, സെബുലൂന്, യിസ്സഖാര്‍, ദാന്‍, ഗാദ്, അശേര്‍, നഫ്താലി എന്നിവരുടെ ധാന്യച്ചാക്കുകളും പരിശോധിച്ചു. അവരുടെ ചാക്കുകളിലും അവര്‍ ധാന്യം വാങ്ങിയപ്പോള്‍ കൊടുത്ത പണം കണ്ടെത്തിയെങ്കിലും ജോസഫിന്റെ വെള്ളിപ്പാത്രം മാത്രം കിട്ടിയില്ല.<br /><br />ഇതെന്തു മറിമായം.<br />കഴിഞ്ഞ തവണത്തെപ്പോലെ ഇപ്പോഴും സംഭവിച്ചിരിക്കുന്നു. തങ്ങള്‍ ധാന്യത്തിന്റെ വിലയായി കൊടുത്ത പണം ചാക്കിലെങ്ങനെയെത്തി…? എത്ര തന്നെ ചിന്തിച്ചിട്ടും അവര്‍ക്ക് മനസ്സിലായില്ല.<br /><br />ഇനിയിപ്പോള്‍ ബന്യാമിന്റെ ചാക്കാണ് പരിശോധിക്കാനുള്ളത്… ദൈവമേ അതിനുള്ളിലെങ്ങാനും ആ വെള്ളിപ്പാത്രം…? അതോര്ക്കുവാന് പോലും ആര്‍ക്കും കഴിയില്ലായിരുന്നു. ഒടുവില്‍ ബന്യാമിന്റെ ചാക്കും പരിശോധിച്ചു. പെട്ടന്നാണ് യാക്കോബിന്റെ മക്കള്‍ വെള്ളിടി വെട്ടിയവരെപ്പോലെയായത്.<br /><br />ബന്യാമിന്റെ ചാക്കില്‍ ജോസഫിന്റെ വീട്ടിലെ വെള്ളിപ്പാത്രമിരിക്കുന്നു.!!! കണമുമ്പില്‍ കണ്ട സത്യം വിശ്വസിക്കുവാന്‍ എല്ലാവരും വളരെ പാടുപെടേണ്ടി വന്നു..<br /><br />‘ദൈവമേ ഇനിയൊന്തെക്കെയാണ് സംഭവിക്കാന്‍ പോവുക!!!? ഈജിപ്തിലെ സര്‍വ്വാധികാരിയുടെ വീട്ടിലെ വെള്ളിപ്പാത്രമാണ് ബന്യാമിന്റെ ചാക്കില്‍ നിന്ന് ലഭിച്ചിരിക്കുന്നത്…<br /><br />(തുടരും..)SABU PRAYAR ~ സാബു പ്രയാര്‍http://www.blogger.com/profile/09405014339645004935noreply@blogger.com0tag:blogger.com,1999:blog-7847365955974588463.post-71121219212373673282010-11-03T17:38:00.000+03:002013-11-11T19:09:30.073+03:00വാഗ്ദത്ത നാട്ടിലേക്ക്-10യാക്കോബിന്റെ മക്കള്‍ ഈജിപ്തില്‍ നിന്ന് ധാന്യവുമായി കനാന്‍ ദേശത്തുള്ള തങ്ങളുടെ വീട്ടിലെത്തി. അവര്‍ സംഭവിച്ചതൊക്കെ തങ്ങളുടെ അപ്പനെ അറിയിച്ചു.