Wednesday, February 5, 2014

അത്താഴം മുടക്കികള്‍

വ്യദ്ധനായ അയാള്‍ പുഴക്കരയില്‍ എല്ലാ ദിവസവും തന്റെ ആടുകളെ മേയ്ക്കുവാന്‍ എത്താറുണ്ടായിരുന്നു. ആടുകളുടെ കരച്ചിലും, പുഴക്കരയിലെ മരത്തണലിലിരുന്ന് അയാള്‍ പാടാറുള്ള പാട്ടുകളും മരച്ചുവട്ടിലെ മാളത്തില്‍ ശാന്തജീവിതം നയിച്ചിരുന്ന നീര്‍ക്കോലിക്ക് ഒട്ടും ഇഷടപ്പെട്ടിരുന്നില്ല.

“ദേ കിഴവാ., ഈ സഥലം എന്റേതാണ്. മേലാല്‍ ഇവിടെ താനും തന്റെ ആടുകളും വന്നു കൂടാ.. അതല്ല എന്നെ ധിക്കരിക്കാനാണ് ഭാവമെങ്കില്‍ എന്റെ ഉഗ്രവിഷമേറ്റ് നീയും, നിന്റെ ആടുകളും , പിടഞ്ഞ്, പിടഞ്ഞ് മരിക്കേണ്ടി വരും” നീര്‍ക്കോലി വ്യദ്ധനെ ഭീഷണിപ്പെടുത്തി.

“ത്ഫൂ,, എന്നെ ഭീഷണിപ്പെടുത്താന്‍ മാത്രം നീ വളര്‍ന്നോടാ അത്താഴം മുടക്കി കഴിവേറീ‍ടെ മോനേ..” വ്യദ്ധന്‍ നീര്‍ക്കോലിയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി. അപമാനവും, സങ്കടവും സഹിക്കുവാനാവാതെ നീര്‍ക്കോലി വ്യദ്ധന്റെ നേര്‍ക്ക് കുതിച്ചു ചാടി.

“പന്ന കഴുവേറി..” കലി മൂത്ത വ്യദ്ധന്‍ തന്റെ കെയ്യിലിരുന്ന വടിയെടുത്ത് നീര്‍ക്കോലിയെ തോണ്ടിയെടുത്ത് പുഴയിലേക്ക് വലിച്ചെറിഞ്ഞു.

“കരുതിയിരുന്നോടാ പേട്ടു കിഴവാ., നീ നോവിച്ചു വിട്ടത് ചില്ലറക്കാരനെയല്ല. നാള‍ത്തെ സൂര്യോദയം നിന്നെ ഞാന്‍ കാണിക്കില്ല്” അങ്ങകലെ പുഴയുടെ മധ്യത്തില്‍ തെറിച്ചു വീണ നീര്‍ക്കോലി കരയിലേക്ക് നീന്തുന്നതിനിടയില്‍ വ്യദ്ധനെ ഭീഷണിപ്പെടുത്തി.

“ഒന്നു പോയി വെടിക്കെട്ട് കാണെടാ കഴുവേറി. നിന്നെ ഞാന്‍ തല്ലിക്കൊല്ലാതിരുന്നത് എന്റെ തെറ്റ്. അല്ലെങ്കില്‍ എന്നോടിതു പറയുവാന് നീ വായ തുറക്കില്ലായിരുന്നു.” വ്യദ്ധന്‍ നീര്‍ക്കോലിയുടെ ഭീഷണിയെ പുശ്ചിച്ചു തള്ളി.

“പാമ്പുകളെ നോവിച്ചു വിട്ടാല്‍ ആ കളി തീക്കളിയാടാ..” നീര്‍ക്കോലി അടങ്ങുവാന്‍ ഭാവമില്ലായിരുന്നു.

“അത് പാമ്പുകളെ.. നീ അതിന് പാമ്പല്ലല്ലോടാ. വെറും ചേമ്പല്ലേടാ അത്താഴം മുടക്കി പുലയാടി മോനേ“ വ്യദ്ധന്‍ വല്ലാതെ ക്ഷുഭിതനായി. “ ദേ നായിന്റെ മോനേ ഇനിയുമെന്റെ കണ്‍വെട്ടത്തെങ്ങാനും നിന്ന് വാചകമടിച്ചാല്‍ നിന്നെ കൊത്തി നുറുക്കി ഞാന്‍ പട്ടിക്കു കൊടുക്കും.

“പേടിപ്പിക്കാതെടാ കിഴവാ. ഏതൊരു ജനമത്തിനും ഒരു ലക്ഷ്യമുണ്ട്” അപമാനിതനായ നീര്‍ക്കോലി അടങ്ങിയിരിക്കാന്‍ ഭാവമില്ലായിരുന്നു. “എന്റെ ല‍ക്ഷ്യ്യം നിന്റെ അന്ത്യമാണ്. അതു കാണാതെ ഞാന്‍ ഒരിക്കലും മരിക്കില്ല. എന്റെ കടിയേറ്റു മരിക്കാതിരിക്കുവാന്‍ നീ മുപ്പതു മുക്കോടി ദൈവങ്ങളോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചാലും ഫലമുണ്ടാവില്ല. മരിക്കാന്‍ നീ തയ്യാറായിരുന്നോടാ പരട്ടു കിഴ്വാ..” വെള്ളത്തിനടിയിലേക്ക് മുങ്ങാങ്കുഴിയിടുന്നതിന്‍ മുമ്പ് നീര്‍ക്കോലി വ്യദ്ധന്‍ മുന്നറിയിപ്പു നല്‍കി.

