Thursday, February 12, 2009

പിഴച്ചവള്‍

ദുബായില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ്‍ രണ്ടു മാസത്തെ അവധിക്ക് ഞാന്‍ നാട്ടിലെത്തിയത്. ഇത്തവണ എന്നെക്കൊണ്ട് പെണ്ണു കെട്ടിക്കാതെ അപ്പച്ചനും, അമ്മച്ചിയും അടങ്ങുകയില്ല എന്ന വാശിയിലായിരുന്നു. ഇരുപത്തിയാറ് വയസ്സു കഴിഞ്ഞ എനിക്ക് കല്യാണ പ്രായം കഴിഞ്ഞിരിക്കുന്നു എന്നായിരുന്നു അപ്പച്ചന്റെയും, അമ്മച്ചിയുടെയും വാദം.

നാട്ടിലെത്തി പഴയ കൂട്ടുകാ‍രോടൊപ്പം വാ‍യനശാലയില്‍ സൊറ പറഞ്ഞിരുക്കുമ്പോഴാണ്‍ വായനശാലയുടെ എതിര്‍ വശത്തുള്ള ബസ് സ്റ്റോപ്പില്‍ സുന്ദരിയായൊരു പെണ്‍കുട്ടി ബസ്സു കാത്തു നില്‍ക്കുന്നത് ഞാന്‍ കണ്ടത്. ‘ഇതാരപ്പാ..” മുമ്പെങ്ങും ഇതു പോലൊരു സുന്ദരിയെ ഞാന്‍ കണ്ടിട്ടില്ലാത്തതു കൊണ്ടായിക്കാം അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല. “കെട്ടുവാണെങ്കില്‍ ഇതുപോലൊന്നിനെ കെട്ടണം" ഞാന്‍ മനസില്‍ ചിന്തിച്ചു. അവളുടെ സൌന്ദര്യം അത്രയ്ക്ക് എന്നെ മത്തു പിടിപ്പിച്ചു കഴിഞ്ഞിരുന്നു എന്നതാണ്‍ സത്യം.

വെളുത്തു മെലിഞ്ഞ് പൂച്ചക്കണ്ണുകളുള്ള സുന്ദരിയായ അവളെ കണ്ടാല്‍ ആരും ഒന്നു നോക്കി നിന്നു പോകും. കണ്ടാല്‍ പതിനാറ് വയസ്സു തോന്നിക്കുമെങ്കിലും, എതാണ്ട് ഇരുപത് വയസ്സിന്റെ ശരീര വളര്‍ച്ച അവള്‍ക്കുണ്ടായിരുന്നു. നീണ്ട വളര്‍ന്ന സുന്ദരമായ അവളുടെ മുടിയും, വലിയ കണ്ണുകളും ഗോതമ്പുമണിയുടെ നിറവുമുള്ള വടിവൊത്ത ശരീരവും ആരെയാണ്‍ മത്തു പിടിപ്പിക്കാത്തത്?

"ഇവളേതാടാ..” ഞാന്‍ അടുത്തിരുന്ന സുരേഷിനോട് ചോദിച്ചു. “നിനക്കവളെ അറിയില്ലേടാ.. ഇത് നമ്മുടെ പഴയ വെടിയുണ്ടല്ലോ.. കുഞ്ഞൂഞ്ഞമ്മ.. അവളുടെ മോളാ., മേരീന്നാ ഇവളുടെ പേര്‍." കുഞ്ഞൂഞ്ഞമ്മയെയും, കുഞ്ഞൂഞ്ഞമ്മയുടെ ശരീരത്തിന്റെ ചൂടും അറിയാത്ത ചെറുപ്പക്കാര്‍ നാട്ടില്‍ നന്നെ കുറവായിരുന്നു. നാട്ടിലെ ചെറുപ്പക്കാരുടെ ഡ്രൈവിങ്ങ് സ്കൂളെന്നായിരുന്നു പൊതുവെ കുഞ്ഞൂഞ്ഞമ്മ അറിയപ്പെട്ടിരുന്നത്. കുഞ്ഞൂഞ്ഞമ്മയ്ക്ക് ഇത്ര സുന്ദരിയായൊരു മകളുണ്ടെന്ന അറിവ് എനിക്കാദ്യമായിരുന്നു.

“ടാ ഇവള്‍ തിരുവല്ലായിലുള്ള കുഞ്ഞൂഞ്ഞമ്മയുടെ അങ്ങളയുടെ വീട്ടില്‍ നിന്നാ പത്താം ക്ലാസ് വരെ പഠിച്ചത്. കഴിഞ്ഞ വര്‍ഷം അവിടെതോ ചെറുക്കനുമായിട്ട് ചുറ്റിക്കളിയുണ്ടാക്കിയപ്പോഴാണ്‍ കുഞ്ഞൂഞ്ഞമ്മ ഇവളെ ഇങ്ങോട്ട് കെട്ടിയെടുത്തത്. പിന്നെ കുഞ്ഞൂഞ്ഞമ്മയ്ക്ക് പഴേ പോലൊന്നും വയ്യടേ..അവര്‍ക്ക് വയ്യെങ്കിലെന്താ മോളൊരു അടിപൊളി ചരക്കല്ലേ.. അരാടാ അവളേ കണ്ടാല്‍ വീഴാത്തത്..” സുരേഷിന്റെ വാക്കുകള്‍ എന്തു കൊണ്ടോ വിശ്വസിക്കുവാന്‍ എനിക്കു കഴിഞ്ഞില്ല. കാരണം അവളുടെ മുഖം കണ്ടാലറിയാം‍ അവളൊരു പിഴച്ച പെണ്ണല്ലന്ന്.... അത്രയ്ക്ക് ശാലീനതയായിരുന്നു അവളുടെ മുഖത്ത് ഞാന്‍ കണ്ടത്.

“എന്താടാ ഒരു കൈ നോക്കുന്നോ..?” സുരേഷ് ചോദിച്ചു. “അവള്‍ തള്ളേപ്പോലെ ആപ്പ ഊപ്പ പരിപാടിക്കൊന്നും പോവില്ല. ആയിരങ്ങള്‍ എറിഞ്ഞു കൊടുത്താല്‍ പുഷ്പം പോലെ അവളെ വീഴ്ത്താം..” . “ഒന്നു പോടാ, ആ മുഖം കണ്ടാലറിയാമെടാ, അവളൊരു പാവം പെണ്ണാണെന്ന്.. നിന്നെ എനിക്ക് വിശ്വസിക്കുവാന്‍ തോന്നുന്നില്ല.“ ഞാന്‍ പറഞ്ഞു. “പിന്നെ. നിനക്ക് രണ്ട് കോപ്പറിയാം..“ ലോനപ്പന്‍ സുരേഷിനെ പിന്താങ്ങി.

“എടാ കണ്ടാ അവള്‍ പാവം പോലിരിക്കും. നീ ഒന്ന് അടുത്ത് നോക്ക്, അപ്പം അറിയാം അവളെത്തരക്കാരിയാണെന്ന്. അല്ല ഇവള്‍ കുഞ്ഞൂഞ്ഞമ്മയുടേതല്ല്ലേ വിത്ത്. നിനക്ക് വേണൊ അവളെ..ഈ രാത്രി ഞാന്‍ ശരിയാക്കി തരാം..”. "അത്..അത്.. അത് വേണ്ടടാ..” ഞാന്‍ പെട്ടന്ന് പറഞ്ഞു “

“ഓ നീയെന്നാടാ പുണ്യാളനായത്…. “ സുരേഷിന്റെ ചോദ്യത്തിന്‍ എനിക്ക് മറുപടിയില്ലായിരുന്നു. “ ദുബായില്‍ പോകുന്നതിന്‍ മുമ്പ് നീ കാണിക്കാത്ത വ്യത്തി കേടൊന്നുമില്ലായിരുന്നല്ലോ.. ടാ ഇവടെ തള്ളെ നീ…….” ‘എല്ലാം ശരിയാണ്‍. തിളയ്ക്കുന്ന പ്രായത്തില്‍ പലതും ചെയ്തിട്ടുണ്ട്.. പക്ഷേ ഇവള്‍..“ ഞാന്‍ പറഞ്ഞു. “എടാ നിനക്കറിയാമോ അവളുടെ തള്ള ഇപ്പം കിടപ്പിലാ” ലോനപ്പന്‍ പറഞ്ഞു.

“കൊറെ ഓടിയതല്ലേ അവര്‍. അര്‍ക്കറിയം ഏഡ്സായിരിക്കുമെന്ന്. എടാ ഇവളേതോ കടേല്‍ സെയിത്സ് ഗേളായി ഇപ്പം ജോലി ചെയ്യുവാ.. കടേന്ന് എന്നാ കിട്ടാനാ? കഷ്ടിച്ച് ആയിരം രൂപ് കിട്ടിയാ തന്നെ ഇവള്‍ക്ക് ഷട്ടി വാങ്ങാന് തികയില്ലല്ലോ? പിന്നെ തള്ളേടേം ഇവരുടെയൊക്കെ ചിലവിന്‍ എവിടുന്നാടാ കാശ്.? തള്ളേപ്പോലെ ഇവളും മറ്റേ പരിപാടിയാ..”

“നീ കണ്ടിട്ടുണ്ടോ, അവള്‍ മറ്റേ പരിപാടിക്ക് പോന്നെ..” ഞാന്‍ ചോദിച്ചു. “ഞാന്‍ കണ്ടിട്ടൊന്നുമില്ല. അല്ല, അവളങ്ങ് കാണിച്ചു കൊണ്ട് നടക്കുവല്ലേ.. എടാ‍ കാണുന്നതെന്തിനാ.. അവടെ നടപ്പും നോട്ടോം കണ്ടാ മതിയല്ലോ അവള്‍ പോക്കാണെന്ന് പറയാന്” സുരേഷ് പറഞ്ഞു. “എടാ നിനക്ക് സമ്മതമാണെങ്കില്‍ നീ ഞങ്ങളൂടെ കൂടെ ഇന്ന് വൈകിട്ട് വാ.. നമുക്കവളെ പൊക്കാം..” സുരേഷ് പറഞ്ഞു. ഏതായാലും മേരിയെക്കുറിച്ച് അവര്‍ ഇത്ര മാത്രം പറഞ്ഞ സാഹചര്യത്തില്‍ അവള്‍ എങ്ങനെയുള്ളവളാണെന്ന് അറിയണമെന്ന് എനിക്കും തോന്നി.

അന്ന് വൈകുന്നേരം പാത്തും പതുങ്ങിയും അവളുടെ വീട്ടിലെത്തി. സുരേഷാണ്‍ വാതിലില്‍ മുട്ടിയത്. പെട്ടന്ന് വാതില്‍ തുറക്കപ്പെട്ടു. അവളതാ വാതില്‍ക്കല്‍. എനിക്ക് സുരേഷും, ലോനപ്പനും എന്നെ നോക്കി ഒരു ചിരി പാസ്സാക്കി. അവര്‍ പറഞ്ഞത് എനിക്ക് വിശ്വസിക്കുവാതിരിക്കുവാന്‍ പറ്റുന്നില്ല.

“എന്താ നിങ്ങള്‍ക്ക് വേണ്ടത്..”അവള്‍ ചൊദിച്ചു. അവളുടെ ആ പെരുമാറ്റം എന്നെ വല്ലാതെ അമ്പരപ്പിച്ചു. “ഒരു തരത്തില്‍ നിങ്ങളാരും എന്നെ മാനം മര്യാദയ്ക്ക് ജീവിക്കാന്‍ സ്മ്മതിക്കില്ല അല്ലേ..? ഞാനെന്തു തെറ്റാണ്‍ നിങ്ങളോട് ചെയ്തത്? അവള്‍ പെട്ടന്ന് പൊട്ടിക്കരഞ്ഞു. “ഇന്നാ എല്ലാവരും കൂടെ എന്റെയീ ശരീരം കടിച്ചു തിന്നടാ പട്ടികളേ “ അവള്‍ ഒരു ഭ്രാന്തിയെപ്പോലെ തന്റെ വസ്ത്രമെല്ലാം വലിച്ചു കീറി. അവള്‍ പരിപൂര്‍ണ്ണ നഗ്നയായി. അവളുടെ കൊഴുത്ത സുന്ദരമായ മുലകള്‍ ഞങ്ങളെ തുറിച്ചു നോക്കി. അവളുടെ തീപാറുന്ന വാക്കുകള്‍ക്കു മുന്നില്‍ ഞങ്ങള്‍ ഉരുകി ഇല്ലാതാവുന്നത് ഞങ്ങളറിഞ്ഞു.

“ഇത്രയും കാലം ഒരുത്തനും എന്റെ ശരീരത്തില്‍ തൊട്ടിട്ടില്ല്ല. ഇനിയും എനിക്ക് പിടിച്ചൂ നില്‍ക്കാന്‍ വയ്യ ഒരു തെറ്റും ചെയ്യാത്ത എന്നെ കൊന്നു തിന്നെടാ ശവം തീനികളേ...” അവള്‍ അലറുകയായിരുന്നു ഇടിവെട്ടേറ്റവനെപ്പോലെ ഞാന്‍ സുരേഷിന്റെയും, ലോനപ്പന്റെയും മുഖത്തേക്ക് നോക്കി. അവരുടെ ശരീരം വിയര്‍ത്തൊലിക്കുന്നത് ഞാന്‍ കണ്ടു. ഒരക്ഷരം പോലും ഒരിയാടാതെ ഞങ്ങള്‍ മൂവരും ഇരുട്ടില്‍ മറഞ്ഞു. അവളുടെ തേങ്ങല്‍ ഞങ്ങളുടെ ഹ്യദയത്തില്‍ തുളച്ചിറങ്ങി അപ്പോള്‍ ചോര വാര്‍ന്നൊഴുകുകയായിരുന്നു