<br /><br />“നിങ്ങളെന്റെ മക്കളെയെല്ലാം നഷടമാക്കും... ആദ്യം ജോസഫ്, രണ്ടാമത് ശിമയോന് ഇപ്പോഴിതാ ബെന്യാമിനും എനിക്ക് നഷ്ടമാകുവാന്‍ പോകുന്നു…” ശിമയോന് ഈജിപ്തിലെ തടവറയിലാണെന്നും ബന്യാമിനെ ഈജിപ്തിലെത്തിക്കാതെ ശിമയോനെ മോചിപ്പിക്കുവാന്‍ സാധിക്കില്ലെന്നുമുള്ള വാര്‍ത്ത കേട്ട യാക്കോബിന് ദേഷ്യവും, സങ്കടവും അടക്കുവാനായില്ല.<br /><br />“അപ്പന് വിഷമിക്കേണ്ട. ബന്യാമിന് ഒന്നും സംഭവിക്കുകയില്ല…” രണ്ടാമത്തെ മകനായ യഹൂദ യാക്കോബിനെ ധൈര്യപ്പെടുത്തി. പക്ഷേ ബന്യാമിനെ അവരോടൊപ്പം ഈജിപ്തിലേക്ക് അയക്കുവാന്‍ യാക്കോബ് ഒരുക്കമായിരുന്നില്ല.<br /><br />“അപ്പന്റെ മക്കളുടെ നിരപരാധിത്വം തെളിയിക്കണമെങ്കില്‍ ബന്യാമിനെ ഞങ്ങളോടൊപ്പം ഈജിപ്തിലേക്ക് അയക്കണം…. അവന് യാതൊന്നും സംഭവിക്കാതെ ഈജിപ്തില്‍ നിന്ന് അപ്പന്റെ അടുക്കല്‍ ഞാന്‍ തിരിച്ചു കൊണ്ടു വരും…. ഒരു പക്ഷേ എനിക്കതിന് സാധിച്ചില്ലെങ്കില്‍ എന്റെ രണ്ട് മക്കളെയും അപ്പന് കൊന്നു കളഞ്ഞോളൂ…” യഹൂദ പറഞ്ഞു.<br /><br />“ഇല്ല. എന്തൊക്കെ പറഞ്ഞാലും ബന്യാമിനെ നിങ്ങളോടൊപ്പം വിടുന്ന പ്രശ്നമേയില്ല… നിങ്ങള്‍ക്കറിയാമല്ലോ. അവന് ജനിച്ചപ്പോള്‍ അവന്റെ അമ്മയായ റാഹേല്‍ മരിച്ചു. പിന്നീട് അവന്റെ ജ്യേഷ്ഠനായ ജോസഫ് മരിച്ചു… ഇനിയും അവനും കൂടി എനിക്ക് നഷ്ടമായാല്‍ ഞാന്‍ ചങ്കുപൊട്ടി മരിക്കും. അതുകൊണ്ട് ബന്യാമിനെ ഞാന്‍ നിങ്ങളോടൊപ്പം ഈജിപ്തിലേക്ക് അയക്കില്ല…” യാക്കോബിന്റെ വാക്കുകള്‍ ഉറച്ചതായിരുന്നു. അപ്പനെ തന്റെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കുവാന് കഴിയുകയില്ലെന്ന് യഹൂദയ്ക്കും മറ്റ് സഹോദരങ്ങള്‍ക്കും മനസ്സിലായി.<br /><br />ആഴ്ചകള്‍ പലതും കഴിഞ്ഞു….<br />യാക്കോബിന്റെ മക്കള്‍ ഈജിപ്തില്‍ നിന്ന് കൊണ്ടു വന്ന ധാന്യമെല്ലാം തീര്‍ന്നു തുടങ്ങിയതോടു കൂടി യാക്കോബ് തന്റെ മക്കളെ ധാന്യത്തിനായി വീണ്ടും ഈജിപ്തിലേക്ക് അയക്കുവാനൊരുങ്ങി.. എന്നാല്‍ ബെന്യാമിനെ തങ്ങളോടൊപ്പം ഈജിപ്തിലേക്ക് അയച്ചെങ്കില്‍ മാത്രമേ തങ്ങള്‍ ധാന്യത്തിനായി ഈജിപ്തിലേക്ക് പോവുകയുള്ളു എന്ന തീരുമാനത്തില്‍ അവര്‍ ഉറച്ചു നിന്നു. ബെന്യാമിനെ ഈജിപ്തിലേക്ക് അയക്കില്ലെന്ന് യാക്കോബും വാശിപിടിച്ചു.