അന്ന് വെകുന്നേരം പതിവുപോലെ വ്യദ്ധന്‍ തന്റെ ആടുകളെയും കൊണ്ട് തിരിച്ച് വീട്ടിലേക്ക് പോകുന്നതിനിടയില്‍ പുല്ലുകള്‍ക്കിടയില്‍ പതിങ്ങിയിരുന്ന് നീര്‍ക്കോലി അയാളുടെ കണ‍ങ്കാലില്‍ കടിച്ച് ശേഷം മാളത്തില്‍ ഓടിയൊളിച്ചു. തന്റെ ഉഗ്രവിഷമേറ്റ് വ്യദ്ധന്‍ പിടഞ്ഞ്, പിടഞ്ഞ് മരിച്ചു പോകുമെന്ന് കരുതിയ നീര്‍ക്കോലിക്ക് തെറ്റു പറ്റി.എന്നാല്‍ അടുത്ത ദിവസം കൂടുതല്‍ ഉത്മേഷവാനായി തന്റെ ആടുകളെയും കൊണ്ട് പുഴക്കരയില്‍ വന്ന വ്യദ്ധനെ കണ്ട് നീര്‍ക്കോലി ഞെട്ടി.

“കണ്ടോടാ പന്ന പുലയാടി മോനേ ഞാന്‍ ജീവനോടെ വന്നിരിക്കുന്നത്.? ഇപ്പം മനസ്സിലായോടാ നിന്റെ വിഷത്തിന് എന്നെ ഒന്നും ചെയ്യുവാന്‍ കഴിയില്ലെന്ന്? “ വ്യദ്ധന്റെ വാക്കുകള്‍ക്ക് മറുപടി പറയാനാവാതെ നീര്‍ക്കോലി തല താഴ്ത്തി.. തന്റെ വിഷമേറ്റിട്ടും മരിക്കാതിരുന്ന വ്യദ്ധന്‍ ഒരു മനുഷ്യനല്ലായിരിക്കുമെന്ന് നീര്‍ക്കോലിക്ക് തോന്നി.

“കഴുവേറി മോനെ, ഇന്നലെ എന്റെ അത്താഴം മുടക്കിയതിന് നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്.“ അയാളുടെ ഭീഷണിക്ക് മുന്നില്‍ ഭയന്നു പോയ നീര്‍ക്കോലി പിന്നിട് ഒരക്ഷരം പോലും ഉരിയാടാനാവാതെ എങ്ങോട്ടോ ഓടിയൊളിച്ചു.

എന്നാല്‍ അന്ന് വ്യദ്ധന്റെ വിധി മാറ്റി മറിച്ച ഒരു സംഭവമുണ്ടായി. പുഴക്കടവില്‍ തന്റെ ആടുകള്‍ക്ക് വെള്ളം കൊടുക്കുവാനെത്തിയ വ്യദ്ധന്‍ നിര്‍ഭാഗ്യവശാല്‍ ഒരു കരിമൂര്‍ഖനെ അറിയാതെ ചവിട്ടുകയും, കലി മൂത്ത മൂര്‍ഖന്‍‍ വ്യദ്ധനെ കടിക്കുകയും മൂര്‍ഖന്റെ ഉഗ്രവിഷമേറ്റ് വ്യദ്ധന്‍ മിനിറ്റുകള്‍ക്കുള്ളില്‍ പുഴക്കടവില്‍ പിടഞ്ഞു മരിക്കുകയും ചെയ്തു. വ്യദ്ധന്റെ പെട്ടന്നുള്ള മരണം മാളത്തിനുള്ളില്‍ ഭയ്ന്നു കഴിഞ്ഞ നീര്‍ക്കോലിയെ വല്ലാതെ സന്തോഷിപ്പിച്ചു.

“ങ്ഹും, ഞങ്ങളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും, ഞാന്‍ വേണ്ടാ, വേണ്ടാന്ന് വച്ചിട്ടാ അല്ലെങ്കില്‍ ഈ കിഴവനെ എന്നേ എനിക്ക് എനിക്ക് കൊല്ലാമായിരുന്നു.” വ്യദ്ധന്റെ ശവശരീരം കൊത്തി തിന്നുവാനെത്തിയ കഴുകന്മാരോട് നീര്‍ക്കോലി മാളത്തിലിരുന്ന് വലിയ ഗമയില്‍ പറഞ്ഞു.

നീര്‍ക്കോലിയുടെ വാചകമടി കേട്ട് മടുത്ത കഴുകന്മാര്‍ വ്യദ്ധന്റെ ശവശരീരം ഉപേക്ഷിച്ച് നീര്‍ക്കോലിയെയും കൊത്തിയെടുത്ത് ആകാശത്തിലേക്ക് പറന്നുയര്‍ന്നു.

No comments: