Sunday, February 8, 2009

ആഭാസപുരാണം

ഞങ്ങളുടെ നാട്ടിലെ കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളിലൊരുവളായിരുന്നു പതിനേഴ്കാരിയായ മഞ്ചു. അച്ഛനും, അമ്മയും, എഴുപത് വയസ്സ് കഴിഞ്ഞ അമ്മൂമ്മയും രണ്‍ട് അനുജത്തിമാരും അടങ്ങിയ ഒരു മിഡില്‍ ക്ലാസ് ഫാമിലിയായിരുന്നു മഞ്ചുവിന്റേത്.
ഞാനന്ന് ഡിഗ്രിക്ക് പഠിക്കുന്ന സമയമായിരുന്നു. അന്ന് വൈകുന്നേരം ഗ്രാമത്തിലെ ചെമ്മണ്‍ പാതയിലൂടെ ഒരു മൂളിപ്പാട്ടും പാടി പട്ടണത്തിലുള്ള വായനശാലയിലേക്ക് ഞാന്‍ പോകുന്ന സമയത്താണ്‍ മഞ്ചു ട്യൂഷനും കഴിഞ്ഞ് വരുന്നത് കണ്ടത്….മഞ്ചു അടുത്ത് വന്നപ്പോള്‍ ചുമ്മാതൊരു രസത്തിന് അവളെ നോക്കി ഞാനൊന്ന് സൈറ്റടിച്ചു കാണിച്ചു.
“പോടാ….” ഒറ്റ ആട്ടായിരുന്നു അവളില്‍ നിന്ന് കിട്ടിയ മറുപടി.. ആദ്യമായിട്ടാണ് ഒരു പെണ്ണിനെ സൈറ്റടിച്ച് കാണിക്കുന്നതും, ആട്ട് കിട്ടുന്നതും. ഞാനാകെ ചമ്മിപ്പോയി. ഏതായാലും ആരും കണ്ടില്ലല്ലോന്നോര്‍ത്ത് സമാധാനിച്ചു കൊണ്ടാണ് വീട്ടിലെത്തിയത്.
“എടാ അവിടൊന്ന് നിന്നേ…’ വീടിനുള്ളിലേക്ക് കയറുമ്പോള്‍ അമ്മയുടെ കല്പന. “നീയെന്നാടാ ഇപ്പണി തുടങ്ങിയത്..? അമ്മയുടെ ചോദ്യം കേട്ട് എനിക്കൊന്നും മനസ്സിലായില്ല. “എന്താമ്മേ…? അമ്മയുടെ ചോദ്യത്തിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലായില്ല.
“ആ മഞ്ചുവിനെ നീ എന്തോ അനാവശ്യം കാട്ടിയെന്ന് അവളെന്നോട് വന്ന് പറഞ്ഞല്ലോടാ…? വീട്ടുകാരെ തമ്മിലടിപ്പിക്കാനാണോ നിന്റെ ഒരുക്കം.. ഇതിനാണോ നീ കോളേജില് പോന്നെ…?” അമ്മയുടെ ചോദ്യം കേട്ടപ്പോഴാണ് താന്‍ സൈറ്റടിച്ച വിവരം ആ ദുഷ്ട അമ്മയോട് വന്ന് പറഞ്ഞെന്ന് മനസ്സിലായത്….എന്തോ കള്ളം പറഞ്ഞ് അമ്മയുടെ മുന്നില്‍ നിന്നും അപ്പോള്‍ തടി തപ്പിയെങ്കിലും അഹങ്കാരത്തിന് കൈയ്യും, കാലും കിളിച്ച അവള്‍ക്കൊരു പണി കൊടുക്കാതെ ആണായിട്ടിനി ജീവിച്ചിരിക്കില്ലെന്ന് മുപ്പത് മുക്കോടി ദൈവങ്ങളേം സാക്ഷി നിര്‍ത്തി ഞാനൊരു പ്രതിജ്ഞ ചെയ്തു.