<br /><br />“അപ്പാ. അങ്ങ് ബന്യാമിനെ ഞങ്ങളോടൊപ്പം അയച്ചില്ലെങ്കില്‍, നമ്മളെല്ലാവരും ആഹാരമില്ലാതെ ഇവിടെ കിടന്ന് വിശന്ന് മരിക്കേണ്ടി വരും. അപ്പന് ദയവായി എന്നെ വിശ്വസിക്കു. ബന്യാമിനെ എന്നോടൊപ്പം അയക്കൂ. ഞാനവനെ സുരക്ഷിതമായി അങ്ങയുടെ അടുക്കല്‍ മടക്കിയെത്തിക്കാം…” യഹൂദ അവസാനമായി അപ്പനോട് പറഞ്ഞു.<br /><br />ഒടുവില്‍ യഹൂദയുടെയും മറ്റ് മക്കളുടെയും നിര്‍ബന്ധത്തിന് വഴങ്ങി യാക്കോബ് തന്റെ ഇളയ പുത്രനായ ബന്യാമിനെ അവരോടൊപ്പം ഈജിപ്തിലേക്ക് അയക്കുവാന്‍ തീരുമാനിച്ചു. അങ്ങനെ യാക്കോബിന്റെ മക്കള്‍ ഈജിപ്തിലേക്ക് യാത്രയായി. ദീര്‍ഘമായ യാത്രയ്ക്ക് ശേഷം അവര്‍ ഈജിപ്തിലെത്തി ജോസഫിനെ മുഖം കാണിച്ചു.<br /><br />വര്‍ഷങ്ങള്‍ക്കുശേഷം തന്റെ കുഞ്ഞനുജന് ബന്യാമിനെ കണ്ടപ്പോള്‍ ജോസഫിന് സ്വയം നിയന്ത്രിക്കുവാന്‍ കഴിഞ്ഞില്ല. എങ്കിലും താനാരാണെന്ന് ജോസഫ് തന്റെ സഹോദരന്മാരോട് വെളിപ്പെടുത്തിയില്ല<br /><br />“ഇവരെ എല്ലാവരെയും എന്റെ വീട്ടിലേക്ക് കൊണ്ടു പോകണം. എന്നോടൊപ്പം ഇവര്‍ക്കും ഉച്ചഭക്ഷണം തയ്യാറാക്കണം.. മാത്രമല്ല തടവറയിലായിരുന്ന ഇവരുടെ സഹോദരന് ശിമയോനെയും ഉടന്‍ മോചിപ്പിക്കൂ…” ജോസഫ് തന്റെ ഭ്യത്യന്മാരോട് ഉത്തരവിട്ടു. അവര്‍ ജോസഫിനെ അനുസരിച്ചു.<br /><br />യാക്കോബിന്റെ പതിനൊന്ന് മക്കള്‍ക്കും രാജകീയമായ വരവേല്‍പ്പാണ് ജോസഫിന്റെ വീട്ടില്‍ നിന്ന് ലഭിച്ചത്. മുന്തിയ വിരുന്നാണ് ജോസഫ് സഹോദരന്മാര്ക്കു വേണ്ടി ഒരുക്കിയത്. പരദേശികളായ തങ്ങളെ ഈജിപ്തിലെ രാജാവിനോളം അധികാരമുള്ള ഈ വലിയ മനുഷ്യന്, ഇത്രയധികം ബഹുമാനിക്കുന്നതിന്റെ കാരണം എത്ര തന്നെ ചിന്തിച്ചിട്ടും ജോസഫിന്റെ സഹോദരങ്ങള്‍ക്ക് മനസ്സിലായില്ല.<br /><br />ജോസഫിനോടൊപ്പം വിരുന്ന് കഴിക്കുമ്പോഴും, ജോസഫ് തങ്ങളോട് കുശലാന്വേഷങ്ങള്‍ നടത്തുമ്പോഴും തങ്ങളേതോ സ്വപ്നലോകത്താണോന്ന് പോലും ജോസഫിന്റെ സഹോദരങ്ങള്‍ക്ക് തോന്നി,…<br /><br />എന്നാല്‍ വലിയ വിപത്തുകള്‍ തങ്ങളെ തേടിയെത്താന്‍ പോവുകയാണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല.<br /><br />(തുടരും..)SABU PRAYAR ~ സാബു പ്രയാര്‍http://www.blogger.com/profile/09405014339645004935noreply@blogger.com0tag:blogger.com,1999:blog-7847365955974588463.post-3908469532501431012010-10-31T08:42:00.000+03:002010-10-31T08:42:00.645+03:00വാഗ്ദത്ത നാട്ടിലേക്ക്-9“പറയൂ. എന്താണ് നിങ്ങളുടെ തീരുമാനം…? നിങ്ങളിലൊരാള്‍ കനാന്‍ ദേശത്തു ചെന്ന് നിങ്ങളുടെ അനുജനെ എന്റെ മുന്നിലെത്തിക്കുവാന്‍ ഒരുക്കമാണോ..” ജോസഫിന്റെ വാക്കുകള്‍ അവന്റെ സഹോദരന്മാരുടെ കാതുകളില്‍ മുഴങ്ങി…<br /><br />“എന്തു പറഞ്ഞാണ് അപ്പന്റെ അടുക്കല്‍ നിന്നും തങ്ങളുടെ ഇളയ സഹോദരനായ ബെന്യാമിനെ ഈജിപിതില്‍ കൊണ്ടു വരിക..? ജോസഫിന്റെ സഹോദരന്മാര് എന്തു ചെയ്യണമെന്നറിയാതെ കുഴഞ്ഞു. തന്റെ ചോദ്യത്തിന് തന്റെ സഹോദരന്മാരില് നിന്ന് അനുയോജ്യമായൊരു മറുപടി ലഭിക്കാതെ വന്നപ്പോള്‍ അവരെ ഒന്നടങ്കം തടവറയിലടയ്ക്കുവാന്‍ ജോസഫ് ഉത്തരവിട്ടു. അങ്ങനെ മൂന്ന് ദിവസം അവര്‍ തടവറയില്‍ കിടന്നു.<br /><br />“യജമാനനേ ഞങ്ങള്‍ നിരപരാധികളാണ്.. ദയവായി ഞങ്ങളെ ഞങ്ങളുടെ നാട്ടിലേക്ക് പറഞ്ഞു വിടണം. ഞങ്ങള്‍ ധാന്യവുമായി വരുന്നതും കാത്തിരിക്കുകയാണ് ഞങ്ങളുടെ മാതാപിതാക്കന്മാരും, മറ്റുള്ളവരും. അവര്‍ മുഴുപട്ടിണിയിലാവുന്നതിന് മുമ്പ് ഞങ്ങളെ പറഞ്ഞയക്കണം…” മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ജോസഫ് തടവറയിലെത്തി തന്റെ സഹോദരന്മാരെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ ഒന്നടങ്കം ജോസഫിനോട് അപേക്ഷിച്ചു.<br /><br />“ഏതായാലും.. നിങ്ങള്‍ മൂലം നിങ്ങളുടെ വീട്ടിലുള്ളവര്‍ പട്ടിണി കിടന്ന് മരിക്കേണ്ടി വരില്ല… നിങ്ങള്‍ക്ക് ആവശ്യമുള്ള ധാന്യവും ഞാന്‍ നല്‍കാം…” ജോസഫ് പറഞ്ഞു. “പക്ഷേ ഒരു കാര്യം. നിങ്ങള്‍ സഹോദരന്മാരില് ഒരാളെയൊഴികെ ബാക്കി ഒമ്പതുപേരെ മാത്രമേ ഞാനീ തടവറയില്‍ നിന്ന് മോചിപ്പിക്കുകയുള്ളു. നിങ്ങള്‍ കനാന്‍ ദേശത്തു ചെന്ന് നിങ്ങളുടെ ഇളയ അനുജനുമായി എന്റെ അടുക്കല്‍ മടങ്ങിയെത്തിയാല്‍ തടവറയില്‍ കിടക്കുന്ന നിങ്ങളുടെ സഹോദരനെയും ഞാന്‍ മോചിപ്പിക്കാം…”<br /><br />‘തങ്ങള്‍ പത്തു പേരില്‍ ആരാണ് ബന്യാമിനെ ഇവിടെയെത്തിക്കുന്നതുവരെ ഈ തടവറയില്‍ കഴിയുക..” ജോസഫിന്റെ വാക്കുകള്‍ സഹോദരന്മാരെ ആശയക്കുഴപ്പത്തിലാക്കി. ഒടുവില്‍ ശിമയോന് തടവറയില്‍ കഴിയുവാന്‍ തയ്യാറായി. അങ്ങനെ ബാക്കിയുള്ള ഒമ്പതു പേരെയും ജോസഫ് തടവറയില്‍ നിന്ന് മോചിപ്പിച്ചു.<br /><br />“നമ്മുടെ സഹോദരനായ ജോസഫിനോട് നാം ചെയ്ത് തെറ്റിന് നമുക്ക് ദൈവം നല്കിയ ശിക്ഷയാണിത്. അവന്റെ കണ്ണുനീരും, നിലവിളിയും നാം അന്ന് കേള്‍ക്കാതെ പോയതിന് നമുക്ക് ലഭിച്ച വലിയ ശിക്ഷ..” സഹോദരന്മാര് തമ്മില്‍ പറയുന്നത് ജോസഫ് കേട്ടു.<br /><br />“അതെ ജോസഫിനോട് നിങ്ങള്‍ ചെയ്ത തെറ്റിന് ദൈവം നിങ്ങള്‍ക്ക് നല്കിയ ശിക്ഷ തന്നെയാണിത്. അവനെ ഒന്നും ചെയ്യരുതെന്ന് അന്ന് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും ആരും എന്റെ വാക്കുകള്‍ ചെവിക്കൊണ്ടില്ല… “ യാക്കോബിന്റെ മൂത്ത പുത്രനായ രൂബേന്‍ തന്റെ സഹോദരന്മാരെ കുറ്റപ്പെടുത്തി.<br /><br />ഈ സമയം തന്റെ സഹോദരന്മാരുടെ ചാക്കുകളില്‍ ധാന്യം നിറയ്ക്കുവാനും അവരുടെ കൈയ്യില്‍ നിന്ന് പണം വാങ്ങി അവരറിയാതെ ആ ചാക്കിനുള്ളില്‍ തന്നെ വയ്ക്കുവാനും, മാത്രമല്ല മടക്കയാത്രയില്‍ അവര്‍ക്ക് ഭക്ഷിക്കുവാനുള്ള ആഹാരം നല്കുവാനും ജോസഫ് തന്റെ ഭ്യത്യന്മാരോട് കല്പിച്ചു. എന്നാല്‍ അവര്‍ തന്റെ സഹോദരന്മാരാണെന്ന് ജോസഫ് ആരെയും അറിയിച്ചില്ല.<br /><br />ഭ്യത്യന്മാര് ജോസഫ് പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചു. അങ്ങനെ അവര്‍ ഒമ്പത് സഹോദരന്മാരും ധാന്യം നിറച്ച ചാക്കുകള്‍ കഴുതപ്പുറത്ത് കയറ്റി ഈജിപ്തില്‍ നിന്നും കനാന്‍ ദേശത്തേക്ക് യാത്രയായി. വളരെ ദീര്‍ഘമായ യാത്രയ്ക്കിടയില്‍ അവര്‍ ഒരു സത്രത്തില്‍ വിശ്രമിക്കുന്നതിനിടയില്‍ അവരിലൊരാള്‍ കഴുതയ്ക്ക് തീറ്റ നല്കുവാന് ചാക്ക് അഴിച്ചു.<br /><br />പെട്ടന്നാണ് അയാള്‍ ഞെട്ടിപ്പോയത്..<br />‘തങ്ങള്‍ ഈജിപിതില്‍ നിന്ന് ധാന്യം വാങ്ങിയപ്പോള്‍ കൊടുത്ത പണമിതാ ചാക്കിലിരിക്കുന്നു.‘ അയാള്‍ തന്റെ സഹോദരന്മാരോട് ഓടിച്ചെന്ന് ഇക്കാര്യമറിയിച്ചപ്പോള്‍ അവരും പെട്ടന്ന് തങ്ങളുടെ ചാക്കുകള്‍ പരിശോധിച്ചപ്പോള്‍ തങ്ങളുടെ ചാക്കുകളിലും തങ്ങള്‍ കൊടുത്ത പണമിരിക്കുന്നത് കണ്ടു.<br /><br />‘ഇതെങ്ങനെ സംഭവിച്ചു..?<br />പണം ക്യത്യമായി എണ്ണിക്കൊടുത്താണ് തങ്ങള്‍ ധാന്യം വാങ്ങിയത്… ആ പണമെങ്ങനെ വീണ്ടും തങ്ങളുടെ ചാക്കുകളിലെത്തി….? എത്ര തന്നെ ചിന്തിച്ചിട്ടും ജോസഫിന്റെ സഹോദരന്മാര്ക്ക് ഒരെത്തും പിടിയും കിട്ടിയില്ല….<br /><br />ഇനിയിപ്പോള്‍ എന്തൊക്കെയാണ് സംഭവിക്കുവാന്‍ പോകുന്നത്..?<br />ചെയ്യാത്ത കുറ്റത്തിന് ശിമയോന് തടവറയിലായി… ഇപ്പോഴിതാ ഇങ്ങനെയും സംഭവിച്ചിരിക്കുന്നു…<br />അവര്‍ വല്ലാതെ പരിഭ്രാന്ത്രരായി.<br /><br />(തുടരും..)SABU PRAYAR ~ സാബു പ്രയാര്‍http://www.blogger.com/profile/09405014339645004935noreply@blogger.com0tag:blogger.com,1999:blog-7847365955974588463.post-5826423674513002592010-10-25T08:40:00.002+03:002010-10-25T08:40:00.249+03:00വാഗ്ദത്ത നാട്ടിലേക്ക്-8ഈജിപ്തിലെത്തിയ യാക്കോബിന്റെ മക്കള്‍ ധാന്യത്തിനായി ജോസഫിന്റെ അടുക്കലെത്തിയെങ്കിലും ജോസഫിനെ അവര്‍ തിരിച്ചറിഞ്ഞില്ല... എങ്കിലും തന്റെ മുന്നില്‍ തൊഴുകൈയ്യുമായി നില്ക്കുന്ന തന്റെ സഹോദങ്ങളെ ഒറ്റ നോട്ടത്തില്‍ തന്നെ ജോസഫിന് മനസ്സിലായി.<br /><br />വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ സഹോദരന്മാരെ കണ്ടപ്പോള്‍ ജോസഫിന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. തന്നെ പൊട്ടക്കിണറ്റിലിട്ട് കൊല്ലാന്‍ ശ്രമിച്ചവര്‍… പിന്നെ ഇരുപത് വെള്ളിക്കാശിന് തന്നെ വിറ്റവര്‍… ഇന്നിതാ അവര്‍ തന്റെ മുന്നില്‍ സഹായത്തിനായി വന്നു നില്ക്കുന്നു. തന്നെ തള്ളികളഞ്ഞവരുടെ മുന്നില്‍ ദൈവം ഇന്നിതാ തന്നെ സകലത്തിനും അധിപനാക്കി നിര്‍ത്തിയിരിക്കുന്നു….<br /><br />തന്നെ വെറുത്തവര്‍ തന്റെ മുന്നില്‍ തൊഴു കൈയ്യുമായി നില്‍ക്കുന്നത് കണ്ടപ്പോള്‍ കുട്ടിക്കാലത്ത് താന്‍ കണ്ട സ്വപ്നങ്ങള്‍ ജോസഫിന് ഓര്‍മ്മവന്നു..<br /><br />...താന്‍ തന്റെ സഹോദരങ്ങള്‍ക്കൊപ്പം വയലില്‍ കറ്റകള്‍ കെട്ടിക്കൊണ്ടിരുന്നപ്പോള്‍, തന്റെ കറ്റകള്‍ എഴുന്നേറ്റ് നിവര്‍ന്നു നിന്നു. പെട്ടന്ന് തന്റെ സഹോദരന്മാരുടെ കറ്റകള്‍ തന്റെ കറ്റകളുടെ ചുറ്റും നിന്ന് അവയെ നമസ്ക്കരിച്ചു….<br /><br />‘അതെ.. താനന്ന് കണ്ട സ്വപ്നമിതാ നിവ്യത്തിയായിരിക്കുന്നു… ദൈവത്തിന്റെ ഓരോ കളികള്‍..‘ ജോസഫ് മനസ്സില്‍ മന്ത്രിച്ചു…<br /><br />ഇപ്പോള്‍ തന്റെ സഹോദരന്മാര് തന്നെ തിരിച്ചറിഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ തല്ക്കാലം താനാരാണെന്ന് അവരോട് അറിയിക്കേണ്ടന്ന് ജോസഫിന് തോന്നി… ജോസഫ് തന്റെ മുന്നില്‍ നില്ക്കുന്ന സഹോദരങ്ങളെ അറിഞ്ഞ ഭാവമേ നടിച്ചില്ല…<br /><br />വിദേശരാജ്യങ്ങളില്‍ നിന്ന് വിവിധ ഭാഷക്കാരും മറ്റും ധാന്യം വാങ്ങുവാന്‍ ഈജിപ്തില്‍ വരുന്നത് കൊണ്ട് ജോസഫിന് അവരുമായി ആശയവിനിമയം നടത്തുവാന്‍ അവരുടെ ഭാഷ വശമില്ലാത്തതിനാല്‍ ജോസഫിനോടൊപ്പം ഒരു ഭാഷാ പരിഭാഷകനുമുണ്ടായിരുന്നു…<br /><br />“നിങ്ങള്‍ എവിടെ നിന്ന് വരുന്നു….” തന്റെ സഹോദരന്മാരുടെ ഭാഷ ജോസഫിന് വശമുണ്ടായിട്ടും പരിഭാഷകന് വഴി ഈജിപ്തിലെ ഭാഷയിലാണ് ജോസഫ് അവരോട് സംസാരിച്ചത്…<br /><br />“ഞങ്ങള്‍ കനാന്‍ ദേശത്തു നിന്നും ധാന്യം വാങ്ങുവാനെത്തിയവരാണ്…” ജോസഫിന്റെ സഹോദരന്മാര് വളരെ താഴ്മയോടു കൂടി അറിയിച്ചു. എന്നാല്‍ തന്റെ സഹോദരന്മാരെ ഒന്നു ഭയപ്പെടുത്തുവാന്‍ ജോസഫ് തീരുമാനിച്ചു.