പക്ഷേ എങ്ങനെ…? എങ്ങനെ അവള്‍ക്കൊരു പണി കൊടുക്കും…? ഞാനിങ്ങനെ തലപുകഞ്ഞിരിക്കുമ്പോഴാണ് ‘മഞ്ചു’ അവളുടെ അയല്പക്കത്തുള്ള റജി എന്ന ചെക്കനുമായി പൊരിഞ്ഞ ലൈനാണെന്ന് എന്റെ കൂട്ടുകാരന് മനോജ് എന്നെ അറിയിക്കുന്നത്….
‘എടാ.. ഈ റജിയെന്നും സന്ധ്യയ്ക്ക് കരണ്ട് (പവര്‍കട്ടുള്ള സമയമായിരുന്നു) പോകുന്ന സമയത്ത് ഇവളുടെ മുറിയുടെ അടുത്തുള്ള ജനലിനരികില്‍ പോകും. എടാ ജനലിനപ്പുറത്തും ഇപ്പുറത്തും നിന്ന് അവര്‍ തമ്മില്‍ ഉമ്മ വച്ച് കളിക്കുകയോ… പിന്നെ വേറെന്തൊക്കെയോ ലീലാവിലാസങ്ങള്‍ കാണിക്കുവേം ചെയ്യുന്നുണ്ട്…" മനോജ് പറഞ്ഞു…
‘എടീ ….ഒന്ന് സൈറ്റടിച്ച് കാണിച്ചതിന്, എന്റെ അമ്മെടെ വായില്‍ നിന്ന് നീ എന്നെ ചീത്തവിളി കേള്‍പ്പിച്ചു…. എടീ ശീലാവതി… നിനക്കും, നിന്റെ കള്ള കാമുകനും ഒരു പണി തരാതെ ഞാനിനി ഉറങ്ങില്ലെടി…” മനോജ് പറഞ്ഞത് കേട്ട് തുള്ളിച്ചാടണമെന്നാണ് എനിക്ക് തോന്നിയത്..
അടുത്ത ദിവസം മഞ്ചുവിന്റെ അമ്മൂമ്മ പുഴയില്‍ കുളിക്കാന് പോയ തക്കം നോക്കി ഞാനും പുഴക്കടവിലെത്തി. അമ്മൂമ്മയ്ക്ക് പണ്ടു മുതലെ എന്നെ വല്യകാര്യമാണ്…“അമ്മൂമ്മേ… ഞാനൊരു കാര്യം പറഞ്ഞാല്‍ എന്നെ ചീത്ത വിളിക്കുമോ..?” അമ്മൂമ്മയില്‍ നിന്ന് മുന്‍കൂറ് ജാമ്യം എടുക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍.. തന്റെ കൊച്ചുമകളെക്കുറിച്ചൊരു ചീത്ത വര്‍ത്തമാനം പറഞ്ഞാല്‍ അമ്മൂമ്മയെന്നല്ല വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലം ചെയ്ത അമ്മൂമ്മയുടെ കെട്ടിയോന് വരെ കുഴിയില്‍ നിന്ന് എഴുന്നേറ്റ് വന്ന് എന്നെ ചീത്ത വിളിക്കുമെന്ന് എനിക്കറിയാമായിരുന്നു…
“എന്താ മോനേ..” അമ്മൂമ്മ എന്നോട് ചോദിച്ചു.“അത്… അത്… നമ്മുടെ മഞ്ചുവില്ലേ… അവളുടെ ഒരു കാര്യമാ…” “എന്തു പറ്റിയെടാ അവള്‍ക്ക്…” അമ്മൂമ്മ ആകാംക്ഷഭരിതയായി.‘അവള്‍ക്കൊന്നും പറ്റീട്ടില്യ്…..ഇനീയൊന്നും പറ്റാതിരിക്കാന് വേണ്ടിയാ ഞാനിത് അമ്മൂമ്മോട് പറേന്നെ…… അത് നമ്മുടെ മത്തായി മാപ്പിളേടെ മോനില്ലെ.. ആ റെജി. അവനുമായി മ്മടെ മഞ്ചു പ്രേമത്തിലാ…! എന്നും സന്ധ്യയ്ക്ക് കരണ്ട് പോകുന്ന സമേത്ത് അവന്‍ അവള്‍ കെടക്കുന്ന ജനലിനടുത്ത് വരാറുണ്ട്…”
"ഫാ കഴുവേര്‍ട മോനേ.. എന്റെ കൊച്ചിനെക്കുറിച്ച് നിന്നോടാരാ ഈ പോക്രിത്തരം പറഞ്ഞെ…” ഞാന്‍ പറഞ്ഞ് തീരുന്നതിന്‍ മുമ്പ് അമ്മൂമ്മ എന്റെ നേര്‍ക്ക് ചാടി കയര്‍ത്തു.
"എന്റമ്മൂമ്മേ ഇത് പോക്രിത്തരമല്ല…. ഞാന്‍ പറഞ്ഞെ സത്യമാ.…. സംശയയുണ്ടേല് അമ്മൂമ്മയിന്ന് ഏഴരയ്ക്ക് കരണ്ട് പോകുമ്പോ ഒന്ന് ചെക്ക് ചെയ്ത് നോക്ക്… ഞാനീപ്പറഞ്ഞതെല്ലാം കള്ളമാണെങ്കില്‍ അമ്മൂമ്മ ദേ എന്റെ കരണം അടിച്ച് പൊട്ടിച്ചോളൂ”ഞാനിത്രയും പറഞ്ഞപ്പോള്‍ അമ്മൂമ്മയ്ക്ക് എന്നെ വിശ്വാസമായെന്ന് തോന്നി
“കുടുംബത്തിന്റെ മാനം കളയാന്‍ കെട്ടിയെടുത്ത പൊലയാടി മോളേ… നിന്നെ ഞാനിന്ന് മണ്ണെണ്ണ ഒഴിച്ച് കത്തിക്കുമെടീ…” പരിസരം പോലും മറന്ന് അമ്മൂമ്മ വായില്‍ തോന്നിയ തെറിയെല്ലാം കൊച്ചുമകളെ വിളിച്ചു…
"എന്റെമ്മൂമ്മേ വെറുതെ വായിട്ടലച്ച് നാട്ടുകാരെ ഇതൊന്നും അറീക്കേണ്ട… ഞാനീക്കാര്യം ആരോടും പറയത്തുമില്ല…. ഞാനിത് അമ്മൂമ്മയോട് പറഞ്ഞതും ആരും അറിയാന് പോണ്ട… പിന്നെ മഞ്ചുവിനോട് ഇതൊന്നും ചോദിക്കാനും പോകണ്ട… ഇന്ന് വൈകിട്ട് കരണ്ട് പോകുമ്പോള്‍ അമ്മൂമ്മയുടെ ഒരു കണ്ണ് അവളിലുണ്ടായാല്‍ മാത്രം മതി…” അമ്മൂമ്മയ്ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കി.
‘എടീ .. ആമ്പിള്ളാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും… നിന്റെ ചുറ്റിക്കളിയിന്ന് വെളിച്ചത്താകുമെടീ…” മഞ്ചുവിനെ മനസ്സില്‍ തെറി വിളിച്ചുകൊണ്ടും, അമ്മൂമ്മയുടെ മനസ്സില്‍ തീ കോരിയിട്ടുകൊണ്ടും ഞാനവിടെ നിന്നും മെല്ലെ മുങ്ങി..
അന്ന് രാത്രി പതിവുപോലെ കരണ്ട് പോയ സമയത്ത് പൂച്ച കരയുന്നതു പോലെ ശബ്ദമുണ്ടാക്കി റജി മഞ്ചുവിന്റെ മുറിയുടെ ജനാലയുടെ അടുക്കലെത്തി. റജി ജനാലയുടെ അടുക്കലെത്തുമ്പോള്‍ മഞ്ചുവിന് നല്‍കുന്ന സിഗ്നലായിരുന്നു ഈ പൂച്ചക്കരച്ചില്‍.. റജിയുടെ ‘മ്യാവൂ‘ കേള്‍ക്കുമ്പോള്‍ പതിവുപോലെ മഞ്ചു ജനാലയുടെ അടുക്കലെത്താറുള്ളതാണ്.എന്നാല്‍ പതിവിന് വിപരീതമായി മഞ്ചുവിനെ അടുക്കളയിലേക്ക് പറഞ്ഞ് വിട്ട് അമ്മൂമ്മയാണ് ആ മുറിക്കുള്ളിലുണ്ടായിരുന്നതെന്ന് പ്രേമപ്പനി മൂത്ത റജി അറിഞ്ഞിരുന്നില്ല.കറുത്തവാവായിരുന്നതിനാല്‍ സന്ധ്യയായപ്പോള്‍ തന്നെ എങ്ങും കുറ്റാകൂരിരുട്ടായിരുന്നു… തൊട്ടടുത്ത് നില്‍ക്കുന്ന ആളിനെപ്പോലും കാണാന്‍ പറ്റാത്ത അവസ്ഥയുമായിരുന്നു,
“എടീ മോളെ എനിക്കൊരു ഉമ്മ താടി…” പവര്‍ക്കട്ട് തീരുന്നതിന് മുമ്പ് ജനലിനരികില്‍ നിന്ന് റജി പതിവ് കലാപരിപാടിക്ക് തീ കൊളുത്തുവാനുള്ള തിടുക്കത്തിലായിരുന്നു..‘എടാ നസ്രാണി പൊലയാടി മോനേ നെനക്ക് ഉമ്മവച്ച് കളിക്കാന്‍‍ എന്റെ കൊച്ചുമോളേ തന്നെ വേണമല്ലേടാ…’ ആ മുറിക്കുള്ളിലുണ്ടായിരുന്ന അമ്മൂമ്മ മനസ്സില്‍ പിറുപിറുത്തുകൊണ്ട് തിരിഞ്ഞ് നിന്ന് റജിയുടെ മുഖത്തിന് നേരെ തുണിപൊക്കി തന്റെ പ്യഷ്ഠം കാട്ടി കൊടുത്തു.
“എന്റെ മഞ്ചുക്കുട്ടീ..” റജി വികാരഭരിതനായി... എന്നാല്‍ ഇരുട്ടായതിനാല്‍ മഞ്ചുവിന്റെ മുഖമാണെന്ന് കരുതി താന്‍ ഉമ്മ വച്ചത് അമ്മൂമ്മയുടെ പഴഞ്ചന്‍ ചന്തിക്കാണെന്ന് റജി അറിഞ്ഞില്ല.
“ഇതെന്താടി മോളേ നിന്റെ മുഖത്തൊരു വല്ലാത്ത വാട… നീയിന്നു പല്ലു തേച്ചില്ലേടീ.. പൊന്നേ” പതിവില്ലാത്തൊരു ദുര്‍ഗ്ഗന്ധം തന്റെ മൂക്കില്‍ അടിച്ചു കയറിയറിയപ്പോള്‍ റജി ചോദിച്ചു.
“പല്ലു തേച്ചതാടാ കഴുവേറീടെ മോനേ… കക്കൂസില്‍ പോയപ്പോള്‍ ചന്തി കഴുകാന്‍ വിട്ടുപോയെടാ ചെറ്റേ…” അമ്മൂമ്മ പറഞ്ഞത് കേട്ട് റജി ജീവനും കൊണ്ട് ഒറ്റ ഓട്ടമായിരുന്നു…അന്ന് ഞങ്ങളുടെ നാട്ടില്‍ നിന്ന് മുങ്ങിയ റജി പിന്നെ പൊങ്ങിയത് അടുത്ത വര്‍ഷത്തെ പള്ളിപ്പെരുന്നാളിനായിരുന്നു..