<br /><br />“കള്ളം.. പച്ചക്കള്ളമാണ് നിങ്ങള്‍ പറയുന്നത്…. ഈ രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കുവാനെത്തിയ വിദേശചാരന്മാരല്ലേ.. നിങ്ങള്‍…“ ജോസഫിന്റെ ചോദ്യം കേട്ട് അവന്റെ സഹോദരന്മാര് ഞെട്ടിപ്പോയി…<br /><br />“യജമാനനേ…. അങ്ങനെ പറയരുത്…” ഭയന്നുപോയ ജോസഫിന്റെ സഹോദരന്മാര് ഒരേ സ്വരത്തില്‍ പറഞ്ഞു. “ഞങ്ങളെല്ലാവരും കനാന്‍ ദേശത്തുള്ള വ്യദ്ധനായ ഒരപ്പന്റെ മക്കളാണ്. അപ്പന് ഞങ്ങള്‍ പന്ത്രണ്ട് ആണ്മക്കളായിരുന്നു.. ഒരാള്‍ മരിച്ചുപോയി..ഞങ്ങളുടെ ഇളയ സഹോദരന് കനാന്‍ ദേശത്ത് അപ്പനോടൊപ്പം വീട്ടിലുണ്ട്…”<br /><br />“അല്ല.. നിങ്ങള്‍ ചാരന്മാര് തന്നെയാണ്…” ജോസഫ് പറഞ്ഞു. സഹോദരന്മാര് എന്തൊക്കെ പറഞ്ഞിട്ടും ജോസഫ് തന്റെ വാക്കില്‍ ഉറച്ചു നിന്നു. ജോസഫിനെ തങ്ങളുടെ നിരപരാധിത്വം എങ്ങനെ തെളിയിക്കണമെന്നറിയാതെ അവര്‍ കുഴഞ്ഞു.<br /><br />“ശരി നിങ്ങള്‍ ചാരന്മാരല്ലെന്ന് ഞാന്‍ വിശ്വസിക്കാം.. പക്ഷേ നിങ്ങള്‍ പറഞ്ഞത് സത്യമെന്ന് എന്നെ ബോധ്യപ്പെടുത്തണമെങ്കില്‍ നിങ്ങളിലൊരാള്‍ മടങ്ങിച്ചെന്ന് കനാന്‍ദേശത്തുള്ള നിങ്ങളുടെ അനുജനെ എന്റെ അടുക്കന്‍ കൊണ്ടു വരണം..അതുവരെ ബാക്കിയുള്ളവര്‍ ഇവിടെയുള്ള തടവറയില്‍ കഴിയേണ്ടി വരും…” ജോസഫ് പറഞ്ഞത് കേട്ട് അവന്റെ സഹോദര്ന്മാര് ഞെട്ടിപ്പോയി..<br /><br />എന്തു പറഞ്ഞാണ് അപ്പന്റെ അടുക്കല്‍ നിന്നും തങ്ങളുടെ ഇളയ സഹോദരനായ ബെന്യാമിനെ ഇവിടെ കൊണ്ടു വരിക..? അപ്പന് ഒരിക്കലും അവനെ തങ്ങളോടൊപ്പം അയക്കില്ല…. ബെന്യാമിനെ കൊണ്ടുവന്നില്ലെങ്കില്‍ തങ്ങള്‍ നിരപരാധികളാണെങ്കിലും ഈജിപിതിലെ നിയമപ്രകാരം രാജ്യദ്രോഹ കുറ്റം ചുമത്തി തങ്ങളെ തൂക്കിലേറ്റും..<br /><br />എന്തു ചെയ്യണമെന്നറിയാതെ അവര്‍ കുഴഞ്ഞു...<br /><br />(തുടരും)SABU PRAYAR ~ സാബു പ്രയാര്‍http://www.blogger.com/profile/09405014339645004935noreply@blogger.com0